കഥാവിചാരം-12 : ‘വള്ളിമുല്ല ‘ ( മജീദ് സെയ്ദ് )
ചില ജീവിതങ്ങൾ കഥയിലൂടെ നാം വായിച്ചറിയുകയും അനുഭവിച്ചു തീർക്കുകയുമാണ്. തികച്ചും അപരിചിതരായ ചില മനുഷ്യരുടെ ലോകവും അവരുടെ ജീവിതവും സംസ്കാരവും ഇല്ലായ്മകളും വല്ലായ്മകളും നിലവിളികളും നമുക്കൊപ്പം ചേരുമ്പോൾ ചില സമസ്യകൾ പൂരിപ്പിക്കാനാവാതെ മനസ്സിലവശേഷിക്കും .
പോലീസ് ഡയറി -17 : ബ്ലൈൻഡ് സ്പോട്ട്
കാടുകളുടെ സൗന്ദര്യത്തിനും വളവുകളുടെ സാങ്കേതികതയ്ക്കും തമ്മിൽ ഒരടുത്ത ബന്ധമുണ്ടെന്ന് തോന്നാറുണ്ട്. പ്രത്യേകിച്ചും വനാന്തരങ്ങളിൽ ഞെളിപിരി കൊള്ളുന്ന സ്പൈറൽ വളവുകളിൽ അത്യാഹിതങ്ങൾ ഒരൊറ്റയാനെപ്പോലെ നിങ്ങളെ കാത്തു നിൽക്കുമ്പോൾ !
പോലീസ് ഡയറി -16 : വിഷുത്തലേന്ന്
ആണ്ടറുതിയോടൊപ്പം മുറതെറ്റാതെ എത്തുന്ന ചില ഓർമ്മകളുണ്ട് , ഒരു വ്യാഴവട്ടത്തിനിപ്പുറവും ജോർജ്ജ് മാസ്റ്ററെ ഓർക്കാതെ വിഷുത്തലേന്ന് കടന്നു പോയിട്ടില്ല.
കഥാവിചാരം-11 : ‘ഓർവ്വ് ‘ (സാബു ഹരിഹരൻ )
ഓർക്കാൻ ആരെങ്കിലും ഉണ്ടാവുക എന്നതാണ് ഏറ്റവും വലിയ ഭാഗ്യം. ആ ഭാഗ്യത്തെക്കുറിച്ച് അറിയാതെ പോകുന്നതാണ് ഏറ്റവും വലിയ നിർഭാഗ്യം. ജീവിതത്തിന്റെ അവസാനത്തെ അദ്ധ്യായങ്ങളിൽ എത്തുമ്പോൾ സുന്ദരമായ ഓർമകൾ മാത്രമാവും സമ്പാദ്യം.
പോലീസ് ഡയറി -15 : കള്ളൻ പവിത്രൻ
ജീവിതം വഴിമുട്ടിയ ഒരു മനുഷ്യൻ. കിടക്കാടമില്ല. കഴിക്കാൻ ആഹാരമില്ല. ഉറ്റവരും ഉടയവരുമില്ല.കൂലിവേലക്കു ആരോഗ്യവുമില്ല.
പോലീസ് ഡയറി -14 : ഒരു പോലീസ് തൊപ്പി തെറിപ്പിക്കൽ അപാരത
പോലീസ് സർവീസിൽ പ്രവേശിച്ച് 4 വർഷം. പ്രമുഖ വിദ്യാർത്ഥി സംഘടനയുടെ വിദ്യാഭ്യാസ നയത്തിനെതിരെയുള്ള പടുകൂറ്റൻ ജാഥ നടക്കുന്നു.
കഥാവിചാരം- 10 : ‘സ്കൂളിലേക്കുള്ള വഴി’ (ശ്രീ.സുഭാഷ് ഒട്ടുംപുറം )
ഓരോ വ്യക്തികൾക്കും തങ്ങളുടെ സ്കൂൾ വഴികളെപ്പറ്റി പച്ചപ്പാർന്ന ഓർമകളുണ്ടാവും. അങ്ങനെയുള്ള മനോഹരമായ ഒരു ഓർമക്കഥയാണ് എഴുത്തു മാസികയിൽ 2021 ൽ വന്ന ശ്രീ.സുഭാഷ് ഒട്ടുംപുറത്തിന്റെ 'സ്കൂളിലേക്കുള്ള വഴി'.
പോലീസ് ഡയറി -13 : ശ്രാവണ ബൽ ഗോള
ഡക്കാൻ പീഠഭൂമിയുടെ എണ്ണിയാലൊടുങ്ങാത്ത പാറക്കെട്ടുകളും കറുത്ത മൺകൂനകളും പിന്നിട്ട് പോലീസ് വാൻ ഓടിക്കൊണ്ടിരുന്നു. കറുത്ത റിബ്ബൺ പോലെ നിവർന്നു കിടക്കുന്ന ടാർ റോഡിന്റെ വശങ്ങളിൽ വല്ലപ്പോഴും പ്രത്യക്ഷപ്പെടുന്ന നുറുങ്ങ് കൃഷിയിടങ്ങൾ.
പോലീസ് ഡയറി -12 : ഒരു ത്രിപുരൻ യാത്ര
ഞങ്ങൾ വരുന്ന വഴികളിൽ നമ്മുടെ നാട്ടിൽ കണ്ടു വരുന്നതു പോലെ സൊറ പറഞ്ഞ് നിൽക്കുന്ന ചെറുപ്പക്കാർ പോലീസ് വണ്ടിയെ കണ്ണെടുക്കാതെ നോക്കുന്നുണ്ടായിരുന്നു. ഒരു 'വിയറ്റ്‌നാം കോളനി' പോലെ കുറച്ച് ദുരൂഹത തോന്നിക്കുന്ന സ്ഥലത്താണ് പ്രതിയുടെ വീട്, അഭ്യാസങ്ങളോ വീട് വളയലോ ഒന്നും ഇവിടെ പറ്റില്ല.
കഥാവിചാരം-9 : ‘ആറാം വാർഡിലെ മോഷ്ടാവ്’ (ഷനോജ് ആർ ചന്ദ്രൻ )
ബീപാത്തുമ്മ ഇപ്പോൾ മെഡിക്കൽ കോളേജിലെ ആറാം വാർഡിൽ എഴുപത്തി നാലാം നമ്പർ ബെഡിലാണ്. ഹൃദയത്തിൽ ദ്വാരമുണ്ടെന്നാണ് ഡോക്ടർമാർ പറഞ്ഞത്. ശ്വാസം വലിച്ചു വലിച്ചു കിടക്കാൻ തുടങ്ങിയിട്ട് മാസം ഒന്നരയായി.




















