ഹൈക്കു കവിതകൾ

നീയില്ലാതെ പൂത്ത ഓർമപ്പൂക്കൾക്കു കൈതപ്പൂവിൻ ഗന്ധം.

പ്രണയം തലയ്ക്ക് പിടിച്ചവരെ കുറിച്ചുള്ള ഓർമ്മ

പ്രണയികാൻ ഒരു കാമുകി തന്നെ വേണമെന്നില്ല പ്രണയം തലയ്ക്കുപിടിച്ചയൊരുത്തിയെ കണ്ടാലും മതി

മണ്മറഞ്ഞുപോയവരുടെ മേൽവിലാസങ്ങൾ

അപ്രതീക്ഷിതമായി മൺമറഞ്ഞു പോയ ഒരു ചെറുപ്പക്കാരനോ ചെറുപ്പക്കാരിക്കോ

ഗാസ

നിലവിളികൾ വരിഞ്ഞുമുറുക്കിയ പകലുകൾ ഉറങ്ങുന്ന മുറിയാണ് ഞാൻ. ജീവൻ എരിഞ്ഞു തീരുന്ന രാച്ചിതകളിലെ കനൽ നോവ് പെയ്തുനിറയുന്നു.

അഭയാർത്ഥി

മഴ,നാടാകെ തോരണം കെട്ടിയ വേനലിന്‍റെ ഉത്സവപ്പിറ്റേന്ന്

ശവംനാറിപ്പൂവുകൾ

ഞാൻ ഒരു പക്ഷി. വാക്കുകൾ കൊണ്ടു കൂടുകൂട്ടി, അതിൽ വീണുറങ്ങുന്ന പക്ഷി.

കനല്‍

അത്രമേല്‍ സ്നേഹിക്കയാല്‍ ഒരു വാക്കും പറഞ്ഞില്ല, നിന്‍ മൊഴിത്തുമ്പ- ത്തൂഞ്ഞാല്‍ കെട്ടി പറന്നില്ല! അത്രമേല്‍ സ്നേഹിക്കയാല്‍ ഒരു നോക്കും നുകര്‍ന്നില്ല, കടല്‍ത്തിരതന്‍ നെഞ്ചിന്‍ ചൂടേറ്റു- പ്പായുറഞ്ഞില്ല! അത്രമേല്‍ സ്നേഹിക്കയാല്‍ നിന്‍ നിഴല്‍ കണ്ടില്ല, നിറമഞ്ഞിന്‍ തുമ്പത്ത് ഉറങ്ങാതുഴലാ- തുണര്‍ന്നില്ല! അത്രമേല്‍ സ്നേഹിക്കയാല്‍ ഒരു നോവും തടുത്തില്ല, മണ്‍വീണതന്‍ മടിത്തട്ടില്‍ തല ചായ്ച്ചു മരിച്ചില്ല! അത്രമേല്‍ സ്നേഹിക്കയാല്‍ ഒരു നാളും പിരിഞ്ഞില്ല, കടവത്തെ ഒറ്റയാന്‍ വിളക്കുമരം  കണ്ണടച്ചില്ല! മൊഴിയാനൊരു വാക്കും, പകുക്കാന്‍ ഒരു പിടി നോവും അലിയാനരികിലെന്‍ നിഴലും നിലാവും! കെടുത്താനാകില്ല കനല്‍, കൊളുത്താം ചിതയിലെ വെളിച്ചം, സ്മൃതിയുടെയീറന്‍ പ്രണയജ്വാല!

നിമിഷങ്ങളേ…

വിരൽതൊടൂ നീയെൻ്റെ മിഴിയിലെ മരണമില്ലാത്തൊരാ സ്നേഹനാളത്തിരി - തെളിയുവാനുള്ളൊരാനോട്ടം തരൂ

ചേറ്റുമീൻ

കരിയിലയനക്കമിഴയും ചെളിവെള്ളക്കുത്തിൽ നീയോ ? ഞാനോ ?

സമയം

എന്നും വരാറുള്ളതുപോലെ ഇന്നും അവളെന്റെ അടുത്തുവന്നിരുന്നു കറുപ്പും തണുപ്പുമുള്ള ചേല പുതച്ചിരുന്നു കറുത്ത മിഴികളിലും തണുപ്പായിരുന്നു

Latest Posts

error: Content is protected !!