Home Authors Posts by ശ്രീദേവി. എസ്. കെ

ശ്രീദേവി. എസ്. കെ

48 POSTS 0 COMMENTS
മുൻ മാധ്യമ പ്രവർത്തക . ഇപ്പോൾ അദ്ധ്യാപികയായി പ്രവർത്തിക്കുന്നു. സാമൂഹ്യ മാധ്യമങ്ങളിലും ആനുകാലികങ്ങളിലും എഴുതാറുണ്ട്. പ്രിയമുള്ള കഥകളും കവിതകളും എന്ന സാഹിത്യ കൂട്ടായ്മ നടത്തിയ കഥാമത്സരത്തിൽ അവാർഡ് നേടിയിട്ടുണ്ട്.

കഥാവിചാരം – 23 :  ദൈവമേ നീ ആർക്ക് കൂട്ട് പോയിരിക്കുന്നു….? – സതീഷ് ബാബു പയ്യന്നൂർ

അകാലത്തിൽ വിട പറഞ്ഞ പ്രശസ്ത എഴുത്തുകാരൻ ശ്രീ.സതീഷ് ബാബു പയ്യന്നൂരിന്റെ "ദൈവമേ നീ ആർക്ക് കൂട്ടു പോയിരിക്കുന്നു? "എന്ന ചെറുകഥയിലെ ഈ ഭാഗം വെറുമൊരു കഥാസന്ദർഭം മാത്രമല്ല, ഇന്നത്തെ സമൂഹത്തിന്റെ നേർച്ചിത്രമാണ്. വീടുണ്ടായിട്ടും “വീട് പോലെ” തോന്നാത്ത അവസ്ഥ പലർക്കും പരിചിതമാണ്. അവിടെ സ്നേഹമോ ആശ്വാസമോ ഇല്ല. പലരും മാനസികമായ അകലം പാലിക്കുന്നു.

മാർബിളിൽ വിരിയുന്ന ശിലാകാവ്യങ്ങൾ

വെണ്ണക്കല്ലിൽ രൂപംകൊണ്ട ശില്പത്തിലേക്ക് ചൂണ്ടി ശില്പി പറയുന്നു…'ഐ ആം സ്റ്റോൺ ഈറ്റർ'…. ഇതൊരു സെൽഫ് പോർട്രേറ്റ് ആണ്. കൊറോണക്കാലത്തെ വറുതിയുടെ ചൂടിൽ രൂപംകൊണ്ടതാണ് ഈ ശിൽപ്പം.

കഥാവിചാരം -22 : ലോകം ഒരു ചെറിയ പട്ടണമാണ് -മധുപാൽ

'ഒരുപാട് ജീവിതം കണ്ടയാൾ ' എന്നു പറഞ്ഞാലും ഒരുവന് ആ അനുഭവങ്ങളെ കഥാരൂപത്തിൽ ആവിഷ്കരിക്കാൻ സാധിക്കണമെന്നില്ല. ഭാഷാപരതയും, കൽപ്പനാ ശക്തിയും, പാത്രാവിഷ്കാരങ്ങളും ഇല്ലാതെ അനുഭവങ്ങളെ സൃഷ്ടിപരമായി അവതരിപ്പിക്കാൻ സാധിക്കില്ല. അങ്ങനെയുള്ള രചന സാധാരണ ഓർമ്മകളുടെ വിവരണം ആയി മാത്രം ഒതുങ്ങിപ്പോകും.

കഥാവിചാരം -21 : നാഗപ്പുഴ – ബിജോയ് ചന്ദ്രൻ

പുഴയുടെ പശ്ചാത്തലത്തിൽ സമകാലിക മലയാളം വാരികയിൽ പ്രിയ കഥാകൃത്ത് ശ്രീ. ബിജോയ് ചന്ദ്രൻ എഴുതിയ കഥയാണ് 'നാഗപ്പുഴ'. പ്രകൃതിയുടെ സംഗീതാത്മകമായ രൂപത്തോടൊപ്പം മഴയുടെ ഭാരവും പുഴയുടെ ഭീഷണിയും അനിശ്ചിതത്വവും ഒരുമിച്ച് ചേർന്ന ഇതിവൃത്തം.

