പോലീസ് ഡയറി-1 : ഉളിയത്തടുക്ക

ഞായറാഴ്ച വലിയ മാരണങ്ങൾ ഒന്നുമുണ്ടാകില്ലെന്ന് മനസ്സിൽ കരുതി, കാസർഗോഡ് താലൂക്ക് ഓഫീസിന്റെ വരാന്തയിൽ കെട്ടിയ കൊതുകുവലക്കുള്ളിൽ ഒന്നുകൂടി ചുരുണ്ട് കിടന്നു, ഞാൻ.

പുഴുവിൽ നിന്നും പൂമ്പാറ്റയിലേക്ക്- 33

നമ്മൾ സ്വയം സംസാരിക്കുന്ന രീതി നമ്മുടെ വികാരങ്ങളെയും പെരുമാറ്റത്തെയും സ്വാധീനിക്കും. സ്വയം കുറ്റപ്പെടുത്തുന്ന "എനിക്ക് ഒന്നും കഴിയില്ല" എന്ന ആവർത്തിച്ചുള്ള ചിന്ത നിരാശ വർദ്ധിപ്പിക്കും. അതേസമയം, യാഥാർത്ഥ്യബോധമുള്ള കരുണയുള്ള സ്വയംസംഭാഷണം കൂടുതൽ സ്ഥിരത നൽകാനും മുന്നേറാനും സഹായിക്കും.

രേഖയുടെ നോവൽ പഠനങ്ങൾ – 19 : സ്ത്രീജീവിതത്തിന്റെ സംക്രമണം – കലാച്ചിയിൽ

തന്റെ സർഗ്ഗാത്മകസ്വത്വം വെളിപ്പെടുത്താൻ ഭയപ്പെട്ട പഴയ നായികയിൽ നിന്ന് അവളുടെ ഗതികിട്ടാത്ത ആത്മാവിനെ അഴിച്ച് നരഭുക്കായ കടുവയിൽ ചേർത്ത ആറ്റൂരിനെപ്പോലെയാണ് മീരയുടെ തുടർന്നുള്ള കഥാപാത്രസൃഷ്ടികൾ. ബൗദ്ധികവും വൈകാരികവുമായ വ്യക്തിസ്വത്വത്തെ മാനിക്കാത്ത കുടുംബത്തെയോ പ്രണയത്തെയോ അംഗീകരിക്കാൻ അവർ തയ്യാറല്ല.

സേവനനിരതമായ രണ്ട് ജന്മങ്ങളിലൂടെ മഹാകവി ഇടശ്ശേരി നടത്തിയ കാവ്യപൂജ

രണ്ടു കർമയോഗികളെ ഒരേസമയം ഹൃദയത്തിലിരുത്തി നടത്തുന്ന പൂജയാണ് ഈ കവിത എന്ന് അദ്ദേഹം തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ട്. തുഞ്ചത്തെഴുച്ഛൻ്റെ പാദരേണുക്കൾ ശിരസിലേറ്റു വാങ്ങുന്ന കവി എഴുത്തച്ഛൻ കവിതയുടെ ലാവണ്യാനുഭവത്തിൽ ഭക്തിയും ആദരവും ഭ്രമാത്‌മകതയും ഇടകലർത്തുന്നു.

പുതു വിസ്മയം

തെളിവെയിൽ നാളത്തെ ഊറ്റിക്കുറുക്കിയെടുത്ത് മിന്നും നക്ഷത്രവും കുളിരുതിരും ഹിമകണവും മൂകയാമങ്ങൾക്കു നിറം ചാലിച്ചു നൽകി.

ജലരേഖകൾ

പതിവുപോലെ രാവിലെ ജോലിക്കുപോകാനുള്ള തത്രപ്പാടിലായിരുന്നു റഷീദ്. മൊബൈൽ ഫോൺ ബെഡിൽ കിടന്ന്, മുല വായിൽ നിന്ന് വേർപെട്ട കുഞ്ഞിനെപ്പോലെ നിർത്താതെ കരയുന്നുണ്ടായിരുന്നു. ഒറ്റനോട്ടത്തിൽ തന്നെ നാട്ടിൽ നിന്നുള്ള കോളാണെന്ന് മനസ്സിലായതോടെ വേഗം ഫോൺ എടുത്തു.

