Home Authors Posts by പി വി സൂര്യഗായത്രി

പി വി സൂര്യഗായത്രി

81 POSTS 0 COMMENTS
കണ്ണൂർ സ്വദേശി. ആനുകാലികങ്ങളിലും ഓൺലൈനിലും എഴുതുന്നു. 'രജസ്വല' ' മേരി ഹെസ്കേൽ എന്ന പ്രേമത്തിന്റെ ഓർബിറ്റ്' എന്നീ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. ചടയൻ ഗോവിന്ദൻ ദിന അനുസ്മരണ കഥാരചന മത്സരത്തിൽ ഒന്നാം സ്ഥാനവും പ്രഥമ പി. ഒമർ സാഹിത്യ പുരസ്‌കാരം 'മേരി ഹെസ്കേൽ എന്ന പ്രേമത്തിന്റെ ഓർബിറ്റ്' എന്ന കവിതാ സമാഹാരത്തിനും ലഭിച്ചിട്ടുണ്ട്.

ബുദ്ധന്‍റെ കലാപം

കയത്തോളമാഴമുള്ള തൊണ്ടയിലൂടെ ബുദ്ധൻ യുദ്ധം പ്രഖ്യാപിക്കുകയാണുണ്ടായത്. അതിൽ നിന്ന് വാക്കുകളുടെ മഞ്ഞയും പച്ചയും മണ്ണിന്‍റെ നിറവുമുള്ള തവളകൾ വെളിയിലേക്ക് ചാടി.

കല്ലിപ്പ്

ആകാശം ഭൂമിയോളം താഴുകയായിരുന്നു. അത് മിന്നലെറിയുകയോ ഇടിവെട്ടിക്കുകയോ ഭൂമിയിലാകെ കൂണുകൾ പൊട്ടി മുളപ്പിക്കുകയോ ചെയ്തിരുന്നില്ല.

മുന്‍വിധിയില്‍ പൊട്ടുന്ന ചങ്ങലകള്‍

ഹൊ! എന്തൊരു കലാപമാണ് ഹൃദയത്തിന്റെ അറകളിൽ. മഴയത്തൊരു വെയിലങ്ങനെ ആളിക്കത്തുന്നത് പോലെ രാത്രി നിലാവിനെ കുടിക്കുന്നു.

ഒരു വിളിപ്പാടകലെ നിന്നും ഒരാൾ തിരിഞ്ഞു നോക്കാതെ നടക്കുന്നു

നിന്നിലേക്ക് കയ്യെത്തുമ്പോഴെല്ലാം ഉള്ളിൽ ഞാൻ പിടയും. അത്ര അടുത്തായിരുന്നിട്ടും ദൂരെയെന്നപോലെ തൊടാനാവാത്തതെന്തെന്ന്,

മെറൂൺ നിറമുള്ള വാടക വീട്

വീടിന്റെ സാക്ഷകൾക്കുള്ളിൽ എന്റെ മാത്രം മണമായിരുന്നു. ചുവരിലെല്ലാമെന്റെ കരിപുരണ്ട നിഴൽച്ചിത്രങ്ങൾ ചിതറിക്കിടന്നിരുന്നു

ദുഃഖത്തിന്റെ വിശപ്പ്

സ്‌മൃതിയിൽ ഞാനൊരൊച്ച കേൾക്കുന്നു. എന്റെ മിഴിവാതിലാരോ ചുംബിച്ചടക്കുന്നു. ജനാലയുടെ സാക്ഷകളാരോ മെല്ലെമെല്ലെ വിടർത്തി മാറ്റുന്നു. ഒരു പകലപ്പോൾ അസ്തമിക്കാൻ മടിച്ചു നിൽക്കുന്നു.

ചിത്രവധക്കൂട്ടിലെ ഗന്ധർവ്വന്മാർ

ഒന്നു വിളിച്ചിരുന്നെങ്കിൽ മൂഢ സ്വർഗത്തിൽ നിന്ന് ഞാനെപ്പഴേ ഇറങ്ങി വന്നേനെ. സ്വയമൂതിക്കെടുത്തിയ ആട്ടവിളക്ക് ഞാൻ നമുക്ക് വേണ്ടി ഒരു വട്ടം കൂടി കൊളുത്തിയേനെ.

കശാപ്പ്

അവളിറങ്ങിപ്പോയ വഴികളിലെല്ലാം നനുത്ത പൂക്കളുടെ വാടിയ മണം. ഇനിയൊരിക്കലും പൂക്കില്ലെന്ന് ഞാൻ കരുതിയ അവൾ നട്ട മരങ്ങൾ വീണ്ടും ഇന്നലെ പൂത്തുലഞ്ഞിരിക്കുന്നു.

ഓർമ്മപ്പെയ്ത്ത്

എന്റെ നീല നിറമുള്ള കുഞ്ഞുടുപ്പ് നിറയെകറുത്ത പൂമ്പാറ്റകളായിരുന്നു.അതിലന്നൊന്നും ഒരൊറ്റപ്പൂക്കളുംവിരിഞ്ഞിരുന്നില്ല. ഉടുപ്പ് പൊക്കിപ്പിടിച്ചുഉറുമ്പരിച്ച അനേകായിരംദ്വാരകവാടങ്ങളിലൂടെ നോക്കിഞാനെന്റെ ആകാശത്തുള്ളസൂര്യനിലേക്ക്എത്രയോ പ്രകാശവർഷങ്ങൾക്കിപ്പുറമിരുന്ന്ഭ്രമണം ചെയ്തുകൊണ്ടിരുന്നു. അന്നൊന്നും തുള...

അപര്‍ണ്ണയുടെ തടവറകള്‍ (അശ്വതിയുടേതും)

ജീവിതത്തിന്റെ ഒട്ടനവധി സമസ്യകളിലൂടെയാണ് മനുഷ്യനും മനുഷ്യനാല്‍ സൃഷ്ടിക്കപ്പെടുന്ന കഥാപാത്രങ്ങളും സഞ്ചരിക്കുന്നത്. ഒരു പക്ഷേ, തന്റെ ജീവിതം കടന്നുപോയ വഴികളും ആ വഴികളിൽ കണ്ടുമുട്ടിയവരുടെ ജീവിതങ്ങളും ആണ് എഴുത്തുകാര്‍ ആവിഷ്കരിക്കുന്നതെന്ന കാരണം നാം കണ്ടെത്തുമ്പോള്‍ ചന്ദ്രമതി എന്ന എഴുത്തുകാരിയുടെ എഴുത്തും ജീവിതവും ഈ കാരണത്തെ അംഗീകരിക്കുകയാണ് ചെയ്യുന്നത്.

Latest Posts

- Advertisement -
error: Content is protected !!