വേതാളപ്രശ്നം : അതിജീവനത്തിന്റെ രണ്ടാം വരവ്

ഉറക്കത്തിൽ അപ്പു ടി.പത്മനാഭനെ വായിക്കുന്നു. സമകാലിക രാഷ്ട്രീയ സാംസ്കാരിക അവസ്ഥകളെ സാധാരണ ജനങ്ങളിൽ എത്തിച്ച, 1989 ജനുവരി ഒന്നിന് ഉത്തർപ്രദേശിലെ ഗാസിയാബാദ് ജില്ലയിൽ "ഹല്ലാ ബോൽ" എന്ന തെരുവ് നാടകം കളിക്കവേ ഗുണ്ടാ ആക്രമണത്തിനിരയായി മരണപ്പെട്ട, സ്വപ്നങ്ങൾ തച്ചുടയ്ക്കപ്പെട്ട സഫ്ദർ ഹാഷ്മിയെ ആധിയോടെ ഓർക്കുന്നു.

കഥാവിചാരം -20 : ‘സ്കൂൾ ഡയറിയിലെ ചില താളുകൾ’ – അയ്മനം ജോൺ

2024ലെ മാധ്യമം വാർഷിക പതിപ്പിൽ ശ്രീ അയ്മനം ജോണിന്റെ 'സ്കൂൾ ഡയറിയിലെ ചില താളുകൾ' എന്നൊരു കഥയുണ്ട്. പറക്കും നിഴൽ, കിണറ്റുകരയിലെ മാക്കാച്ചി, പായൽക്കുളം, ഏകാംഗപ്രണയം, വാനൊലി നിലയം, കണക്കു പരീക്ഷ എന്നീ തലക്കെട്ടുകളിൽ 6 കുഞ്ഞിക്കഥകൾ.

കഥാവിചാരം -19 : ‘മൈസൂര് മല്ലികെ’ – ആഷ് അഷിത

കാലിക പ്രസക്തിയുള്ള പ്രമേയമാണ് ശ്രീമതി ആഷ് അഷിതയുടെ 'മൈസൂര് മല്ലികെ' എന്ന കഥയിലുള്ളത്. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വന്ന ഈ കഥ ആശയം കൊണ്ടും കഥാപാത്രസൃഷ്ടി കൊണ്ടും നല്ല നിലവാരം പുലർത്തുന്നു.

മായാവിയും ലുട്ടാപ്പിയും… പിന്നെ, നിറമുള്ള ചില ഓർമ്മകളും

കുട്ടികളുടെയും മുതിർന്നവരുടെയും മനസ്സിൽ എക്കാലവും അമരത്വം നേടിയ ചില കോമിക് കഥാപാത്രങ്ങളുണ്ട്. മാജിക് മാലുവും അത്ഭുത വാലുള്ള കപീഷും കയ്യിൽ മന്ത്രവടിയേന്തിയ മായാവിയും ശൂലത്തിൽ കുതിക്കുന്ന ലുട്ടാപ്പിയും വക്രബുദ്ധികളായ ഡാകിനിയും കുട്ടൂസനും അലസനും ഭീരുവുമായ ശിക്കാരി ശംഭുവും കുട്ടിത്തമുള്ള മനസ്സുകളിൽ ഇന്നും പറന്നു കളിക്കുന്നു.

കഥാവിചാരം -18 : മനുഷ്യാലയ ചന്ദ്രിക – കെ രേഖ

വിവാഹമോചിതരാവാൻ രജിസ്ട്രാർ ഓഫീസിലെത്തിയ ദീപുവിന്റെയും അഞ്ജനയുടെയും ജീവിതത്തിലെ കുറച്ച് മണിക്കൂറുകളാണ് കഥയായി പരിണമിച്ചത്. കഥയിൽ പറയും പോലെ ജീവിതത്തിന്റെ ചില ഘട്ടങ്ങളിൽ മനസ്സ് ചേമ്പില പോലെയാവും.

ഓർമ്മയിലൊരു പൂമ്പാറ്റക്കാലം

നിറങ്ങളുടെ ലോകമാണ് ബാല്യമെങ്കിൽ അവിടെ മഴവില്ലിന്റെ സ്ഥാനമായിരുന്നു 'പൂമ്പാറ്റ' എന്ന കുട്ടികളുടെ പ്രസിദ്ധീകരണത്തിന്. രണ്ടാഴ്ച കൂടുമ്പോൾ കൈകളിലെത്തിയിരുന്ന ആ മായികലോകത്തിന് വേണ്ടി കാത്തിരിക്കാത്ത ഒരു കുട്ടിക്കാലംപോലും അന്നുണ്ടായിരുന്നില്ല.

Latest Posts

- Advertisement -
error: Content is protected !!