പോലീസ് ഡയറി-1 : ഉളിയത്തടുക്ക

ഞായറാഴ്ച വലിയ മാരണങ്ങൾ ഒന്നുമുണ്ടാകില്ലെന്ന് മനസ്സിൽ കരുതി, കാസർഗോഡ് താലൂക്ക് ഓഫീസിന്റെ വരാന്തയിൽ കെട്ടിയ കൊതുകുവലക്കുള്ളിൽ ഒന്നുകൂടി ചുരുണ്ട് കിടന്നു, ഞാൻ.

പുഴുവിൽ നിന്നും പൂമ്പാറ്റയിലേക്ക് – 10

നമ്മൾ നമ്മെക്കുറിച്ച് ആവർത്തിച്ച് പറയുന്ന കഥകൾ നമ്മുടെ പെരുമാറ്റത്തെ സ്വാധീനിക്കും. മനഃശാസ്ത്രത്തിൽ ഇതിനെ self-beliefs അഥവാ self-schema എന്ന് വിളിക്കുന്നു. പുതിയ അനുഭവങ്ങളും ബോധപൂർവമായ പരിശീലനവും ഈ സ്വയംധാരണകളെ ക്രമേണ മാറ്റാൻ സഹായിക്കും.

രേഖയുടെ നോവൽ പഠനങ്ങൾ – 19 : സ്ത്രീജീവിതത്തിന്റെ സംക്രമണം – കലാച്ചിയിൽ

തന്റെ സർഗ്ഗാത്മകസ്വത്വം വെളിപ്പെടുത്താൻ ഭയപ്പെട്ട പഴയ നായികയിൽ നിന്ന് അവളുടെ ഗതികിട്ടാത്ത ആത്മാവിനെ അഴിച്ച് നരഭുക്കായ കടുവയിൽ ചേർത്ത ആറ്റൂരിനെപ്പോലെയാണ് മീരയുടെ തുടർന്നുള്ള കഥാപാത്രസൃഷ്ടികൾ. ബൗദ്ധികവും വൈകാരികവുമായ വ്യക്തിസ്വത്വത്തെ മാനിക്കാത്ത കുടുംബത്തെയോ പ്രണയത്തെയോ അംഗീകരിക്കാൻ അവർ തയ്യാറല്ല.

ഹോമറും ഒഡീസിയും ക്രിസ്റ്റഫർ നോളനും

ലോകം കണ്ട എക്കാലത്തെയും മഹത്തായ ഇതിഹാസ കാവ്യം ഹോമറിന്റെ ഒഡീസി ഒരു സിനിമയാകുമ്പോൾ സാഹിത്യ പ്രേമികൾ ഏറെ പ്രതീക്ഷയോടെയാണ് ആ സിനിമയിലേക്ക് പ്രവേശിക്കുക.

സന്ധ്യക്കൊരു യാത്രാ മൊഴി

സന്ധ്യാ നേരം മേഘങ്ങളെല്ലാം നീരാട്ടിനു പുറപ്പെടുന്ന വേള, മിന്നിത്തിളങ്ങുന്ന താരകങ്ങളുടെ ശോഭയിൽ വിദൂരതകളിൽ നിന്നും നിന്നെ നോക്കി പുഞ്ചിരിക്കുന്ന നിശാപതിയെ നീ കണ്ടുവോ ? കണ്ടിരിക്കാം,

മീൻകുളം

മലഞ്ചെരിവിലെ വീടും പുരയിടവും വാങ്ങണമെന്ന മോഹമുണ്ടായതിനു കാരണം തന്നെ ആ അരയേക്കര്‍പറമ്പിലുള്ള മനോഹരമായ കുളമാണ്. കരകളെല്ലാം ചെങ്കല്ലുകൊണ്ട് കെട്ടിയൊരുക്കി, ഇറങ്ങാൻ നാലുഭാഗത്തും പടവുകളുള്ള കുളം. നല്ല തെളിഞ്ഞ നീലജലം.

