Home ഓർമ്മകൾ

ഓർമ്മകൾ

നൂര്‍ എന്ന പ്രകാശം

കോവൂരിലെ പെട്രോള്‍ ബങ്കിനു പിന്നിലുള്ള ഓടിട്ട വീടിന്‍റെ പകുതിയില്‍ ഞാനും കുടുംബവും താമസത്തിനു ചെന്നപ്പോഴാണ് മറ്റേ പകുതിയിലെ നൂറിനെ കണ്ടത്.

ഓർമ്മ മണമുള്ള ആമ്പൽ പൂവ്

ബി.എഡിന് പഠിക്കുമ്പോൾ ടീച്ചിംഗ് പ്രാക്ടീസിനായി തെരഞ്ഞെടുത്തത് നഗരത്തിലെ ഏറ്റവും 'കുപ്രസിദ്ധമായ' ഗവൺമെൻ്റ് സ്കൂളായിരുന്നു. അങ്ങോട്ടു പോകുന്നത് അത്ര സുഖകരമാവില്ലെന്ന് പലരും മുന്നറിയിപ്പ് നൽകിയെങ്കിലും"അവിടെ പഠിപ്പിച്ചാൽപ്പിന്നെ എവിടേം പഠിപ്പിക്കാം" എന്ന ജോസ് മാഷിൻ്റെ പറച്ചിലിൽ...

ശബ്‌ദങ്ങളിൽ പ്രേമമുറിവുകളുള്ള ആ പാട്ടുകൾ

ചുണ്ടിൽ ചോന്ന റോസാനിറമുള്ള ലിപ്സ്റ്റിക്ക്  തേയ്ക്കുമ്പോൾ പതിവായ് കൗമാരകാലത്ത് കേട്ട പാട്ടുകൾ മനസ്സിലങ്ങനെ ചോന്ന് വരും. അവന്റെ ഓറഞ്ച് ചുണ്ടൂകൾ സത്യമായിരുന്നെന്ന് ഓർമ്മിപ്പിക്കും

സർഗ്ഗവഴിയിലെ തരിശ്ശിടങ്ങൾ

സദാ മിടിച്ചു കൊണ്ടിരുന്ന സർഗാത്മകത പത്മരാജനിൽ എപ്പോഴും ഉണ്ടായിരുന്നു. അല്ലെങ്കിൽ കഷ്ടി ഇരുപത്തിയഞ്ചു വർഷങ്ങൾക്കിടയിൽ നൂറ്റിഇരുപതിലധികം കഥകളും പതിനാലു നോവലുകളും മുപ്പത്തിയാറ് സിനിമകളും ഒരാൾക്കെഴുതാൻ ആവില്ല. മരണത്തോടടുക്കുമ്പോൾ അതിന്റെ പാരമ്യത്തിലും കൈവിടാത്ത നിരന്തര...

ചന്ദ്രകളഭം ചാർത്തിയ ഓർമ്മകൾ

വയലാറിലെ രാഘവപ്പറമ്പിൽ വീടിന്റെ മുറ്റത്തെ പവിഴമല്ലിയിൽ, ചെമ്പരത്തിയിൽ, ചുറ്റുമുള്ള പഞ്ചസാര മണൽത്തരികളിലൊക്കെ ഒരു അഭൗമമാന്ത്രികന്റെ സജീവസാന്നിധ്യം തുടിച്ചുനിൽക്കുന്നു. രാത്രിയിൽ ഈ മുറ്റത്തിരുന്നപ്പോഴാവാം കവിയുടെ മനസ്സിന്റെ താഴ്വരയിൽ പാരിജാതം തിരുമിഴി തുറന്നത്.

ഭാഷയിൽ വലഞ്ഞ പ്രവാസത്തിന്റെ പ്രാരംഭദശ

'ഇംഗ്ലീഷ് ഛോടോ, ഹിന്ദി ബോലോ ' എന്ന അധികാര രാഷ്ട്രീയത്തിന്റെ അട്ടഹാസം കേട്ടപ്പോഴാണ് പ്രവാസത്തിന്റെ പ്രാരംഭദശയും അന്നനുഭവിച്ച ഭാഷാ പ്രതിസന്ധിയും ഒന്നിച്ച് അണപൊട്ടിയത്.

തൊട്ടാവാടി

ഗുരുവായൂരിൽനിന്ന് യാത്ര തുടങ്ങിയ ട്രെയിൻ തൃശൂർ സ്റ്റേഷനിൽ നിർത്തി വീണ്ടും പുറപ്പെടുന്ന നേരത്താണ് പ്ലാറ്റ്ഫോമിലൂടെ നടന്നകലുന്ന അവളെ ഞാൻ വീണ്ടും ഒരു മിന്നായം പോലെ കാണുന്നത്. അതെ, അവൾ തന്നെ!

വിദൂരഗ്രഹം

പാലക്കാട് ഗ്രാമം. തെന്മലയ്ക്കും വട മലയ്ക്കും ഇടയിൽ ചുരം കടന്നു വരുന്ന ചുടു കാറ്റിന്നഭിമുഖമായി ഒരു കല്ലറയ്ക്കുള്ളിൽ ചെമ്പോലകളിൽ തിരുമന്ത്രങ്ങളെഴുതി ദക്ഷിണയായി അരിയും പൂവും പതിനായിരം വിൽക്കാശുകളും ധ്യാനിച്ചുവെച്ച് തീർത്ഥജലം വറ്റുന്നതിനു മുമ്പ് മംഗലി ഇറക്കിവെച്ച് കല്ലറ വാതിലടച്ചു.

ഡ്രാക്കുള കേരളത്തിൽ

"പരമാവധി ഐറ്റത്തിൽ പങ്കെടുക്കാൻ നോക്കണം. നിങ്ങടെ ബാച്ചിന്റെ ആദ്യത്തെ പ്രോഗ്രാം അല്ലെ ഇത്; അങ്ങ് തകർത്തേക്ക്. കോപ്‌സിന്റെ ശക്തി എന്താണെന്ന് GECI അറിയട്ടെ."

ഇരവിൻ്റെ നൊമ്പരം പോലെ

പുൽപ്പള്ളി പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ. ശ്രീ ഭാസ്ക്കരൻ്റെ പെട്ടെന്നുള്ള വിയോഗം അറിഞ്ഞത് നൈറ്റ് ഡ്യൂട്ടിക്ക് പോവാൻ തയ്യാറെടുക്കുമ്പോഴായിരുന്നു. അദ്ദേഹവുമായി ഒരുമിച്ച് ജോലി ചെയ്യുകയോ അടുത്ത സൗഹൃദത്തിന് അവസരമുണ്ടാവുകയോ ഒന്നും ഇല്ലായിരുന്നു.

Latest Posts

- Advertisement -
error: Content is protected !!