പ്രണയം പറയുന്ന പ്രാണയിടങ്ങൾ
വർഷത്തിൽ ഒന്നോ രണ്ടോ കഥകളെഴുതുന്ന, എഴുതുന്നതിനോട് നൂറ് ശതമാനം ആത്മാർത്ഥത പുലർത്തണമെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ
മടങ്ങിയെത്തുന്ന ഭീതിയുടെ കുളമ്പടികൾ
സിനിമയും റേഡിയോയും പ്രധാന വിനോദോപാധികളായി നിലനിന്നിരുന്ന ഒരു കാലത്താണ് ഇന്നത്തെ ജനപ്രിയ ടെലിവിഷൻ ചാനലുകളെ വെല്ലുന്ന രീതിയിൽ കോട്ടയം കേന്ദ്രീകരിച്ചു ഒരു കൂട്ടം വാരികകൾ വായനക്കാരന്റെ സ്വപ്നലോകങ്ങൾക്കു പുതുനിറങ്ങളേകിയത്....
കാലത്തിന്റെ വേരുകൾ തേടിയ പ്രതിഭ
സോഷ്യലിസ്റ്റ് ചിന്തകൻ, രാഷ്ട്രീയ നേതാവ് എന്നതിലുപരി ഭാരതീയ തത്വചിന്ത , സാമ്പത്തിക ശാസ്ത്രം, പുരാണം, ചരിത്രം എന്നീ വിഷയങ്ങളിലെ ആഴത്തിലുള്ള അറിവും അനുഭവങ്ങളും പ്രഭാഷണങ്ങളിലൂടെയും പുസ്തകങ്ങളിലൂടെയും മറ്റുള്ളവരിലേക്ക് പകർന്ന അതുല്യനായ സാംസ്കാരിക പ്രതിഭയാണ് എം.പി വീരേന്ദ്രകുമാർ.
സഹസ്രപൂർണ്ണിമ
"എനിക്ക് ആകെ കഴിയുന്ന ഒരു കാര്യം എഴുതാണ്. ലോകത്തോട് പലതും പറയാനുണ്ട്. ലോകം എന്നെ പലപ്പോഴും അസ്വസ്ഥനാക്കാറുമുണ്ട്. എനിക്കതിൽ നിന്നും മോചിതനാവണമെങ്കിൽ എഴുതിയേ മതിയാവൂ. എഴുത്ത് പ്രശ്നങ്ങൾക്കുള്ള പരിഹാരമാകുമോ ഉത്തരമോ എന്നൊന്നുമില്ല. പക്ഷേ എന്റെ ഉള്ളിലെ അസ്വസ്ഥതയ്ക്ക് പരിഹാരം കിട്ടാൻ എനിക്ക് എഴുതിയേ മതിയാകൂ "
കഥപൂക്കും കടമ്പുമരം
"ഈ പന്തയില് കഥകളുടെ ഒരു കൂട്ടമുണ്ട് കേട്ടോ…. എവിടെ തിരിഞ്ഞു നോക്കിയാലും കഥകൾ… പന്തയെ എനിക്ക് ഭയങ്കര ഇഷ്ടമാണ്… പന്തയെപ്പറ്റി ഞാൻ വാതോരാതെ പറയും.. എന്നെ സംബന്ധിച്ച് ഭൂമിയുടെ അച്ചുതണ്ട് പന്ത തന്നെയാണ്. "
വാക്കുകൾ ചിത്രങ്ങളായി പൂക്കുമ്പോൾ
ചിത്രകമ്പളത്തിന്റെ സൃഷ്ടിക്കു പിന്നിലെ വിരലിന്റെ മാന്ത്രികതയിലേക്ക്..... ഇത്, സചീന്ദ്രൻ കാറഡുക്ക. സമകാലിക മലയാളം വാരിക, ഗ്രന്ഥാലോകം, യുറീക്കാ, തളിർ എന്നിങ്ങനെ അനവധി പ്രസിദ്ധീകരണങ്ങൾക്കു വേണ്ടി ഇല്ലസ്ട്രേഷൻ കൊടുക്കുകവഴി ശ്രദ്ധേയനായ ശ്രീ സചീന്ദ്രൻ കാറഡുക്കയുടെ വരവഴികളിലേക്ക്.
ഫെയറി ടെയ്ൽ
ഒരു സാധാരണക്കാരൻ ഒരു നാടിന്റെ സാംസ്ക്കാരിക പ്രതിനിധിയായി മാറിയ കഥയാണിത്. ഒരു ശരാശരിക്കാരനായി ജീവിച്ചുകൊണ്ട് വലിയ കാര്യങ്ങൾ ചെയ്യുന്നതെങ്ങനെ എന്ന ജീവിതപാഠവുമാണിത്. ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം എന്ന സാംസ്ക്കാരിക മഹോത്സവത്തിന്റെ അമരക്കാരനായ മോഹൻ...
മഷിപ്പാടുള്ള ‘ഇടയാള’ വർത്തമാനങ്ങൾ
'ഇടയാള' ത്തിന്റെ രചയിതാവ് ശ്രീ വൈക്കം മധുവുമായി ശ്രീമതി ശ്രീദേവി എസ് കെ നടത്തിയ അഭിമുഖം.
പ്രശാന്തം
ചൊല്ലികൊടുത്തതും പകുത്തുകൊടുത്തതും പകർന്നാടിയതുമായ വേഷങ്ങൾ അഴിച്ചുവെച്ച് പ്രശാന്ത് നാരായൺ എന്ന അതുല്യ പ്രതിഭ ഇന്നലെ യാത്രയായി. താൻ നിൽക്കുന്ന ഭൂമികയെപ്പറ്റി എന്നും ആത്മവിശ്വാസത്തോടെ മാത്രം സംസാരിച്ചിരുന്ന വ്യക്തിയായിരുന്നു പ്രശാന്ത് നാരായൺ.
മലയാളഭാഷയുടെ ജ്വാലാമുഖം
കവി, നാടകകൃത്ത്,വിമർശകൻ, ഗവേഷകൻ, ജീവചരിത്രകാരൻ, ബാലസാഹിത്യകാരൻ, സഞ്ചാരസാഹിത്യകാരൻ, പ്രഭാഷകൻ, നവസാക്ഷരർക്ക് വേണ്ടിയുള്ള സൃഷ്ടികളുടെ കർത്താവ്… ഡോക്ടർ എഴുമറ്റൂർ രാജരാജവർമ്മയ്ക്ക് വിശേഷണങ്ങൾ അനവധി.




















