കെ രതീഷ്
ഒറ്റ
ഒറ്റപ്പെട്ടുപോയ സംഭവങ്ങൾ
എത്രമാത്രം വിഷമിക്കുന്നുണ്ടാവും
ഒറ്റയ്ക്കായതിൽ
നിശ്ചലനം
ജീവിച്ച് കൊതി തീരാതെ
ആത്മഹത്യ ചെയ്തയാൾ
മരണത്തിൽ നിന്ന്
സ്വപ്നത്തിലേക്ക് കണ്ണുതുറന്നു
യാത്രാ വൃത്തം
നഗരത്തിൽ നിന്ന് ഗ്രാമങ്ങളിലേക്ക്
ഗ്രാമത്തിൽ നിന്ന് നഗരങ്ങളിലേക്ക്
കുന്നുകളിൽ നിന്ന് സമതലങ്ങളിലേക്ക്
സമതലങ്ങളിൽ നിന്ന് കുന്നുകളിലേക്ക്
ഘടികാരം
ഇന്നലെ വരെ
പ്രവൃത്തി ദിനങ്ങളിൽ
കൃത്യത കണ്ടുപിടിച്ച-
ആളെപോലെയായിരുന്നു
വേണുഗോപാലൻ മാഷ്
കാഴ്ച
വഴിയിൽ നട്ടുവച്ച കണ്ണുകൾ
പൊടിപ്പുകളായ് പുനർജനിച്ചു
കാഴ്ച ഞരമ്പുകൾ
വേരുകളായി പടർന്നു
അപരിമിത്രങ്ങൾ
ഉന്മാദിയായി ഉറങ്ങുന്നു / ഉണരുന്നു
വിഷാദിയായി ഉണരുന്നു / ഉറങ്ങുന്നു
അരാജകവാദികളായ സുഹൃത്തുക്കൾ,
ആത്മാവിൽ ആയുർരേഖയിൽ
മുറിവുണങ്ങാത്ത ബലിമൃഗങ്ങൾ
ചുമടൊഴിയും നേരം
യാത്രയിൽ
വീട് മാറുമ്പോൾ തേടുമ്പോൾ
ജോലി തേടുമ്പോൾ മാറുമ്പോൾ
ഭാണ്ഡങ്ങൾ എത്രയും
കുറയ്ക്കാൻ ശ്രമം
സ്പർശം
പുഴയുടെ തുടക്കമറ്റത്ത്-
കുന്നിനോടൊപ്പം
വിരൽ പിടിച്ച് മഴ
സമയബിന്ദുവിൽ അവരും നമ്മളും
‘തീരുമാനിച്ചാൽ
മറ്റെന്തിനേക്കാളും എളുപ്പം'
എന്ന് പറഞ്ഞ്
മുന്നേ പോയവർ
മരണനിറത്തിൽ ചിരി
ഇന്നലെയും കൂടി ചിരിച്ചു
വർത്തമാനം പറഞ്ഞതാ
മകൾ പ്രമുഖ കോളേജിൽ
ബിരുദപഠത്തിന് ചേർന്നത്