തോന്നൽ
നിന്റെ ചിരിക്ക്
ചോരച്ചുവ
ക്ലാവ് മണം
മൂടിക്കെട്ടിയ ഒരു പ്രഭാതത്തിൽ
ഇതാ, ഞാനൊരു കാപ്പിക്കടയിലിരിക്കുകയാണ്,
ചാര നിറമുള്ള ഇരിപ്പിടം
അശരീരി
കേട്ടില്ല ഞാൻ
ഒരശീരിയും
ഓർമ്മകൾക്കപ്പുറം
ഓർത്തെടുക്കുവാൻ പോലും
മറുമൊഴിയില്ലാത്ത ഹൃദയസാക്ഷ്യങ്ങൾ
ഒരിക്കലെൻ
നീല ഞരമ്പിനുള്ളിലൂടെ
തുഴഞ്ഞു പോയിരുന്നു
നിന്റെ പായ് വഞ്ചി
എന്തൊരു ഒച്ചയും അനക്കവുമുള്ള വീടായിരുന്നു അത്…
അങ്ങിനെയൊരുനാള്
നോക്കിനോക്കിയിരിക്കെ
പൊടുന്നനെയങ്ങു കാണാതാവും
പ്രസാദം
എനിക്ക് മാത്രമേ നിന്നെ കാണാൻ കഴിയൂ എന്ന്
നീ പറഞ്ഞത് കള്ളമായിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചു പോകുന്നു...
ഈ സ്നേഹത്തിൽ മതിമറന്നു ഞാനിരിക്കുമ്പോൾ,
ചുണ്ടുകളിൽ നിനക്കായി പ്രണയചുംബനങ്ങളുടെ
പെരുമഴക്കുറുമ്പൊളിപ്പിച്ച് പാത്തു നിൽക്കുമ്പോൾ,
ചുറ്റുമുള്ള കണ്ണുകളിൽ അസൂയ കാണാനാണെനിക്കിഷ്ടം...
രണ്ട് അറ്റങ്ങൾക്കിടയിൽ ഒരാൾ ചമയ്ക്കുന്ന സമവാക്യങ്ങൾ
പ്രഭാതം - രാത്രി = വെട്ടം
മദ്ധ്യാനം = സന്ധ്യ
എന്ന ഗണന തത്ത്വങ്ങൾ
ഇടയിലേയ്ക്ക്
തെറ്റിക്കയറി വരുന്ന
മെലിഞ്ഞു നീണ്ട പകൽ.
ഒരേ ദൂരങ്ങളിൽ
രണ്ട് അറ്റങ്ങൾ
സമവാക്യങ്ങൾക്കിടയിൽ
ഒറ്റയ്ക്കൊരാൾ.
അയാളിൽ,
എഴുതുംതോറും ചുരുങ്ങി ചുരുങ്ങി
പാതിക്കും പപ്പാതി ആവുന്ന കവിത.
അയാളുടെ മുറിയിലെ റാക്കിൽ,
അടുത്തടുത്തായി
അടുക്കി വെച്ച
തിരസ്ക്കാരങ്ങളുടെ നീണ്ട നിരകൾ
ആദ്യ...
ആൾക്കൂട്ടം
അതിനു ശേഷം
ആൾക്കൂട്ടം പിരിഞ്ഞു പോയി
അതിന്റെ ജാതികളിലേക്ക്
മതങ്ങളിലേക്ക്
കടങ്ങളിലേക്ക്
അടച്ചുറപ്പുകളിലേക്ക്
സുഖങ്ങളിലേക്ക്
ദു:ഖങ്ങളിലേക്ക്
വലിയവൻ
വലുതെന്ന പോലെ
ചെറിയവൻ
ചെറുതെന്ന പോലെ
ആൾക്കൂട്ടം
അതിന്റെ
ഭയാനകമായ നിശബ്ദതയിലേക്ക്
പിരിഞ്ഞുപോയ്.
ആരും ഒന്നിനും
ഉത്തരവാദികളായില്ല
സാക്ഷികളുമായില്ല.
ഇപ്പോൾ നാം കാണുന്നത്
തല തകർന്ന്
വരിയുടഞ്ഞു ചതഞ്ഞ്
ചോരയിൽ കിടക്കുന്ന
ഒരു ഇരുണ്ട ശരീരം
നമ്മുടെ സംസ്കാരം അതിനെ
എത്ര വേഗത്തിലാണ്
സംസ്കരിക്കുക !
ചെരിപ്പുകൾ ഊരി എറിയുക
ഞാനിന്നലെ
ചെരിപ്പ് നിർമ്മാണശാലകൾ
ബോംബ് വെച്ചു തകർക്കുന്നതിനെപ്പറ്റി ചിന്തിച്ചു.
കാവൽ
മേൽക്കൂരയില്ലാത്ത
എന്റെ വീട്ടിൽ
മേഘങ്ങൾ അതിഥികളല്ല
വളർത്തു ചെടികളാണ്