നിഴലും നിലാവും യുദ്ധം ചെയ്യുമ്പോൾ

ഇഷ്ടമുള്ള ഒരാൾ തൊട്ടടുത്ത് വന്നു നിൽക്കുമ്പോൾ എന്തെ ആ ആൾ കയ്യിലെങ്കിലും ഒന്ന് തൊടുന്നില്ല... എന്തെ കണ്ണിലേക്കു നോക്കി നെഞ്ചോടു ചേർക്കുന്നില്ല... എത്ര നേരം ഇങ്ങനെ സംസാരിച്ചു കൊണ്ട് നിൽക്കും... കൈവിരലുകൾ മുതൽ...

കടൽ കണ്ടുകണ്ട് കപ്പലിനെ കുറിച്ചെഴുതിയ കഥ

കഥയെഴുത്തുകാരിയായി പ്രശസ്തയായിരിക്കേയാണ് കടൽ പോലൊരു നോവലുമായി ഇന്ദുമേനോൻ എത്തുന്നത്. ചരിത്രത്തിന്റെയും ജീവിതത്തിന്റെയും വിശാലമായ ക്യാൻവാസിൽ ആവിഷ്‌ക്കരിക്കപ്പെട്ട വിശിഷ്ടമായ ഒരു നോവലാണ് കപ്പലിനെ കുറിച്ച് ഒരു വിചിത്ര പുസ്തകം എന്ന ആ കൃതി.  കുഴഞ്ഞു...

നവമാധ്യമങ്ങളും മലയാളസാഹിത്യത്തിന്റെ ഭാവിയും

വായന മരിക്കുന്നു എന്ന പരിദേവനങ്ങള്‍ക്കിടയില്‍ അതിന്റെ കാരണം അന്വേഷിക്കുന്നവര്‍ ചെന്നെത്തി നില്‍ക്കുക നവമാധ്യമങ്ങള്‍  എന്ന ഇലക്ട്രോണിക്‌സ് ഗാഡ്ജറ്റ് ലോകത്താണ്. ബ്ലോഗുകള്‍, ഫേസ്ബുക്ക്, വെബ്‌സൈറ്റുകള്‍ എന്നിവ ചേരുന്ന നവമാധ്യമങ്ങള്‍ മലയാളസാഹിത്യത്തില്‍ ചെലുത്തുന്ന സ്വാധീനം ഇപ്പോള്‍...

വെള്ളം ഉയരുമ്പോൾ ജനങ്ങൾ താഴേക്കിറങ്ങണം

2007 ലാണ് ഈ ഡോകുമെന്ററി ഇറങ്ങുന്നത്. യാങ്‌സീ നദിയിൽ നിർമിച്ച ത്രീ ഗോർജസ് ഡാമിന്റെ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടി വന്ന ആളുകളുടെ കഥയോടൊപ്പം കർഷക-ഗ്രാമീണ സമ്പദ്വ്യവസ്ഥയിൽ നിന്ന് ഉപഭോക്തൃ മുതലാളിത്തത്തിലേക്കുള്ള ചൈനയുടെ മാറ്റത്തെയാണ് ഈ ചിത്രം കാണിക്കുന്നത്.

കാണാത്ത മുഖം

നിലാവുള്ള രാത്രിയിൽ, ഏകാകിയായി തോണിയിൽ യാത്ര ചെയ്യുക ടാഗോറിന്റെ പതിവായിരുന്നു.

ശുഭാപ്തി വിശ്വാസത്തിന്റെ നിറദീപമായി ദുബായ്

പുരസ്കാരം അർഹതപ്പെട്ടവരെ ഏൽപ്പിച്ച ശേഷം ഷെയ്ഖ് മുഹമ്മദ് സമൂഹമാധ്യമത്തിൽ കുറിച്ചു. ' ആരെങ്കിലും പ്രത്യാശയിൽ വിശ്വസിക്കുന്നൂവെങ്കിൽ പുതുതലമുറകളോട് നല്ലത് പറയട്ടെ, അതിനാകുന്നില്ലെങ്കിൽ അവർ മിണ്ടാതിരിക്കട്ടെ...'

അക്ഷരഖനിയുടെ സൂക്ഷിപ്പുകാർ

രണ്ടായിരത്തിന്റെ തുടക്കത്തിലെപ്പോഴോ കോഴിക്കോട് മാനാഞ്ചിറയിൽ പബ്ലിക് ലൈബ്രറിയോട് ചേർന്ന് പോകുന്ന വൈക്കം മുഹമ്മദ് ബഷീർ റോഡിൽ വീഞ്ഞപ്പെട്ടിയുടെ പലകകൾ കൊണ്ടുണ്ടാക്കിയ തട്ടിൽ നിരത്തിയ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള പഴയ പുസ്തകങ്ങൾക്കും മാസികകൾക്കുമൊപ്പമാണ് നിസാമിനെ ഞാനാദ്യം കാണുന്നത്. പഴയ ബുക്കുകൾ തേടി മിക്ക വാരാന്ത്യങ്ങളിലും ഞാൻ അവിടെ പോയിരുന്നു.

അവസാനിച്ച ആഘോഷ ഋതു

ആണിനും പെണ്ണിനുമിടയിലെ ഒറ്റയടിപ്പാതയിലൂടെയുള്ള ഋതുപർണ്ണോ ഘോഷിന്റെ ജീവിതം പെൺചിറക് ഒതുക്കിപിടിച്ച് പറക്കാതെ പോയ ആൺ പറവയുടേതായിരുന്നു. കണക്കാക്കപ്പെടാത്ത മറ്റൊരു ഋതുവിൽ അദ്ദേഹം ജീവിക്കാൻ തുടങ്ങിയിട്ട് മൂന്നു വർഷമാകുന്നു. ഖത്തർ ടിവി  യിലെ സീനിയർ...

ഒരു മാന്ത്രികദണ്ഡ്‌

ആ കൊച്ചുകൊച്ചു സംഭവങ്ങൾ പലതും ഏട്ടൻ അദൃശ്യമായ ഏതോ മാന്ത്രികദണ്ഡ്‌ പ്രയോഗിച്ച്‌ നവ്യമായ ഒരു മാനം നൽകി തന്റെ ആദ്യനോവലിൽ ഉപയോഗിച്ചു. തസറാക്കിനെ ഏട്ടൻ ഖസാക്ക്‌ ആക്കി മാറ്റി.

പൊതിയഴിക്കാതെ കൊടുത്ത പുരസ്ക്കാരം

ഒരുപക്ഷേ പെരുമ്പാവൂർ വെങ്ങോലയിൽ ചെന്ന് അന്വേഷിച്ചാൽ പോലും തുമ്മാരുകുടിയിലെ മുരളിയെ ആരും അറിയാൻ ​വഴിയില്ല.​ ​തുമ്മാരുകുടിയിലെ മറ്റംഗങ്ങളെ എല്ലാം അറിയാവുന്നവരും പറയും​, ​​തുമ്മാരുകുടീലെ അമ്മയ്ക്ക് ഇവരെ കൂടാതെ ഒരു ചെക്കനും കൂടെയുണ്ട്​. മുരളീന്നോ...

Latest Posts

error: Content is protected !!