എന്റെ കുരിശുമെടുത്ത് നിന്റെ പിന്നാലെ
പ്രക്ഷുബ്ധങ്ങളായ ആശയങ്ങള്‍ക്കും തീപിടിപ്പിച്ച ചിന്തകള്‍ക്കുമൊപ്പം പ്രതിഫലമാഗ്രഹിക്കാത്ത പരോപകാര പ്രവൃത്തികളും ഏകാന്തഗംഭീരമായി മുന്നോട്ടുവച്ച ക്രൈസ്തവ സൈദ്ധാന്തികനായിരുന്നു ജോസഫ് പുലിക്കുന്നേല്‍. മികച്ച അധ്യാപകന്‍, സൂക്ഷ്മത പുലര്‍ത്തിയ എഴുത്തുകാരന്‍, നിര്‍ഭയനായ പത്രാധിപര്‍, മനുഷ്യസ്‌നേഹിയായ സാമൂഹ്യപ്രവര്‍ത്തകന്‍, പ്രദര്‍ശനപരതയില്ലാത്ത ജീവകാരുണ്യവാദി...
വാക്കുകള്‍ മരിച്ച താഴ്‌വരയ്ക്കു ചാരെ
റൈറ്റേഴ്‌സ് ബ്ലോക്ക് എഴുത്തുകാരന്റെ സൂര്യഗ്രഹണമാണ്. ആത്മാവിന്റെ വെളിച്ചമെല്ലാം കെട്ട്, ചിന്തയുടെ ചാക്കുനൂല്‍ക്കെട്ട് പൊട്ടി, വിഷാദത്തിന്റെ അമ്ലം തികട്ടി, ഏകാന്തതയുടെ ഇത്തിരിത്തുരുത്തില്‍ ചടഞ്ഞിരിക്കുന്ന കാലം.
പൈതൃകം പേറുന്ന കാല്പനിക സഞ്ചാരി
ജാപ്പനീസ് രചനാ പാരമ്പര്യത്തിന്റെ അടിസ്ഥാന സ്വഭാവങ്ങളെ ഉള്ളിൽ ഒളിപ്പിച്ച് യൂറോപ്യൻ നവീന സാഹിത്യത്തിന്റെ മുഖ്യധാരയിൽ നിൽക്കുന്ന എഴുത്തുകാരനാണ് കസുവോ ഇഷിഗുറോ. ഇത്തവണത്തെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്ക്കാരം നേടിയ അദ്ദേഹത്തിന്റെ കൃതികളെ കുറിച്ച് ജയറാം സ്വാമി എഴുതുന്നു.
ഏകാന്തതയുടെ...
ജീവിതാസക്തിയുടെ വര്‍ണ്ണങ്ങൾ
ജീവിതത്തിൽ പരാജയപ്പെടുന്ന ചിലർക്ക് മരണത്താൽ കൈവരുന്ന കാവ്യനീതിയാണ് വാൻഗോഗിന് ലഭിച്ച പ്രശസ്തി. കഠിനമായ ഉത്കണ്ഠയും മാനസിക അസ്വാസ്ഥ്യങ്ങളും ഒരുകാലത്ത് വാൻഗോഗിനെ വേട്ടയാടി. ചിത്ര രചനയ്ക്കായ് ഖനികളിലും ഗോതമ്പു വയലുകളിലും അലഞ്ഞു നടന്ന അദ്ദേഹത്തെ...
സ്വപ്നത്തീവണ്ടി
ജോലികൊണ്ടു പോലും യാത്രികനാണ് ഷിനിലാല്‍. അതുകൊണ്ടാണ് എഴുത്തുകാരനായ ഷിനിലാല്‍ വായിച്ച കവിതയെ, അതിലെ തീവണ്ടിയെ, സ്വന്തം യാത്രയെ, അതേക്കുറിച്ചുള്ള ഓർമ്മയെ ഒരു കഥപോലെ എഴുതുന്നത്. ഗുരുവായൂർ എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ച സ്വാതി അയ്യപ്പപ്പണിക്കർ പുരസ്‌ക്കാര...
പ്രവാസ എഴുത്ത് മൂന്നു പതിറ്റാണ്ടുകളിൽ
അക്കാലത്ത് ദേശം വിട്ടവന്റെ നാടും നാട്ടുകാരുമായുള്ള ആശയ വിനിമയം എഴുത്തു കുത്തുകളോടെയായിരുന്നു. പ്രവാസത്തിലെ നേരും നോവും വിരഹനൊമ്പരങ്ങളും ഒറ്റപ്പെടലിന്റെ ആകുലതകളും പുതിയ ദേശത്തെ അനുഭവ വൈവിധ്യങ്ങളുമെല്ലാം തൊഴിലിനിടയിലെ ഇടവേളകളിലും രാത്രി യാമങ്ങളിലും ഉള്ളുപൊള്ളുന്ന...
എഴുത്തും പ്രവാസി സമൂഹവും
എഴുതുക എന്നത് പ്രവാസിയായ ഒരു എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം കുമ്പസാരിക്കലാണ്. തന്നെ തുറന്നു കാട്ടലാണ്. അതോടൊപ്പം അത് അവന്റെ സ്വത്വത്തെ അടയാളപ്പെടുത്തൽ കൂടിയാണ്. താനിങ്ങനെ എഴുതുന്നതു കൊണ്ട് മറ്റൊരാള്‍ എന്തു വിചാരിക്കും എന്ന സങ്കടപ്പെടലിനെ...
അക്ഷരങ്ങൾ കഥ പറയുന്ന നാളുകൾ
ലോകത്തിന്റെ പുസ്തക തലസ്ഥാനമായ ഷാർജയിൽ ഏറ്റവും വലിയ പുസ്തക ശേഖരവുമായി അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് അരങ്ങുണർന്നു. യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി മഹാമേള ഉത്‌ഘാടനം...
അവസാനിച്ച ആഘോഷ ഋതു
ആണിനും പെണ്ണിനുമിടയിലെ ഒറ്റയടിപ്പാതയിലൂടെയുള്ള ഋതുപർണ്ണോ ഘോഷിന്റെ ജീവിതം പെൺചിറക് ഒതുക്കിപിടിച്ച് പറക്കാതെ പോയ ആൺ പറവയുടേതായിരുന്നു. കണക്കാക്കപ്പെടാത്ത മറ്റൊരു ഋതുവിൽ അദ്ദേഹം ജീവിക്കാൻ തുടങ്ങിയിട്ട് മൂന്നു വർഷമാകുന്നു. ഖത്തർ ടിവി യിലെ സീനിയർ...
തൊട്ടുമുന്നിലെത്തിയ ഇരുട്ടിനെ തിരിച്ചറിയാന്‍ വൈകരുത്
ഹരീഷ്
തോറ്റത് നിങ്ങളല്ല, മൊത്തം എഴുത്തുകാരും അവരെ സ്നേഹിക്കുന്ന ലോകവുമാണ്
ബെന്യാമിൻ
ഹരീഷ്, താങ്കൾ നിസാരമായി കീഴടങ്ങി. എഴുത്ത് ലോകം ഭീരുക്കളുടേതും അവസരവാദികളുടെയും ഒളിച്ചോട്ടക്കാരുടേതുമാണെന്ന പ്രതീതി...