പി വി സൂര്യഗായത്രി
സ്ഥലജല വിഭ്രമം
മുറ്റത്ത്
ഞെട്ടറ്റ് വീണൊരു
നരച്ച പൂവിൻ
മൃതദേഹംപോലൊരു
പുലർവെട്ടം.
മൂടൽമഞ്ഞ് വീണ കണ്ണാടിയിൽ നോക്കുമ്പോൾ…
ഒറ്റയ്ക്കിരിക്കുമ്പോൾ
പുതിയ വീടിന്
അളിഞ്ഞ ജഡത്തിന്റെ
തണുപ്പും മിനുപ്പും.
ചോരവെയിൽ പെയ്ത പാടങ്ങൾ
പിന്തിരിഞ്ഞ്
നടക്കാനായുന്തോറും
കടയ്ക്കൽ കത്തി വെച്ചപോലെയുള്ള
ആ കരിനിഴൽ
നിങ്ങൾ കരുതും പോലെയല്ല,
വെറും തല്ലിപ്പൊളിയാണത്
ശേഷം കാഴ്ചയിൽ പ്രതിബിംബിക്കുന്നതെല്ലാം ഇങ്ങനെയാണ്…
ഇന്നലെ ഞാൻ
നോക്കുമ്പഴെല്ലാം മിഴിച്ചു മേലെ
നഗരത്തിൻ പഴുത്ത
വ്രണ,ക്കണ്ണുപോൽ ചന്ദ്രൻ.
കൂട്ടാല
രാപ്പകൽ നെഞ്ചിനകത്തിരുന്ന്
അലാറമായടിക്കുന്നു
ദൂരെയെങ്ങോ പെരും -
ചെണ്ടകൊട്ടിപ്പൊളിയുന്ന
കോവിൽ കണക്കെയെൻ ഹൃദയം.
വഴിപിഴയ്ക്കും
കൊടുംകാട്ടിൻ നടുവിലായ്
കല്ലുപാകിയ കോവിലിൻ വിരിമാറ്
തകർന്ന കൂട്ടാല
കൊള്ളയടിച്ച ഹൃദയം.
കാൽകഴച്ച്...
ട്രോജൻ കുതിര
പണ്ടുതൊട്ടേയവൾക്കുള്ളിൽ-
കെട്ടിയിട്ട കുതിര
ചിനയ്ക്കുന്നതു കേൾക്കുന്നു.
അതിൻ കുളമ്പൊച്ച കണക്കെ
മിടിക്കും ഹൃത്തടം.
സന്ധിക്കും വരേയ്ക്കും വണക്കം
മാങ്ങാച്ചുന വീണ പോൽ
പൊള്ളിക്കരുവാളിച്ച
കവിളുമായ് നിൽക്കുന്നു,
പുറപ്പാട്
പുലർച്ചെ
പുറപ്പെട്ടിറങ്ങിയപ്പോൾ
തിരിഞ്ഞു നോക്കി,
മുയിങ്ങ് മണം കുത്തിക്കേറും
നരച്ച് പിഞ്ഞിയ
മുഷിഞ്ഞ ജനാലവിരിപ്പ് പോൽ
ഇരുട്ടിലൊരു ഇലയുടെ നൃത്തം
താളിക്കല്ലിനു ചുവടെ
നിൽക്കക്കള്ളിയില്ലാതൊരു
ചൊട്ടത്താളില
കഴുത്ത് നീട്ടി തലകുലുക്കുന്നു,
'ഓർമ്മയുണ്ടോ'
'മറന്നു പോയൊ '?
അപരാഹ്നത്തിൽ ഒരു കൂമന്റെ പാട്ട്
ഉത്തത്തിലെ ഓടിടുക്കിൽ
കഴുക്കോലിലൂടെ
ഏകാന്ത ജീവിയായൊരു
*ഇൻട്രോവേർട് കൂമൻ
പിച്ചവെച്ച് നടക്കുന്നു.
