മാർബിളിൽ വിരിയുന്ന ശിലാകാവ്യങ്ങൾ

വെണ്ണക്കല്ലിൽ രൂപംകൊണ്ട ശില്പത്തിലേക്ക് ചൂണ്ടി ശില്പി പറയുന്നു…'ഐ ആം സ്റ്റോൺ ഈറ്റർ'…. ഇതൊരു സെൽഫ് പോർട്രേറ്റ് ആണ്. കൊറോണക്കാലത്തെ വറുതിയുടെ ചൂടിൽ രൂപംകൊണ്ടതാണ് ഈ ശിൽപ്പം.

ഡിജിറ്റൽ മാഗസിൻ

തസറാക്കിൽ എഴുതാം

നിങ്ങളുടെ രചനകള്‍ തസറാക്കിൽ പ്രസിദ്ധീകരിക്കുന്നതിനായി രചനകളോടൊപ്പം അയക്കുന്ന ആളിന്റെ പേര് , മേൽവിലാസം , മൊബൈൽ നമ്പർ, കളർ ഫോട്ടോ , പ്രൊഫൈൽ എന്നിവ editor@thasrak.com എന്ന ഇമെയിൽ അഡ്രസ്സിലേയ്ക്ക് അയക്കുക.

ഓർമ്മകൾ

ഭാഷയിൽ വലഞ്ഞ പ്രവാസത്തിന്റെ പ്രാരംഭദശ

'ഇംഗ്ലീഷ് ഛോടോ, ഹിന്ദി ബോലോ ' എന്ന അധികാര രാഷ്ട്രീയത്തിന്റെ അട്ടഹാസം കേട്ടപ്പോഴാണ് പ്രവാസത്തിന്റെ പ്രാരംഭദശയും അന്നനുഭവിച്ച ഭാഷാ പ്രതിസന്ധിയും ഒന്നിച്ച് അണപൊട്ടിയത്.

കഥാവിചാരം

കഥാവിചാരം – 23 :  ദൈവമേ നീ ആർക്ക് കൂട്ട് പോയിരിക്കുന്നു….? – സതീഷ് ബാബു പയ്യന്നൂർ

അകാലത്തിൽ വിട പറഞ്ഞ പ്രശസ്ത എഴുത്തുകാരൻ ശ്രീ.സതീഷ് ബാബു പയ്യന്നൂരിന്റെ "ദൈവമേ നീ ആർക്ക് കൂട്ടു പോയിരിക്കുന്നു? "എന്ന ചെറുകഥയിലെ ഈ ഭാഗം വെറുമൊരു കഥാസന്ദർഭം മാത്രമല്ല, ഇന്നത്തെ സമൂഹത്തിന്റെ നേർച്ചിത്രമാണ്. വീടുണ്ടായിട്ടും “വീട് പോലെ” തോന്നാത്ത അവസ്ഥ പലർക്കും പരിചിതമാണ്. അവിടെ സ്നേഹമോ ആശ്വാസമോ ഇല്ല. പലരും മാനസികമായ അകലം പാലിക്കുന്നു.

എന്റെ വായന : പെണ്‍കുരിശ് (കഥകള്‍) – സോണിയ റഫീക്ക്

നിത്യജീവിതത്തെ കഥകളുമായി ബന്ധിപ്പിക്കുന്ന കഥാകാരന്മാരാണ് മിക്ക എഴുത്തുകാരും. അവരുടെ സര്‍ഗ്ഗശേഷി എത്രത്തോളം മികച്ചതാണോ അത്രയും സ്വീകാര്യത അവരുടെ കഥകളില്‍ ഉണ്ടാകുകയും ചെയ്യും. കഥകള്‍ ജീവിതഗന്ധികള്‍ ആകുന്നത്പോലെ തന്നെയാണ് കഥകള്‍ പുതിയ മാനങ്ങള്‍ തേടുന്നതും .

രാജപുരത്തെ കൊലപാതകം -അവസാന ഭാഗം

ചീഞ്ഞളിഞ്ഞ ഇലകൾക്കടിയിൽ അടങ്ങി ഒളിഞ്ഞിരുന്ന അട്ടകൾ എവരുടെയും കാലുകളിൽ ചോരപടർത്തി തൂങ്ങിയാടി. അറപ്പും വെറുപ്പും പേടിയുമായി പോലീസുകാർ അട്ടകളെ തട്ടിയകറ്റാനും പറിച്ചെറിയാനും നോക്കി.
error: Content is protected !!
Copy link