മിണ്ടൽ
മിണ്ടാതിരിക്കുന്നതെന്തെന്ന് ചോദിച്ച-
സന്ധ്യയോടൊന്നും പറഞ്ഞില്ലനന്തത!
കൈനോട്ടം
വിശന്നു കണ്ണു മൂടിയ കാക്കാത്തിക്ക് രണ്ട് കൈകൾ കിട്ടി.
ഒരു വലതും ഒരിടതും.
ഫിർ വഹീ ശാം, വഹീ ഗം…
“തങ്കനിലാവിൻ്റെ തട്ടമിട്ട രാത്രിയും,
വെളുക്കനെ ചിരിക്കുന്ന മുല്ലച്ചെടിയും”
ക്ലീഷേ ആയിരിക്കാം;
എങ്കിലും, ഈ രാത്രിയെ
സത്യമായും ഇങ്ങനെത്തന്നെ ഓർത്തുവയ്ക്കും ഞാൻ!
ജീവിതരഹസ്യം
ഇലകളിൽ
ഭൂപടം നോക്കി
പുഴയെ കണ്ടെത്തി
അവളിൽ
നനഞ്ഞു.
ഇരുട്ടിലൊരു ഇലയുടെ നൃത്തം
താളിക്കല്ലിനു ചുവടെ
നിൽക്കക്കള്ളിയില്ലാതൊരു
ചൊട്ടത്താളില
കഴുത്ത് നീട്ടി തലകുലുക്കുന്നു,
'ഓർമ്മയുണ്ടോ'
'മറന്നു പോയൊ '?
മരണത്തിന്റെ സുവിശേഷം
നിശബ്ദതയുടെ ഗർഭപാത്രം
കൊതിച്ച എനിക്ക്
ഒടുക്കം ലഭിച്ചത്
ചീവീടുകളുടെ ചിലപ്പ്!
സർഗം
വ്യഥിതഹൃദന്തം
കടൽപോലിരമ്പവേ
അരികെയുണ്ടെന്ന്
തൊട്ടുവിളിയ്ക്കും പോൽ
ഞാനും നീയും തമ്മിൽ
ഇന്നലെ വരെ നീ എനിക്കാരുമായിരുന്നില്ല.
നിന്റെ വശ്യമായ പുഞ്ചിരി
എന്റെ മിഴികളെ തഴുകിയിട്ടില്ല.
ആശ്വാസത്തിന്റെ രഹസ്യങ്ങൾ
വൈറ്റ് ഫോസ്ഫറസ്
കാറി മുരണ്ട്
ആമാശയം താഴ്ന്ന്
ആകാശമിറങ്ങിയത്
ഗാസാ തെരുവിൽ.
കാഴ്ച്ച
നിറംകെട്ടൊരു മഴവില്ലിനെ
പിടിയിലൊതുക്കുന്നു.
രണ്ടറ്റവും തമ്മിൽ
അദൃശ്യമാമൊരു നൂലിനാൽ
ബന്ധിക്കുന്നു....
















