Home പുസ്തക പരിചയം

പുസ്തക പരിചയം

പ്രതീക്ഷയുടെ നാളം

രുപത്തൊന്നാം നൂറ്റാണ്ടിലെ പുതിയ വിജ്ഞാന ശാഖ ആണ് ഭിന്നശേഷി പഠനങ്ങൾ. സംസ്കാര പഠനത്തിൻ്റെ ഭാഗമാണിത്. ഭിന്നശേഷിയുടെ സാമൂഹിക നിർണയത്തിൽ ശരീരം, മതം, ജാതി, ലിംഗ പദവി, വർണം തുടങ്ങിയ ഘടകങ്ങൾക്കെല്ലാം സ്വാധീനമുണ്ട്.

ഫ്രെയിമുകളായി തെളിയുന്ന കഥയുടെ ദൃശ്യാനുഭവം

ജയറാം സ്വാമിയുടെ "പൂത്തു നിൽക്കുന്ന കാട്ടിൽ ഇടി മുഴങ്ങി, മഴ തുടങ്ങി" എന്ന കഥാസമാഹാരം വേറിട്ടതാകുന്നത് രചനാ രീതി കൊണ്ടും പ്രമേയത്തിലെ വ്യത്യസ്തത കൊണ്ടുമാണ്. കഥ പറച്ചിലിൻ്റെ ക്രാഫ്റ്റ് കൃത്യമായി അറിയാവുന്ന ഒരാളാണ് ജയറാം.

ഓർമകളുടെ സർവകലാശാല

കുടിയിറക്കത്തിന്റെയും ജീവിതത്തിൻേറയും, സ്ത്രീയുടെ സഹനശക്തിയും, ബന്ധങ്ങളുടെ സ്നേഹഭാരവുമെല്ലാം വായനക്കാരന്റെ മനസിൽ ദീർഘകാലം പതിയുന്ന തരത്തിൽ ആവിഷ്കരിക്കുന്ന ഈ പുസ്തകം ചരിത്ര നിയോഗം കൂടിയാണ്.

പുസ്തക പരിചയം : പോർട്ടോബെല്ലോയിലെ മന്ത്രവാദിനി (“The Witch of Portobello”) -(പൗലോ കൊയിലോ )

ഈ നോവലിലെ നായികയായ അഥീനയെ (ഷെറിൻ ഖലീൽ), അവർക്കു പരിചയമുള്ളവരുടെ വാക്കുകളിലൂടെ വായനക്കാരുടെ ഹൃദയത്തിലേക്ക് / ബോധതലത്തിലേക്ക് എത്തിക്കുന്ന രീതിയാണ് നോവലിൽ അവലംബിച്ചിരിക്കുന്നത് .

അവസാനത്തെ പെൺകുട്ടി : നാദിയ മുറാദ്

ഇസ്ലാമിക സ്റ്റേറ്റിന്റെ കൊടും ക്രൂരതയ്ക്കും നരനായാട്ടിനും വിദേയരാക്കേണ്ടിവന്ന യസീദികളുടെ നേര് അനുഭവങ്ങളെ തുറന്നു കാട്ടുന്ന പുസ്തകമാണ് അവസാനത്തെ പെൺകുട്ടി. ഭീകരതയുടെയും വംശഹത്യയുടെയും അങ്ങേയറ്റം മനുഷ്യത്വരഹിതമായ ഒരധ്യായമാണ് 2018-ൽ സമാധാനത്തിനുള്ള നൊബേൽ...

പുസ്തകങ്ങളുടെ വീട് : ഷാഹിന ഇ കെ

ഒൻപത് ചെറു കഥകളാണ് പ്രസ്തുത പുസ്തകത്തിലുള്ളത്. എല്ലാ കഥകളും മികച്ചതെങ്കിലും ചിലവ ഇവിടെ പരാമർശിക്കുന്നു.

നിശബ്ദതയുടെ അതിരുകൾക്കപ്പുറമുള്ള കൂടാരം : പ്രവാസികളുടെ കൂടാരം (നോവൽ)

ഇത് വായിക്കുമ്പോൾ, നാം ഒരു നോവൽ വായിക്കുന്നില്ല, പകരം വരച്ചുവെച്ച ജീവിതങ്ങളുടെ ഉള്ളിലേക്ക് നമ്മൾ ഒരുനിഴലായി അതിശയോക്തിക്ക് ഒട്ടുംവക നൽകാതെ കയറിയപോകുന്നത് പോലെ ലളിതവും സുന്ദരവുമായ ഭാഷയിലൂടെ അനുഭവിപ്പിക്കുന്നു.

സിനിമകളിലെ ദലിത് ദൃശ്യതകൾ എന്ന പുസ്തകത്തിനൊരാമുഖം

സിനിമകളിലെ ദലിത് ദൃശ്യതകൾ എന്ന പുസ്തകത്തിനെഴുതിയിരിക്കുന്ന ആമുഖമാണിത്. മലയാള സിനിമയിൽ ദലിതരെ എങ്ങനെയൊക്കെയാണ് ദൃശ്യവത്കരിച്ചിരിക്കുന്നത്? ദലിത് ജനതകളുടേയും ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും പ്രതിനിധാനങ്ങൾ പലപ്പോഴും ദൃശ്യമാധ്യമങ്ങളിലും കലകളിലും പ്രതിലോമപരമായിട്ടാണ് അവതരിപ്പിക്കാറുളളത്.

‘കമ്പിളിക്കണ്ടത്തെ കൽഭരണികൾ’ – പുസ്തക പരിചയം

ജീവിതം ഓർമ്മ പുസ്തകമായ കമ്പിളിക്കണ്ടത്തെ കൽഭരണികളിലൂടെ കമ്പിളിക്കണ്ടത്തെ അറിയാം. നന്ദികുന്നേൽ മേരീടെ മോൻ ബാബു ചുമന്ന കൽഭരണികളിലൊക്കെയും വീഞ്ഞിന്റെ വീര്യവും വീറുമുണ്ട്. അല്പാല്പമായി മാത്രം നാവിലൂടൂർന്നിറങ്ങി അന്തരാത്മാവിന്റെ ദാഹത്തെ കെടുത്തുന്ന മരുന്നിന് വീഞ്ഞെന്ന പേര് നൽകിയതാരാണ്?

വേതാളപ്രശ്നം : അതിജീവനത്തിന്റെ രണ്ടാം വരവ്

ഉറക്കത്തിൽ അപ്പു ടി.പത്മനാഭനെ വായിക്കുന്നു. സമകാലിക രാഷ്ട്രീയ സാംസ്കാരിക അവസ്ഥകളെ സാധാരണ ജനങ്ങളിൽ എത്തിച്ച, 1989 ജനുവരി ഒന്നിന് ഉത്തർപ്രദേശിലെ ഗാസിയാബാദ് ജില്ലയിൽ "ഹല്ലാ ബോൽ" എന്ന തെരുവ് നാടകം കളിക്കവേ ഗുണ്ടാ ആക്രമണത്തിനിരയായി മരണപ്പെട്ട, സ്വപ്നങ്ങൾ തച്ചുടയ്ക്കപ്പെട്ട സഫ്ദർ ഹാഷ്മിയെ ആധിയോടെ ഓർക്കുന്നു.

Latest Posts

error: Content is protected !!