Home കഥാവിചാരം

കഥാവിചാരം

കഥാവിചാരം -14 : ‘അമോർ’ ( വി. ദിലീപ് )

കാമുകിയായും ഭാര്യയായും ഇവാ അനുഭവിച്ച പീഡനങ്ങളുടെയും മാനസിക സംഘർഷങ്ങളുടെയും ഹൃദയസ്പർശിയായ വിവരണമാണ് ശ്രീ. വി ദിലീപിന്റെ 'അമോർ' എന്ന ചെറുകഥ.

കഥാവിചാരം-13 : ‘നായാട്ട്’ ( എസ്സ്. ദേവമനോഹർ)

കാടും കാട്ടിലെ ഇരുളും കാട്ടുജീവികളും അവരുടെ സാമ്രാജ്യവും നമ്മെ നിഷ്കളങ്കമായ അവരുടെ ലോകത്തേക്ക് കൊണ്ടുപോകുന്നു. പ്രകൃതിയേയും സഹജീവികളെയും വേട്ടയാടുക എന്നുള്ളതും ഇരയെ ക്ഷീണിപ്പിച്ചു പിടിക്കുക എന്നുള്ളതും മനുഷ്യന്റെ വിനോദമായി മാറിക്കഴിഞ്ഞിരിക്കുന്ന സാഹചര്യത്തിൽ വായനക്കാരുടെ മനസ്സിൽ ഈ കഥകൾ വലിയ വിക്ഷുബ്ധതയാണ് സൃഷ്ടിക്കുന്നത്.

കഥാവിചാരം-12 : ‘വള്ളിമുല്ല ‘ ( മജീദ് സെയ്ദ് )

ചില ജീവിതങ്ങൾ കഥയിലൂടെ നാം വായിച്ചറിയുകയും അനുഭവിച്ചു തീർക്കുകയുമാണ്. തികച്ചും അപരിചിതരായ ചില മനുഷ്യരുടെ ലോകവും അവരുടെ ജീവിതവും സംസ്കാരവും ഇല്ലായ്മകളും വല്ലായ്മകളും നിലവിളികളും നമുക്കൊപ്പം ചേരുമ്പോൾ ചില സമസ്യകൾ പൂരിപ്പിക്കാനാവാതെ മനസ്സിലവശേഷിക്കും .

കഥാവിചാരം-11 : ‘ഓർവ്വ് ‘ (സാബു ഹരിഹരൻ )

ഓർക്കാൻ ആരെങ്കിലും ഉണ്ടാവുക എന്നതാണ് ഏറ്റവും വലിയ ഭാഗ്യം. ആ ഭാഗ്യത്തെക്കുറിച്ച് അറിയാതെ പോകുന്നതാണ് ഏറ്റവും വലിയ നിർഭാഗ്യം. ജീവിതത്തിന്റെ അവസാനത്തെ അദ്ധ്യായങ്ങളിൽ എത്തുമ്പോൾ സുന്ദരമായ ഓർമകൾ മാത്രമാവും സമ്പാദ്യം.

കഥാവിചാരം- 10 : ‘സ്കൂളിലേക്കുള്ള വഴി’ (ശ്രീ.സുഭാഷ് ഒട്ടുംപുറം )

ഓരോ വ്യക്തികൾക്കും തങ്ങളുടെ സ്കൂൾ വഴികളെപ്പറ്റി പച്ചപ്പാർന്ന ഓർമകളുണ്ടാവും. അങ്ങനെയുള്ള മനോഹരമായ ഒരു ഓർമക്കഥയാണ് എഴുത്തു മാസികയിൽ 2021 ൽ വന്ന ശ്രീ.സുഭാഷ് ഒട്ടുംപുറത്തിന്റെ 'സ്കൂളിലേക്കുള്ള വഴി'.

കഥാവിചാരം-9 : ‘ആറാം വാർഡിലെ മോഷ്ടാവ്’ (ഷനോജ് ആർ ചന്ദ്രൻ )

ബീപാത്തുമ്മ ഇപ്പോൾ മെഡിക്കൽ കോളേജിലെ ആറാം വാർഡിൽ എഴുപത്തി നാലാം നമ്പർ ബെഡിലാണ്. ഹൃദയത്തിൽ ദ്വാരമുണ്ടെന്നാണ് ഡോക്ടർമാർ പറഞ്ഞത്. ശ്വാസം വലിച്ചു വലിച്ചു കിടക്കാൻ തുടങ്ങിയിട്ട് മാസം ഒന്നരയായി.

കഥാവിചാരം : 8 – കൊഹെറെന്റ്റ് മാട്രിമോണി (ഉണ്ണികൃഷ്ണൻ കളീക്കൽ)

സുദീർഘമായ പ്രവാസജീവിതത്തിനു ശേഷം മടങ്ങിയെത്തിയ നെൽസൺ മാത്യു മൂന്നുവർഷം മുമ്പ് സിറ്റിയിൽ തുടങ്ങിയ ആദ്യ സംരംഭമാണ് കൊഹെറെന്റ് മാട്രിമോണി.

കഥാവിചാരം – 7 : കൃഷ്ണനുണ്ണി ജോജിയുടെ ‘ജീവിതം മരണത്തോട് പറഞ്ഞത്’

"നോക്കൂ,പുലരി വന്നെത്തിയിട്ടും മാനത്തെ നക്ഷത്രങ്ങൾ ഇനിയും മാഞ്ഞു പോയിട്ടില്ല. നിങ്ങൾക്ക് മരണത്തിലേക്ക് യാത്ര ചെയ്യാൻ പറ്റിയ ഏറ്റവും മനോഹരമായ പ്രകൃതി. പുഴയിലിപ്പോൾ ഇറക്കത്തിന്റെ സമയമാണ്.

കഥാവിചാരം-6 ‘സ്മാർത്തം’ ( ശ്രീ കെ. വി മണികണ്ഠൻ )

തികച്ചും വ്യത്യസ്തമായ ഒരു ഭൂമികയിൽ ആവിഷ്കരിക്കപ്പെട്ട കഥയാണ് ശ്രീ. കെ.വി മണികണ്ഠന്റെ 'സ്മാർത്തം'. മരണവീടിന്റെ പശ്ചാത്തലത്തിലുള്ള കഥാവിവരണം. രണ്ടോ മൂന്നോ മുഖ്യ കഥാപാത്രങ്ങൾ. ഒട്ടും അതിശയോക്തിയില്ലാത്ത ഈ കഥ സാധാരണ ജീവിതചുറ്റുപാടിൽ സംഭവിക്കാൻ സാധ്യതയുള്ളതോ സംഭവിക്കുന്നതോ ആണ്.

കഥാവിചാരം-5 : നമുക്കിടയിലെ പകൽ ( അഖില കെ എസ് )

നമുക്കിടയിലെ പകലിൽ എത്രയെത്ര സ്വപ്നങ്ങളാണ് ഊർന്നു വീഴുന്നത്!! സ്വപ്നത്തിലെന്നവണ്ണം ചില ജീവിതങ്ങൾ പെട്ടെന്നങ്ങ് തീർന്നു പോകുന്നു. ഒരു ഫ്ലാഷ് ബാക്ക് പോലെ ചിലവ ഓർമ്മയിൽ തങ്ങിനിൽക്കുന്നു.

Latest Posts

- Advertisement -
error: Content is protected !!