ഭ്രാന്തിലേയ്ക്കുള്ള ദൂരം
വാക്കിനാൽ പാതി മുറിഞ്ഞവൾ,
ഉടൽ പകുത്ത പ്രണയം
ഉലയിലെരിച്ച് വെന്തപ്പാതിയിൽ ജീവിതം തിരയുമ്പോൾ
ആരുമല്ലാത്തൊരാൾ
ആരുമല്ലാത്തൊരാൾ
ഇതുവഴി നടന്നു പോകുന്നുണ്ട്..
ചെല്ലുന്നേടത്തെല്ലാം
പലപല വേഷങ്ങൾ!!
വിരലടയാളങ്ങൾ
തനിച്ചലഞ്ഞ നഗരങ്ങളിൽ
പനിച്ചു കിടന്ന രാത്രികളിൽ
സമയഭേദങ്ങളില്ലാത്ത പണിയിടങ്ങളിൽ
ഓർമ്മകൾ തുരുമ്പിച്ച പേനത്തുമ്പുകളിൽ
നിനക്കെന്ന്..
നിനക്കൊരു നോട്ടം കൊണ്ട്
മനസ്സിലാകുന്നുണ്ടാവുമോ
എൻ്റെ കഴുത്തൊടിഞ്ഞ
കവിതയിലെ പല വരികളും
നിന്നെ കുറിച്ചുള്ളതാണെന്ന്,
പ്രേതവനത്തിൻ തീക്കടവിൽ ഗരുഡായോഗം കാക്കുന്നു
ചിതാഭസ്മ വിഭൂഷിത
ചേലയ്ക്കുള്ളിൽ
ആവിപിടിക്കും മൂവന്തിയവൻ,
രാവേറെയടുക്കുംകാലം
ആറടിനീളും
പ്രേതവനത്തിൻ തീക്കടവിൽ
ചന്ദ്രികതേച്ചു കുളിക്കുന്നു.
നിങ്ങൾ (ളെ) വായിക്കുന്നത്
ഞാനിന്നലെ ഒരു പരസ്യം കണ്ടു :
"വായിച്ചു കഴിഞ്ഞ പുസ്തകം
വില്‌പനയ്ക്ക്
പാതിവില കൂടെ പോസ്റ്റൽ ചാർജ് "
കൊല്ലാൻ എത്ര നിമിഷം..?
ഞരമ്പ് മുറിയും വരെ,
കൊരൾവള്ളിമുറുകും വരെ.
അത്ര മതിയാകുമോ
എവിടെയാണീശ്വരൻ
"കണ്ണുകാണാത്തവൻ
കാതുകേൾക്കാത്തവൻ
നെഞ്ചിലായിത്തിരി-
സ്നേഹമില്ലാത്തവൻ"
ഓണം
ഇക്കൊല്ലം ഓണത്തിന്
ജാതിപ്പൂക്കളം
പിന്നെയോ സദ്യയിൽ
മത പ്രഥമൻ
ഞങ്ങൾ മനുഷ്യരാണ്
ഞങ്ങൾ മനുഷ്യരാണ്
നിലാവിന്റെ വിരലുകൾ തടവിയ
മണ്ണിൽ പിറന്നവർ,
ചോരയുടെ ചൂടുറ്റ അറിവുകൾ
അസ്ഥികളിൽ കൊത്തിവെച്ചവർ.
















