വർത്തമാനങ്ങൾ
യാത്രകളുടെ ദൈവം
എന്നോട് പിണങ്ങിയിരിക്കുന്നു.
അതെന്നെ തെരുവുകൾക്ക്
നനയാൻ കൊടുക്കുന്നു.
എന്താണ് ഉറപ്പ് ?
ഇരുളെല്ലാം രാത്രിക്കെന്നും
വെയിലെല്ലാം
പകലിന്റെതെന്നും
ചിരിയെല്ലാം
ആനന്ദത്തിന്റേതെന്നും
ചിതയെല്ലാം
മോക്ഷത്തിലേക്കുമെന്നും
എന്താണുറപ്പ്?
പ്രണയശിഷ്ടനോട് കവിത പറയുന്നത്
നീയെത്ര കുട്ടിക്കുറുമ്പൻ,
ചൊന്നതൊന്നുമേകേൾക്കാതിരുന്നോൻ!
പ്രണയമരുതെന്നു ചൊന്നതാണന്നേ,
പ്രാണവേദന താങ്ങാതിരിക്കാൻ,
തുള്ളികൾ
അഴിക്കുന്നു
മുറുക്കുന്നു…
വീണ്ടും ശ്രമിക്കുന്നു.
അതേ വേഗത്തിൽ തോൽക്കുന്നു.
ബന്ധങ്ങൾ അങ്ങനെയാണ്…
കുരുക്കിയിടും.
കുരുങ്ങിപ്പിടയും
അറിയാൻ കഴിയാത്തത് ..
എൻ്റെ കാൽചുവട്ടിലായിരിക്കുന്ന എന്തിനെയും
എനിക്ക് അളവറ്റ സ്നേഹവുംവാത്സല്യവും കരുതലുമാണ്
കാലുരുമ്മി വാലിളക്കി നടക്കുന്ന
വെളുമ്പി പൂച്ചയെ മാതിരി.
ഗന്ധം
എടുക്കേണ്ട
സമയമായിട്ടും
എടുക്കാതെ
വരേണ്ടവരൊക്കെ
വന്നില്ലേ?
പോകേണ്ടവരൊക്കെ
പോയില്ലേ?
തോരാ മഴ
മഴ തോർന്നു കഴിഞ്ഞു-
വെങ്കിലും മരം
പെയ്‌തുകൊണ്ടിരുന്നു..
പൊരക്ക് മുമ്പിലിട്ട
തകര കഷ്‌ണത്തിൽ നിന്നും
ജലകണികകൾ
ഒലിച്ചിറങ്ങിക്കൊണ്ടിരുന്നു.
ഉടലേ ശുഭയാത്ര…
അഹംഭാവത്തെ
ആർജ്ജവമാക്കിയ
മൗഢ്യകുലീനത -
ഉപതാപത്താലെരിയുന്നു;
മനുസ്മൃതിതേവിയ
ഗാർഹസ്ഥ്യം...
ഈ മുറിയിലിരിക്കുമ്പോൾ
ഈ മുറിയിലിരിക്കുമ്പോൾ
പലപ്പോഴായി
എന്റെ അടുത്ത്
ചൂടുപറ്റിയിരുന്നാരോ
എന്നെ ഒറ്റയ്ക്കാക്കി
ചൂട്ടുവീശി കടന്നുകളയുന്നു.
ഓണം
വിട്ടുപോയൊരു ബാ
ല്യത്തിൻ നോവുമായി
തൊട്ടടുത്തെത്തി
പൊന്നോണപ്പൂവിളി.
ഭാരമാണെനിക്കോ
ണത്തിന്നോർമ്മകൾ
എങ്കിലും….
ആ ഭാരമില്ലാതെ
നിക്കെന്തു ജീവിതം?
















