പോലീസ് ഡയറി-1 : ഉളിയത്തടുക്ക

ഞായറാഴ്ച വലിയ മാരണങ്ങൾ ഒന്നുമുണ്ടാകില്ലെന്ന് മനസ്സിൽ കരുതി, കാസർഗോഡ് താലൂക്ക് ഓഫീസിന്റെ വരാന്തയിൽ കെട്ടിയ കൊതുകുവലക്കുള്ളിൽ ഒന്നുകൂടി ചുരുണ്ട് കിടന്നു, ഞാൻ.

ദുബായ് – 2

ലോക രാഷ്ട്രീയത്തെ നിരീക്ഷിക്കുന്നവർക്ക് ഒരു കൗതുകകരമായ കാര്യം മനസ്സിലാകും. അമേരിക്കൻ കമ്പനികൾക്കും ചൈനീസ് കമ്പനികൾക്കും ഒരേ നഗരത്തിൽ സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയുന്ന സ്ഥലങ്ങൾ ലോകത്ത് വളരെ കുറവാണ്. റഷ്യൻ നിക്ഷേപകരും യൂറോപ്യൻ ധനകാര്യ സ്ഥാപനങ്ങളും ഇന്ത്യൻ വ്യവസായികളും ആഫ്രിക്കൻ സംരംഭകരും ഒരേ സാമ്പത്തിക സംവിധാനത്തിനുള്ളിൽ പ്രവർത്തിക്കുന്ന നഗരങ്ങൾ അതിലും കുറവാണ്. ഇന്ന് ആ പട്ടികയിൽ ഏറ്റവും ശ്രദ്ധേയമായ പേരാണ് ദുബായ്.

രേഖയുടെ നോവൽ പഠനങ്ങൾ – 19 : സ്ത്രീജീവിതത്തിന്റെ സംക്രമണം – കലാച്ചിയിൽ

തന്റെ സർഗ്ഗാത്മകസ്വത്വം വെളിപ്പെടുത്താൻ ഭയപ്പെട്ട പഴയ നായികയിൽ നിന്ന് അവളുടെ ഗതികിട്ടാത്ത ആത്മാവിനെ അഴിച്ച് നരഭുക്കായ കടുവയിൽ ചേർത്ത ആറ്റൂരിനെപ്പോലെയാണ് മീരയുടെ തുടർന്നുള്ള കഥാപാത്രസൃഷ്ടികൾ. ബൗദ്ധികവും വൈകാരികവുമായ വ്യക്തിസ്വത്വത്തെ മാനിക്കാത്ത കുടുംബത്തെയോ പ്രണയത്തെയോ അംഗീകരിക്കാൻ അവർ തയ്യാറല്ല.

സേവനനിരതമായ രണ്ട് ജന്മങ്ങളിലൂടെ മഹാകവി ഇടശ്ശേരി നടത്തിയ കാവ്യപൂജ

രണ്ടു കർമയോഗികളെ ഒരേസമയം ഹൃദയത്തിലിരുത്തി നടത്തുന്ന പൂജയാണ് ഈ കവിത എന്ന് അദ്ദേഹം തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ട്. തുഞ്ചത്തെഴുച്ഛൻ്റെ പാദരേണുക്കൾ ശിരസിലേറ്റു വാങ്ങുന്ന കവി എഴുത്തച്ഛൻ കവിതയുടെ ലാവണ്യാനുഭവത്തിൽ ഭക്തിയും ആദരവും ഭ്രമാത്‌മകതയും ഇടകലർത്തുന്നു.

രണ്ട് കവിതകൾ

വായിക്കുവാനെടുത്തുവെച്ചു പതിവുപോലാ പുസ്തകം ഒന്നുമൊന്നും മനസ്സിലായില്ല കണ്ണിലേക്ക് പാഞ്ഞുകയറുന്നുറുമ്പുകൾ

ജലരേഖകൾ

പതിവുപോലെ രാവിലെ ജോലിക്കുപോകാനുള്ള തത്രപ്പാടിലായിരുന്നു റഷീദ്. മൊബൈൽ ഫോൺ ബെഡിൽ കിടന്ന്, മുല വായിൽ നിന്ന് വേർപെട്ട കുഞ്ഞിനെപ്പോലെ നിർത്താതെ കരയുന്നുണ്ടായിരുന്നു. ഒറ്റനോട്ടത്തിൽ തന്നെ നാട്ടിൽ നിന്നുള്ള കോളാണെന്ന് മനസ്സിലായതോടെ വേഗം ഫോൺ എടുത്തു.

