പോലീസ് ഡയറി-1 : ഉളിയത്തടുക്ക

ഞായറാഴ്ച വലിയ മാരണങ്ങൾ ഒന്നുമുണ്ടാകില്ലെന്ന് മനസ്സിൽ കരുതി, കാസർഗോഡ് താലൂക്ക് ഓഫീസിന്റെ വരാന്തയിൽ കെട്ടിയ കൊതുകുവലക്കുള്ളിൽ ഒന്നുകൂടി ചുരുണ്ട് കിടന്നു, ഞാൻ.

പുഴുവിൽ നിന്നും പൂമ്പാറ്റയിലേക്ക്- 29

നിഴലുകൾ ഉണ്ടാകും വെളിച്ചത്തിൻ്റെ ദിശ അനുസരിച്ച്. അതുപോലെ ജീവിതം മുന്നേറുന്നതനുസരിച്ച് അനുഭവങ്ങളും രൂപപ്പെടും. അവ നമ്മുടെ ഓർമയിൽ നിന്നും ഒരിക്കലും പൂർണമായി മാഞ്ഞുപോകണമെന്നില്ല. എന്നാൽ അവ നമ്മുടെ എല്ലാ തീരുമാനങ്ങളെയും നിയന്ത്രിക്കേണ്ടതില്ല. ഒരു അനുഭവത്തെ തിരിച്ചറിയുകയും, അതിന്റെ സ്വാധീനം മനസ്സിലാക്കുകയും ചെയ്തു കഴിഞ്ഞാൽ, പിന്നെ അതിനോട് പുതിയ രീതിയിൽ പ്രതികരിക്കാൻ നമുക്ക് കഴിയണം. അതാണ് സ്വയം നവീകരണം.

രേഖയുടെ നോവൽ പഠനങ്ങൾ – 19 : സ്ത്രീജീവിതത്തിന്റെ സംക്രമണം – കലാച്ചിയിൽ

തന്റെ സർഗ്ഗാത്മകസ്വത്വം വെളിപ്പെടുത്താൻ ഭയപ്പെട്ട പഴയ നായികയിൽ നിന്ന് അവളുടെ ഗതികിട്ടാത്ത ആത്മാവിനെ അഴിച്ച് നരഭുക്കായ കടുവയിൽ ചേർത്ത ആറ്റൂരിനെപ്പോലെയാണ് മീരയുടെ തുടർന്നുള്ള കഥാപാത്രസൃഷ്ടികൾ. ബൗദ്ധികവും വൈകാരികവുമായ വ്യക്തിസ്വത്വത്തെ മാനിക്കാത്ത കുടുംബത്തെയോ പ്രണയത്തെയോ അംഗീകരിക്കാൻ അവർ തയ്യാറല്ല.

സേവനനിരതമായ രണ്ട് ജന്മങ്ങളിലൂടെ മഹാകവി ഇടശ്ശേരി നടത്തിയ കാവ്യപൂജ

രണ്ടു കർമയോഗികളെ ഒരേസമയം ഹൃദയത്തിലിരുത്തി നടത്തുന്ന പൂജയാണ് ഈ കവിത എന്ന് അദ്ദേഹം തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ട്. തുഞ്ചത്തെഴുച്ഛൻ്റെ പാദരേണുക്കൾ ശിരസിലേറ്റു വാങ്ങുന്ന കവി എഴുത്തച്ഛൻ കവിതയുടെ ലാവണ്യാനുഭവത്തിൽ ഭക്തിയും ആദരവും ഭ്രമാത്‌മകതയും ഇടകലർത്തുന്നു.

പ്രണയശിഷ്ടനോട് കവിത പറയുന്നത്

നീയെത്ര കുട്ടിക്കുറുമ്പൻ, ചൊന്നതൊന്നുമേകേൾക്കാതിരുന്നോൻ! പ്രണയമരുതെന്നു ചൊന്നതാണന്നേ, പ്രാണവേദന താങ്ങാതിരിക്കാൻ,

പ്രാണഭോജനം

ചിത്തിരത്തോടിന്റെ അരിക് ചേർന്നു നടക്കുന്ന ദേവിക. കൈതപ്പൂമണം പാറ്റിയ പുലരിക്കാറ്റ് അവളിലെ ഓർമ്മച്ചില്ലകളെ തലോടി. കൈതച്ചെടി ഇലകൾക്കിടയിൽ ഒളിപ്പിച്ച പൂക്കളെ അടർത്തിയെടുത്തു അവൾ മുന്നോട്ട് നീങ്ങിയതും സാരിയിലാരോ പിടിച്ചു നിർത്തി.

