പി വി സൂര്യഗായത്രി
വനപർവ്വം
മുറിവേറ്റ
എല്ലാവരും തിരിച്ചുപോയി
ദുഃഖത്തിന്റെ
കൊടുംവേനലേറ്റ്
കരുവാളിച്ചുപോയ
ഞാനൊഴികെ.
ജീവിച്ചിരിപ്പുണ്ട് എന്നതിന് ഒരു അടയാളവാക്യം
പോകാൻ നേരം
ഒരു നരച്ച കുട
വരംപോലെ തണലുമായി
ഉമ്മറത്ത് കാത്തുനിന്നു
ഒടിയാറായ തുരുമ്പിച്ച
ഒറ്റക്കാലിലൂന്നിക്കൊണ്ട്.
വെന്റിലേറ്റർ
ഒരിക്കൽ
ഒരു ദുഃസ്വപ്നം
പടികയറി വന്നു,
മാക്ബത്തിലെ
മന്ത്രവാദിനിയെപ്പോലെ
പൊടിയും ചേറുമായി.
ഞാനും വേതാളവും
എന്നും
വേട്ടയാടുന്നതാണ്
ഇപ്പൊ പോകും
നിന്നെ വിട്ടെന്ന മട്ടിൽ
ഈ നിഴലെന്നെ.
അഞ്ജലീ ബദ്ധ
കേറുവാനാരുമില്ല
വെള്ളമിരച്ചെത്തും തുളവീണ
കൊട്ടവള്ളം കണക്കെയിളകുമിരു -
വഴിക്കണ്ണുകളിലൊന്നിലും.
അജാമിള മോക്ഷം
വരമ്പിൽ
മൃതിയിലമ്പേ
തോറ്റു പോയൊരു
കൃഷിക്കാരന്റെ മുഖംമൂടി.
കണ്ണെത്താ ദൂരത്തോളം
പടർന്ന പതിര്
നരച്ച സടപോൽ ജടിലം.
ശിലാസനം
കാറ്റിൽ വിറകൊള്ളും
കവുങ്ങിൻ പൂക്കുല കയ്യിലേന്തി,
മലമേൽ തുള്ളിയുറയും
പടിഞ്ഞാറേ സൂര്യൻ, താഴെ;
പ്രേതവനത്തിൻ തീക്കടവിൽ ഗരുഡായോഗം കാക്കുന്നു
ചിതാഭസ്മ വിഭൂഷിത
ചേലയ്ക്കുള്ളിൽ
ആവിപിടിക്കും മൂവന്തിയവൻ,
രാവേറെയടുക്കുംകാലം
ആറടിനീളും
പ്രേതവനത്തിൻ തീക്കടവിൽ
ചന്ദ്രികതേച്ചു കുളിക്കുന്നു.
ഒരു ജന്മം ധൃതിയിൽ കഴിച്ചപോലെ…
നിലയില്ലാക്കയത്തിനോളക്കയർ
ചുറ്റിവരിഞ്ഞിരുട്ടിൽ,
ഹതാശയായ്
നിൽക്കക്കള്ളിയില്ലാ,തുഴറുന്നു ഞാൻ.
സ്ലീപ് പരാലിസിസ്
ആശുപത്രി-
ക്കിടക്കയിലാണെന്ന് തോന്നി.
രണ്ടാംനാളും
തളരും നീണ്ട-
പാതിയുറക്കത്തിലൊരു നിഴൽ
















