പി വി സൂര്യഗായത്രി
പ്രേതവനത്തിൻ തീക്കടവിൽ ഗരുഡായോഗം കാക്കുന്നു
ചിതാഭസ്മ വിഭൂഷിത
ചേലയ്ക്കുള്ളിൽ
ആവിപിടിക്കും മൂവന്തിയവൻ,
രാവേറെയടുക്കുംകാലം
ആറടിനീളും
പ്രേതവനത്തിൻ തീക്കടവിൽ
ചന്ദ്രികതേച്ചു കുളിക്കുന്നു.
ഒരു ജന്മം ധൃതിയിൽ കഴിച്ചപോലെ…
നിലയില്ലാക്കയത്തിനോളക്കയർ
ചുറ്റിവരിഞ്ഞിരുട്ടിൽ,
ഹതാശയായ്
നിൽക്കക്കള്ളിയില്ലാ,തുഴറുന്നു ഞാൻ.
സ്ലീപ് പരാലിസിസ്
ആശുപത്രി-
ക്കിടക്കയിലാണെന്ന് തോന്നി.
രണ്ടാംനാളും
തളരും നീണ്ട-
പാതിയുറക്കത്തിലൊരു നിഴൽ
സ്ഥലജല വിഭ്രമം
മുറ്റത്ത്
ഞെട്ടറ്റ് വീണൊരു
നരച്ച പൂവിൻ
മൃതദേഹംപോലൊരു
പുലർവെട്ടം.
മൂടൽമഞ്ഞ് വീണ കണ്ണാടിയിൽ നോക്കുമ്പോൾ…
ഒറ്റയ്ക്കിരിക്കുമ്പോൾ
പുതിയ വീടിന്
അളിഞ്ഞ ജഡത്തിന്റെ
തണുപ്പും മിനുപ്പും.
ചോരവെയിൽ പെയ്ത പാടങ്ങൾ
പിന്തിരിഞ്ഞ്
നടക്കാനായുന്തോറും
കടയ്ക്കൽ കത്തി വെച്ചപോലെയുള്ള
ആ കരിനിഴൽ
നിങ്ങൾ കരുതും പോലെയല്ല,
വെറും തല്ലിപ്പൊളിയാണത്
ശേഷം കാഴ്ചയിൽ പ്രതിബിംബിക്കുന്നതെല്ലാം ഇങ്ങനെയാണ്…
ഇന്നലെ ഞാൻ
നോക്കുമ്പഴെല്ലാം മിഴിച്ചു മേലെ
നഗരത്തിൻ പഴുത്ത
വ്രണ,ക്കണ്ണുപോൽ ചന്ദ്രൻ.
കൂട്ടാല
രാപ്പകൽ നെഞ്ചിനകത്തിരുന്ന്
അലാറമായടിക്കുന്നു
ദൂരെയെങ്ങോ പെരും -
ചെണ്ടകൊട്ടിപ്പൊളിയുന്ന
കോവിൽ കണക്കെയെൻ ഹൃദയം.
വഴിപിഴയ്ക്കും
കൊടുംകാട്ടിൻ നടുവിലായ്
കല്ലുപാകിയ കോവിലിൻ വിരിമാറ്
തകർന്ന കൂട്ടാല
കൊള്ളയടിച്ച ഹൃദയം.
കാൽകഴച്ച്...
ട്രോജൻ കുതിര
പണ്ടുതൊട്ടേയവൾക്കുള്ളിൽ-
കെട്ടിയിട്ട കുതിര
ചിനയ്ക്കുന്നതു കേൾക്കുന്നു.
അതിൻ കുളമ്പൊച്ച കണക്കെ
മിടിക്കും ഹൃത്തടം.
സന്ധിക്കും വരേയ്ക്കും വണക്കം
മാങ്ങാച്ചുന വീണ പോൽ
പൊള്ളിക്കരുവാളിച്ച
കവിളുമായ് നിൽക്കുന്നു,
