മാർബിളിൽ വിരിയുന്ന ശിലാകാവ്യങ്ങൾ

വെണ്ണക്കല്ലിൽ രൂപംകൊണ്ട ശില്പത്തിലേക്ക് ചൂണ്ടി ശില്പി പറയുന്നു…'ഐ ആം സ്റ്റോൺ ഈറ്റർ'…. ഇതൊരു സെൽഫ് പോർട്രേറ്റ് ആണ്. കൊറോണക്കാലത്തെ വറുതിയുടെ ചൂടിൽ രൂപംകൊണ്ടതാണ് ഈ ശിൽപ്പം.

ഡിജിറ്റൽ മാഗസിൻ

തസറാക്കിൽ എഴുതാം

നിങ്ങളുടെ രചനകള്‍ തസറാക്കിൽ പ്രസിദ്ധീകരിക്കുന്നതിനായി രചനകളോടൊപ്പം അയക്കുന്ന ആളിന്റെ പേര് , മേൽവിലാസം , മൊബൈൽ നമ്പർ, കളർ ഫോട്ടോ , പ്രൊഫൈൽ എന്നിവ editor@thasrak.com എന്ന ഇമെയിൽ അഡ്രസ്സിലേയ്ക്ക് അയക്കുക.

ഓർമ്മകൾ

തൊട്ടാവാടി

ഗുരുവായൂരിൽനിന്ന് യാത്ര തുടങ്ങിയ ട്രെയിൻ തൃശൂർ സ്റ്റേഷനിൽ നിർത്തി വീണ്ടും പുറപ്പെടുന്ന നേരത്താണ് പ്ലാറ്റ്ഫോമിലൂടെ നടന്നകലുന്ന അവളെ ഞാൻ വീണ്ടും ഒരു മിന്നായം പോലെ കാണുന്നത്. അതെ, അവൾ തന്നെ!

കഥാവിചാരം

കഥാവിചാരം-9 : ‘ആറാം വാർഡിലെ മോഷ്ടാവ്’ (ഷനോജ് ആർ ചന്ദ്രൻ )

ബീപാത്തുമ്മ ഇപ്പോൾ മെഡിക്കൽ കോളേജിലെ ആറാം വാർഡിൽ എഴുപത്തി നാലാം നമ്പർ ബെഡിലാണ്. ഹൃദയത്തിൽ ദ്വാരമുണ്ടെന്നാണ് ഡോക്ടർമാർ പറഞ്ഞത്. ശ്വാസം വലിച്ചു വലിച്ചു കിടക്കാൻ തുടങ്ങിയിട്ട് മാസം ഒന്നരയായി.

എന്റെ വായന : പെണ്‍കുരിശ് (കഥകള്‍) – സോണിയ റഫീക്ക്

നിത്യജീവിതത്തെ കഥകളുമായി ബന്ധിപ്പിക്കുന്ന കഥാകാരന്മാരാണ് മിക്ക എഴുത്തുകാരും. അവരുടെ സര്‍ഗ്ഗശേഷി എത്രത്തോളം മികച്ചതാണോ അത്രയും സ്വീകാര്യത അവരുടെ കഥകളില്‍ ഉണ്ടാകുകയും ചെയ്യും. കഥകള്‍ ജീവിതഗന്ധികള്‍ ആകുന്നത്പോലെ തന്നെയാണ് കഥകള്‍ പുതിയ മാനങ്ങള്‍ തേടുന്നതും .

രാജപുരത്തെ കൊലപാതകം -അവസാന ഭാഗം

ചീഞ്ഞളിഞ്ഞ ഇലകൾക്കടിയിൽ അടങ്ങി ഒളിഞ്ഞിരുന്ന അട്ടകൾ എവരുടെയും കാലുകളിൽ ചോരപടർത്തി തൂങ്ങിയാടി. അറപ്പും വെറുപ്പും പേടിയുമായി പോലീസുകാർ അട്ടകളെ തട്ടിയകറ്റാനും പറിച്ചെറിയാനും നോക്കി.
error: Content is protected !!
Copy link