പോലീസ് ഡയറി-1 : ഉളിയത്തടുക്ക

ഞായറാഴ്ച വലിയ മാരണങ്ങൾ ഒന്നുമുണ്ടാകില്ലെന്ന് മനസ്സിൽ കരുതി, കാസർഗോഡ് താലൂക്ക് ഓഫീസിന്റെ വരാന്തയിൽ കെട്ടിയ കൊതുകുവലക്കുള്ളിൽ ഒന്നുകൂടി ചുരുണ്ട് കിടന്നു, ഞാൻ.

പുഴുവിൽ നിന്നും പൂമ്പാറ്റയിലേക്ക്- 24

ഇതിലെ കഥ എത്ര നിസ്സാരമെന്നു ചിന്തിച്ചില്ലേ? അയ്യേ, ആരെങ്കിലും ഇത്ര ചെറിയ കാര്യത്തിനു പിണങ്ങുമോ എന്ന് ഓർത്തില്ലേ? ഇനി, എന്താണ് ആ മനുഷ്യൻ്റെ ചിന്തകളിൽ സംഭവിച്ചത് എന്നു നോക്കിയാലോ? നമ്മളെ വേദനിപ്പിക്കുന്ന ഒരു സംഭവം ഉണ്ടാകുമ്പോൾ, നമ്മുടെ മസ്തിഷ്കം സംഭവത്തെ മാത്രമായി ഓർക്കുന്നില്ല. അതിന് നമ്മൾ നൽകിയ അർത്ഥവും അപ്പോഴുണ്ടായ വൈകാരിക തലവും ആ ഓർമ്മയുടെ ഭാഗമാകുന്നു.

രേഖയുടെ നോവൽ പഠനങ്ങൾ – 19 : സ്ത്രീജീവിതത്തിന്റെ സംക്രമണം – കലാച്ചിയിൽ

തന്റെ സർഗ്ഗാത്മകസ്വത്വം വെളിപ്പെടുത്താൻ ഭയപ്പെട്ട പഴയ നായികയിൽ നിന്ന് അവളുടെ ഗതികിട്ടാത്ത ആത്മാവിനെ അഴിച്ച് നരഭുക്കായ കടുവയിൽ ചേർത്ത ആറ്റൂരിനെപ്പോലെയാണ് മീരയുടെ തുടർന്നുള്ള കഥാപാത്രസൃഷ്ടികൾ. ബൗദ്ധികവും വൈകാരികവുമായ വ്യക്തിസ്വത്വത്തെ മാനിക്കാത്ത കുടുംബത്തെയോ പ്രണയത്തെയോ അംഗീകരിക്കാൻ അവർ തയ്യാറല്ല.

സേവനനിരതമായ രണ്ട് ജന്മങ്ങളിലൂടെ മഹാകവി ഇടശ്ശേരി നടത്തിയ കാവ്യപൂജ

രണ്ടു കർമയോഗികളെ ഒരേസമയം ഹൃദയത്തിലിരുത്തി നടത്തുന്ന പൂജയാണ് ഈ കവിത എന്ന് അദ്ദേഹം തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ട്. തുഞ്ചത്തെഴുച്ഛൻ്റെ പാദരേണുക്കൾ ശിരസിലേറ്റു വാങ്ങുന്ന കവി എഴുത്തച്ഛൻ കവിതയുടെ ലാവണ്യാനുഭവത്തിൽ ഭക്തിയും ആദരവും ഭ്രമാത്‌മകതയും ഇടകലർത്തുന്നു.

തോരാ മഴ

മഴ തോർന്നു കഴിഞ്ഞു- വെങ്കിലും മരം പെയ്‌തുകൊണ്ടിരുന്നു.. പൊരക്ക്  മുമ്പിലിട്ട തകര കഷ്‌ണത്തിൽ നിന്നും ജലകണികകൾ ഒലിച്ചിറങ്ങിക്കൊണ്ടിരുന്നു.

പ്രാണഭോജനം

ചിത്തിരത്തോടിന്റെ അരിക് ചേർന്നു നടക്കുന്ന ദേവിക. കൈതപ്പൂമണം പാറ്റിയ പുലരിക്കാറ്റ് അവളിലെ ഓർമ്മച്ചില്ലകളെ തലോടി. കൈതച്ചെടി ഇലകൾക്കിടയിൽ ഒളിപ്പിച്ച പൂക്കളെ അടർത്തിയെടുത്തു അവൾ മുന്നോട്ട് നീങ്ങിയതും സാരിയിലാരോ പിടിച്ചു നിർത്തി.

