പി വി സൂര്യഗായത്രി
ഈ മുറിയിലിരിക്കുമ്പോൾ
ഈ മുറിയിലിരിക്കുമ്പോൾ
പലപ്പോഴായി
എന്റെ അടുത്ത്
ചൂടുപറ്റിയിരുന്നാരോ
എന്നെ ഒറ്റയ്ക്കാക്കി
ചൂട്ടുവീശി കടന്നുകളയുന്നു.
സിംഹം @ വേർഷൻ 2.0
ഈ സിംഹത്തിന്റെ
തോളൽപ്പം ചെരിഞ്ഞിട്ടാണ്,
ആധിയുടെ ചില്ലുകഷ്ണം തറഞ്ഞ്
സ്വല്പം താണ മുതുക്.
ധ്രുവീകരണം
ചരിത്രത്തിന്റെ
നെടുംതൂണാണിത്.
അസ്ഥികൾ കൊണ്ടെഴുതിയ
നിശബ്ദ നിലവിളിയുടെ
വ്യത്യസ്ത ലിപികൾ.
വനപർവ്വം
മുറിവേറ്റ
എല്ലാവരും തിരിച്ചുപോയി
ദുഃഖത്തിന്റെ
കൊടുംവേനലേറ്റ്
കരുവാളിച്ചുപോയ
ഞാനൊഴികെ.
ജീവിച്ചിരിപ്പുണ്ട് എന്നതിന് ഒരു അടയാളവാക്യം
പോകാൻ നേരം
ഒരു നരച്ച കുട
വരംപോലെ തണലുമായി
ഉമ്മറത്ത് കാത്തുനിന്നു
ഒടിയാറായ തുരുമ്പിച്ച
ഒറ്റക്കാലിലൂന്നിക്കൊണ്ട്.
വെന്റിലേറ്റർ
ഒരിക്കൽ
ഒരു ദുഃസ്വപ്നം
പടികയറി വന്നു,
മാക്ബത്തിലെ
മന്ത്രവാദിനിയെപ്പോലെ
പൊടിയും ചേറുമായി.
ഞാനും വേതാളവും
എന്നും
വേട്ടയാടുന്നതാണ്
ഇപ്പൊ പോകും
നിന്നെ വിട്ടെന്ന മട്ടിൽ
ഈ നിഴലെന്നെ.
അഞ്ജലീ ബദ്ധ
കേറുവാനാരുമില്ല
വെള്ളമിരച്ചെത്തും തുളവീണ
കൊട്ടവള്ളം കണക്കെയിളകുമിരു -
വഴിക്കണ്ണുകളിലൊന്നിലും.
അജാമിള മോക്ഷം
വരമ്പിൽ
മൃതിയിലമ്പേ
തോറ്റു പോയൊരു
കൃഷിക്കാരന്റെ മുഖംമൂടി.
കണ്ണെത്താ ദൂരത്തോളം
പടർന്ന പതിര്
നരച്ച സടപോൽ ജടിലം.
ശിലാസനം
കാറ്റിൽ വിറകൊള്ളും
കവുങ്ങിൻ പൂക്കുല കയ്യിലേന്തി,
മലമേൽ തുള്ളിയുറയും
പടിഞ്ഞാറേ സൂര്യൻ, താഴെ;
