മാർബിളിൽ വിരിയുന്ന ശിലാകാവ്യങ്ങൾ

വെണ്ണക്കല്ലിൽ രൂപംകൊണ്ട ശില്പത്തിലേക്ക് ചൂണ്ടി ശില്പി പറയുന്നു…'ഐ ആം സ്റ്റോൺ ഈറ്റർ'…. ഇതൊരു സെൽഫ് പോർട്രേറ്റ് ആണ്. കൊറോണക്കാലത്തെ വറുതിയുടെ ചൂടിൽ രൂപംകൊണ്ടതാണ് ഈ ശിൽപ്പം.

ഡിജിറ്റൽ മാഗസിൻ

തസറാക്കിൽ എഴുതാം

നിങ്ങളുടെ രചനകള്‍ തസറാക്കിൽ പ്രസിദ്ധീകരിക്കുന്നതിനായി രചനകളോടൊപ്പം അയക്കുന്ന ആളിന്റെ പേര് , മേൽവിലാസം , മൊബൈൽ നമ്പർ, കളർ ഫോട്ടോ , പ്രൊഫൈൽ എന്നിവ editor@thasrak.com എന്ന ഇമെയിൽ അഡ്രസ്സിലേയ്ക്ക് അയക്കുക.

ഓർമ്മകൾ

വിദൂരഗ്രഹം

പാലക്കാട് ഗ്രാമം. തെന്മലയ്ക്കും വട മലയ്ക്കും ഇടയിൽ ചുരം കടന്നു വരുന്ന ചുടു കാറ്റിന്നഭിമുഖമായി ഒരു കല്ലറയ്ക്കുള്ളിൽ ചെമ്പോലകളിൽ തിരുമന്ത്രങ്ങളെഴുതി ദക്ഷിണയായി അരിയും പൂവും പതിനായിരം വിൽക്കാശുകളും ധ്യാനിച്ചുവെച്ച് തീർത്ഥജലം വറ്റുന്നതിനു മുമ്പ് മംഗലി ഇറക്കിവെച്ച് കല്ലറ വാതിലടച്ചു.

കഥാവിചാരം

കഥാവിചാരം -22 : ലോകം ഒരു ചെറിയ പട്ടണമാണ് -മധുപാൽ

'ഒരുപാട് ജീവിതം കണ്ടയാൾ ' എന്നു പറഞ്ഞാലും ഒരുവന് ആ അനുഭവങ്ങളെ കഥാരൂപത്തിൽ ആവിഷ്കരിക്കാൻ സാധിക്കണമെന്നില്ല. ഭാഷാപരതയും, കൽപ്പനാ ശക്തിയും, പാത്രാവിഷ്കാരങ്ങളും ഇല്ലാതെ അനുഭവങ്ങളെ സൃഷ്ടിപരമായി അവതരിപ്പിക്കാൻ സാധിക്കില്ല. അങ്ങനെയുള്ള രചന സാധാരണ ഓർമ്മകളുടെ വിവരണം ആയി മാത്രം ഒതുങ്ങിപ്പോകും.

എന്റെ വായന : പെണ്‍കുരിശ് (കഥകള്‍) – സോണിയ റഫീക്ക്

നിത്യജീവിതത്തെ കഥകളുമായി ബന്ധിപ്പിക്കുന്ന കഥാകാരന്മാരാണ് മിക്ക എഴുത്തുകാരും. അവരുടെ സര്‍ഗ്ഗശേഷി എത്രത്തോളം മികച്ചതാണോ അത്രയും സ്വീകാര്യത അവരുടെ കഥകളില്‍ ഉണ്ടാകുകയും ചെയ്യും. കഥകള്‍ ജീവിതഗന്ധികള്‍ ആകുന്നത്പോലെ തന്നെയാണ് കഥകള്‍ പുതിയ മാനങ്ങള്‍ തേടുന്നതും .

രാജപുരത്തെ കൊലപാതകം -അവസാന ഭാഗം

ചീഞ്ഞളിഞ്ഞ ഇലകൾക്കടിയിൽ അടങ്ങി ഒളിഞ്ഞിരുന്ന അട്ടകൾ എവരുടെയും കാലുകളിൽ ചോരപടർത്തി തൂങ്ങിയാടി. അറപ്പും വെറുപ്പും പേടിയുമായി പോലീസുകാർ അട്ടകളെ തട്ടിയകറ്റാനും പറിച്ചെറിയാനും നോക്കി.
error: Content is protected !!
Copy link