മാർബിളിൽ വിരിയുന്ന ശിലാകാവ്യങ്ങൾ

വെണ്ണക്കല്ലിൽ രൂപംകൊണ്ട ശില്പത്തിലേക്ക് ചൂണ്ടി ശില്പി പറയുന്നു…'ഐ ആം സ്റ്റോൺ ഈറ്റർ'…. ഇതൊരു സെൽഫ് പോർട്രേറ്റ് ആണ്. കൊറോണക്കാലത്തെ വറുതിയുടെ ചൂടിൽ രൂപംകൊണ്ടതാണ് ഈ ശിൽപ്പം.

ഡിജിറ്റൽ മാഗസിൻ

തസറാക്കിൽ എഴുതാം

നിങ്ങളുടെ രചനകള്‍ തസറാക്കിൽ പ്രസിദ്ധീകരിക്കുന്നതിനായി രചനകളോടൊപ്പം അയക്കുന്ന ആളിന്റെ പേര് , മേൽവിലാസം , മൊബൈൽ നമ്പർ, കളർ ഫോട്ടോ , പ്രൊഫൈൽ എന്നിവ editor@thasrak.com എന്ന ഇമെയിൽ അഡ്രസ്സിലേയ്ക്ക് അയക്കുക.

ഓർമ്മകൾ

വടുതല വീട്

എൻ്റെ വീട്ടിലെല്ലാവരും പലപ്പോഴായി പറഞ്ഞു കേട്ട് കേട്ട് വടുതല വീട് എനിക്കും സുപരിചിതമായിത്തീർന്നു. അതു കൊണ്ടു തന്നെ അച്ഛന് എറണാകുളം കെ. എസ്സ്. സി. ബി ഓഫീസിലേക്ക് സ്ഥലം മാറ്റമായപ്പോഴാണ് ഞങ്ങൾ വടുതലയിൽ ഒരു വാടക വീട്ടിൽ താമസമാക്കിയത്.

കഥാവിചാരം

കഥാവിചാരം -18 : മനുഷ്യാലയ ചന്ദ്രിക – കെ രേഖ

വിവാഹമോചിതരാവാൻ രജിസ്ട്രാർ ഓഫീസിലെത്തിയ ദീപുവിന്റെയും അഞ്ജനയുടെയും ജീവിതത്തിലെ കുറച്ച് മണിക്കൂറുകളാണ് കഥയായി പരിണമിച്ചത്. കഥയിൽ പറയും പോലെ ജീവിതത്തിന്റെ ചില ഘട്ടങ്ങളിൽ മനസ്സ് ചേമ്പില പോലെയാവും.

എന്റെ വായന : പെണ്‍കുരിശ് (കഥകള്‍) – സോണിയ റഫീക്ക്

നിത്യജീവിതത്തെ കഥകളുമായി ബന്ധിപ്പിക്കുന്ന കഥാകാരന്മാരാണ് മിക്ക എഴുത്തുകാരും. അവരുടെ സര്‍ഗ്ഗശേഷി എത്രത്തോളം മികച്ചതാണോ അത്രയും സ്വീകാര്യത അവരുടെ കഥകളില്‍ ഉണ്ടാകുകയും ചെയ്യും. കഥകള്‍ ജീവിതഗന്ധികള്‍ ആകുന്നത്പോലെ തന്നെയാണ് കഥകള്‍ പുതിയ മാനങ്ങള്‍ തേടുന്നതും .

രാജപുരത്തെ കൊലപാതകം -അവസാന ഭാഗം

ചീഞ്ഞളിഞ്ഞ ഇലകൾക്കടിയിൽ അടങ്ങി ഒളിഞ്ഞിരുന്ന അട്ടകൾ എവരുടെയും കാലുകളിൽ ചോരപടർത്തി തൂങ്ങിയാടി. അറപ്പും വെറുപ്പും പേടിയുമായി പോലീസുകാർ അട്ടകളെ തട്ടിയകറ്റാനും പറിച്ചെറിയാനും നോക്കി.
error: Content is protected !!
Copy link