ഓർമ്മച്ചിതയിലെ തീക്കട്ടകൾ
അതിനുമപ്പുറത്ത് ഓര്‍മകള്‍ ഉറഞ്ഞുകൂടിയ മറ്റൊരു സ്നേഹകുടീരം. അസ്ഥിത്തറയല്ല.. നിറയെ കായ്ഫലമുള്ള വലിയൊരു തെങ്ങ്. സ്വര്‍ണ നിറമുള്ള നാളികേരങ്ങള്‍ നിറഞ്ഞ, വല്യമ്മയുടെ ആത്മാവ് കുടികൊള്ളുന്ന ഗൗളീപാത്രത്തെങ്ങ്.
ഒറ്റമരം
ഇവനെത്ര വയസ്സു കാണും..? മുപ്പത്തി അഞ്ച്... അതോ നാല്പത് തൊട്ട് കഴിഞ്ഞോ..? ഓരോ വർഷവും പലവട്ടം അവൻ വയസ്സ് പറഞ്ഞു കാണും. എങ്കിലും ഓർക്കുന്നില്ല. സ്വന്തം ജനനദിവസം കഴിഞ്ഞു പോയ ശേഷം മാത്രം ഓർക്കാറുള്ള ഒരാൾക്ക് മറ്റൊരുവന്റെ പ്രായമെവിടെ ഓർമ്മ?
അപരിചിതം
വെളുക്കെ ചിരിച്ച്, ഉറക്കെ സംസാരിച്ചു കൊണ്ട് നാലഞ്ചു പേർ ഗേറ്റ് കടന്നു വന്നപ്പോൾ അവർ രാഷ്ട്രീയക്കാരാണെന്നും അവരുടെ വേഷത്തിൽ നിന്നും ഏതു പാർട്ടിക്കാരാണെന്നും വിജയ ലക്ഷ്മിക്ക് മനസ്സിലായി.
ഇലഞ്ഞിമരച്ചോട്ടിലെ പെൺകുട്ടി
വരാന്തയിലെ ചുവരിൽ തൂക്കിയിട്ടുള്ള അച്ഛൻ്റെ ഛായാചിത്രം തുണികൊണ്ട് തുടയ്ക്കുന്നതിനിടയിൽ വിദ്യാധരൻ ശ്രദ്ധിച്ചു , അച്ഛമ്മയുടെയും അപ്പൂപ്പൻ്റെയും പടങ്ങളിൽ പൊടി മാത്രമല്ല മണ്ണാത്തൻ വലയും കാണുന്നുണ്ട്.
രഥചക്രങ്ങളിലേറി…. യദുകൃഷ്ണൻ
കട്ടിക്കണ്ണട വച്ച സാറാ ടീച്ചറുടെ മുഖത്തേയ്ക്ക് യദുകൃഷ്ണൻ സൂക്ഷിച്ചു നോക്കി.
കടലോർമ്മകൾ
ഒരു ദിവസം മീൻ പിടിക്കാൻ ചെന്നതാണ് കാറ്റും കോളും ഉളളപ്പോൾ പോകരുതെന്നെത്ര പറഞ്ഞിട്ടും ഉപ്പ കൂട്ടാക്കിയില്ല.
ആമ്പൽപ്പൂവുകൾ
ലഡാക്കിലെ തണുപ്പിൽ തുള്ളി വിറക്കുമ്പോഴും രവിശങ്കറിൻ്റെ ഉള്ളം കത്തുകയായിരുന്നു.
തളിരിടുന്ന കിനാവുകള്‍
അടുത്ത ക്ലാസ് ടെൻത് ബിയിലാണ്. ആ ക്ലാസ് സുഭദ്രടീച്ചർക്കു കൊടുത്തു. അവർക്ക് കണക്കിലെ പോർഷൻസ് ഇനിയും തീരാനുണ്ട്. അമ്മ മരിച്ചപ്പോൾ സുഭദ്രടീച്ചർ കുറെ നാള് ലീവായിരുന്നു.
പാവ്ലോ കൊയ്ലോയും കൊച്ചുപൈലോയും
ഞാൻ എന്ന എഴുത്തുകാരൻ കൊച്ചു പൗലോയുടെ അനുഭവങ്ങളാണ് ഈ കഥ. സത്യത്തിൽ പൗലോസ് കാട്ടൂക്കാരൻ എന്നാണ് എൻറെ ശരിക്കുള്ള പേര് . ആ പേര് ഒന്നു പരിഷ്ക്കരിച്ചതാണ് ഈ തൂലികാനാമം .
സങ്കടപ്പെയ്ത്ത്
ഇന്നത്തെ പകലും അവസാനിക്കുന്നു. അസ്തമയ സൂര്യനെ തഴുകി തലോടി യാത്രപറയുന്ന കടലമ്മ. വേർപാടിന് ഒരു രാത്രിയുടെ ദൂരമേ ഉള്ളൂ എങ്കിലും അവർക്ക് പരസ്പരം ഒരുപാട് പറയാനുള്ളത് പോലെ.





















