കൊർപ്പാളു

ഇന്നലെ കിനാവിൽ മനസ്സിലാകെ പൊടിപറത്തിക്കൊണ്ട് കൊർപ്പാളു ധൃതിയിൽ എവിടേക്കോ ഓടിമറഞ്ഞു.

ഇടനാഴികൾ

നഗരമദ്ധ്യത്തിലെ പേരു കേട്ട ആശുപത്രിയായിരുന്നു. അസുഖം ബാധിച്ച അമ്മാവന് ബൈസ്റ്റാൻ്ററായി പോയതായിരുന്നു അയാൾ.

കൂക്ക്

കടത്ത്പുരവീട്ടിൽ എന്നും വിളക്കണയാൻ പാതിരാ കഴിയുമായിരുന്നു. തണുത്ത കാറ്റ് വീശിയ അഷ്ടമുടിക്കായലോരത്തെ വീടിൻെറ വരാന്തയിൽ പതിവ് പോലെ തെക്കോട്ടും നോക്കിയുള്ള തോമാച്ചായൻെറ ഇരുപ്പ് അന്ന് വിളക്കണഞ്ഞിട്ടും നീണ്ടു.

ദി ഡെത്ത് ക്ളോക്ക്

നോക്കിയപ്പോൾ സംഭവം സത്യമാണ്. ജനനം കൊടുത്ത് മരണം വാങ്ങുന്ന വെബ്‌സൈറ്റ്!. നെറ്റിയിൽ വിയർപ്പ് പൊടിഞ്ഞ് നെറ്റിൽ നിന്നിറങ്ങി പുറത്തേക്ക് നടക്കുമ്പോൾ ഇളിച്ചനിൽക്കുന്ന ആൽവിൻ മരണക്കുരുക്കുമായി നിൽക്കുന്ന കാലന്റെ പ്രതിരൂപംപോലെ.

പേഴ്സ്

തോമസ് മിലിറ്ററിയിൽ ക്യാപ്റ്റനായിരിക്കേ വിആർഎസ്സ് എടുത്ത് നാട്ടിൽ സ്ഥിരതാമസമാക്കിയത് ഇനിയുള്ള കാലം നാട്ടിലെ പ്രമാണിയായി ജീവിക്കണമെന്ന ഒരൊറ്റ ഉദ്ദേശ്യത്താലായിരുന്നു.

മേദിനി, ഗല്ലി നമ്പർ 13

പൂനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ ടൈപ്പിസ്റ്റ് തസ്തികയിലേക്കുള്ള പരീക്ഷാ ഹാൾട്ടിക്കറ്റ് പോസ്റ്റ്മാൻ രാജേട്ടനിൽ നിന്നും കൈപ്പറ്റിയപ്പോൾ, പൂനെ പട്ടണം അപരിചിതത്വത്തിന്റെ കൂർത്തമുന കൊണ്ടു സൂര്യനിൽ ഭീതി കുത്തിവരച്ചു.

വാറ്റ്

കുമ്മാളമലയുടെ താഴെയുള്ള ഞാവൽപ്പഴക്കാടിൻ്റെ മറവിൽ കുമാരേട്ടൻ സ്നേഹമിട്ടു കാച്ചുന്ന വാറ്റ്. അതാണ് മൃതസഞ്ജീവനി.

ഇൻവെട്ടർ*

മൂങ്ങകളെങ്കിലും ഒന്ന് മൂളിയിരുന്നെങ്കിലെന്ന് തോന്നി. നിലാവ് നിശബ്ദത മാത്രം പൊഴിച്ചു. കൂമൻ മൗനവ്രതമെടുത്ത രാത്രിയിൽ ചുറ്റുപാട് അവയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കും പോലെ.

മോക്ഷ

ഡാനിയേൽ തൻ്റെ ആത്മാവിൽ തൊട്ട് നീലകണ്ഠൻറെ കണ്ണുകളിലേക്ക് നോക്കി ഒരുവട്ടം കൂടെ കെഞ്ചി. ഏറെ ആഗ്രഹമുണ്ടായിട്ടും ഒരിറ്റ് കണ്ണുനീർ പൊഴിയാത്ത ഡാനിയേലിൻറെ ചുവന്നുവീർത്ത കണ്ണുകളിൽ നോക്കി ഇത്രനേരം മനസ്സിനെ കല്ലാക്കി പിടിച്ചുനിന്നപോലെ ഇനിയും അയാൾക്ക് കഴിയുമായിരുന്നില്ല.

വേരുകൾ

ഇലകൾ കൊഴിഞ്ഞുവീഴുന്നതും നോക്കിയിരുന്ന് മുഷിഞ്ഞപ്പോൾ റബേക്കയ്ക്ക് വീട്ടിലേക്കു തിരിച്ചു നടന്നാൽ മതിയെന്ന് തോന്നി. എത്രനേരമാണ് സൂസനെ കാത്തുനിൽക്കുക. മണി ഒൻപത് ആയി.

Latest Posts

error: Content is protected !!