പ്രണയത്തിലേയ്ക്ക്
പ്രണയം മാത്രം
എഴുതുന്ന ഒരാൾ
ഹൃദയത്തിലേക്കവളെ
ക്ഷണിക്കുന്നു.
ഏകാകികളുടെ പ്രണയം
ഏകാകികൾ പ്രണയിക്കുന്നത്
കണ്ടിട്ടുണ്ടോ?
നനവാർന്ന
കൺപീലികൾക്കിടയിലാണ്
അലെഗളു
അലകൾ....
ഉയർന്നേറിത്താഴുന്ന
മണൽത്തട്ടിൽ
എഴുതാനിരിക്കുന്ന
കാറ്റിൻ്റെ
കൈതോലകൾ!
ഗാന്ധാരി കുന്തിയോട് പറഞ്ഞത്
കുന്തീ നീ പെറ്റത് അഞ്ചെങ്കിലും
ആയുഷ്മാൻമാർ.
നൂറ്റൊന്നെണ്ണമെനിക്കായി പിറന്നെങ്കിലു
മല്പായുസ്സുകൾ
വീടൊഴിഞ്ഞുപോകുമ്പോൾ
വീട് വിറ്റ് പോരുമ്പോൾ
കൂടെ കൊണ്ടുപോകണം,
ചില ഓർമ്മകളെ.
മരണം
മരണം
പകൽ കിനാവുകൾ
എന്നിൽ നിന്നകന്നു.
നീറും മിഴികൾ
ഓരോ കഥകൾ
പറഞ്ഞു.
കാൽ പാടുകളിൽ തെളിഞ്ഞത്
മറവിയുടെ മെഴുക്കുപുരട്ടി
ഉണക്കാനിട്ട ഓർമ്മകൾ
കത്തുന്ന വെയിൽ കാഞ്ഞിട്ടും
ഉടലനക്കുന്നുണ്ട്.
നിശ്ചലനം
ജീവിച്ച് കൊതി തീരാതെ
ആത്മഹത്യ ചെയ്തയാൾ
മരണത്തിൽ നിന്ന്
സ്വപ്നത്തിലേക്ക് കണ്ണുതുറന്നു
ഉപദേശം
കൊട്ടയിൽ വിൽക്കാനിരിക്കുന്ന
മധുര പലഹാരം പോലെ
സുന്ദരമായി നിരത്തി വച്ചിരിക്കുന്നു
അച്ഛനെപ്പോലെ ഒരാൾ
ചെരിപ്പിടാതെ
നടന്നുപോകുന്നു
ഒരാൾ.
അച്ഛന്റെ
അതേ നടത്തം
