മാർബിളിൽ വിരിയുന്ന ശിലാകാവ്യങ്ങൾ

വെണ്ണക്കല്ലിൽ രൂപംകൊണ്ട ശില്പത്തിലേക്ക് ചൂണ്ടി ശില്പി പറയുന്നു…'ഐ ആം സ്റ്റോൺ ഈറ്റർ'…. ഇതൊരു സെൽഫ് പോർട്രേറ്റ് ആണ്. കൊറോണക്കാലത്തെ വറുതിയുടെ ചൂടിൽ രൂപംകൊണ്ടതാണ് ഈ ശിൽപ്പം.

ഡിജിറ്റൽ മാഗസിൻ

തസറാക്കിൽ എഴുതാം

നിങ്ങളുടെ രചനകള്‍ തസറാക്കിൽ പ്രസിദ്ധീകരിക്കുന്നതിനായി രചനകളോടൊപ്പം അയക്കുന്ന ആളിന്റെ പേര് , മേൽവിലാസം , മൊബൈൽ നമ്പർ, കളർ ഫോട്ടോ , പ്രൊഫൈൽ എന്നിവ editor@thasrak.com എന്ന ഇമെയിൽ അഡ്രസ്സിലേയ്ക്ക് അയക്കുക.

ഓർമ്മകൾ

ഒടിയനും ഇയ്യം പൂശുകാരനും

ഇപ്പോഴല്ല , പണ്ട് കോളേജ് പഠിപ്പെല്ലാം കഴിഞ്ഞ് നമ്മളൊക്കെ റബലുകളായി വീട്ടുകാർക്ക് തലവേദനയുണ്ടാക്കി നടന്ന കാലം.

കഥാവിചാരം

കഥാവിചാരം-13 : ‘നായാട്ട്’ ( എസ്സ്. ദേവമനോഹർ)

കാടും കാട്ടിലെ ഇരുളും കാട്ടുജീവികളും അവരുടെ സാമ്രാജ്യവും നമ്മെ നിഷ്കളങ്കമായ അവരുടെ ലോകത്തേക്ക് കൊണ്ടുപോകുന്നു. പ്രകൃതിയേയും സഹജീവികളെയും വേട്ടയാടുക എന്നുള്ളതും ഇരയെ ക്ഷീണിപ്പിച്ചു പിടിക്കുക എന്നുള്ളതും മനുഷ്യന്റെ വിനോദമായി മാറിക്കഴിഞ്ഞിരിക്കുന്ന സാഹചര്യത്തിൽ വായനക്കാരുടെ മനസ്സിൽ ഈ കഥകൾ വലിയ വിക്ഷുബ്ധതയാണ് സൃഷ്ടിക്കുന്നത്.

എന്റെ വായന : പെണ്‍കുരിശ് (കഥകള്‍) – സോണിയ റഫീക്ക്

നിത്യജീവിതത്തെ കഥകളുമായി ബന്ധിപ്പിക്കുന്ന കഥാകാരന്മാരാണ് മിക്ക എഴുത്തുകാരും. അവരുടെ സര്‍ഗ്ഗശേഷി എത്രത്തോളം മികച്ചതാണോ അത്രയും സ്വീകാര്യത അവരുടെ കഥകളില്‍ ഉണ്ടാകുകയും ചെയ്യും. കഥകള്‍ ജീവിതഗന്ധികള്‍ ആകുന്നത്പോലെ തന്നെയാണ് കഥകള്‍ പുതിയ മാനങ്ങള്‍ തേടുന്നതും .

രാജപുരത്തെ കൊലപാതകം -അവസാന ഭാഗം

ചീഞ്ഞളിഞ്ഞ ഇലകൾക്കടിയിൽ അടങ്ങി ഒളിഞ്ഞിരുന്ന അട്ടകൾ എവരുടെയും കാലുകളിൽ ചോരപടർത്തി തൂങ്ങിയാടി. അറപ്പും വെറുപ്പും പേടിയുമായി പോലീസുകാർ അട്ടകളെ തട്ടിയകറ്റാനും പറിച്ചെറിയാനും നോക്കി.
error: Content is protected !!
Copy link