തെരുവ്
പൊരിവെയിലത്ത്
ദൂരങ്ങൾ താണ്ടുമ്പോൾ
എന്റെ കണ്ണുകൾ
ചെന്നുടക്കിയത്
വിശപ്പുകഴിച്ച്
വിളർത്തു പോയ
ചില മുഖങ്ങളിലേക്കായിരുന്നു.
ഭ്രാന്ത്
അയമോദക ഗുളികയും
കറ കളയുന്ന മരുന്നും
സേഫ്റ്റി പിന്നും
പാൽക്കായവും
ബസ് സ്റ്റാൻഡിൽ വിൽക്കുന്നയാളെ
കണ്ടപ്പോൾ
ഗൌരി ഓപ്പോളെ ഓർമ്മിച്ചു.
യാത്ര
തോറ്റുപോയത്
എവിടെ നിന്നാണെന്ന്
ഓർത്തെടുക്കാനാണ്
യാത്ര പോയത്.
ശവത്തിന്റെ കഷ്ണം
മരിക്കാതിരിക്കാൻ
ജീവൻ അവശേഷിക്കണമെന്നില്ല
ഏയ് പൂക്കാലമേ
ആവതില്ല നിനക്ക് പൂക്കാത്തിരിക്കുവാൻ
പരിഭവം പൂണ്ട് നീ പൂക്കാതിരുന്നാലും
കാലം നിന്നിൽ പൂക്കും, നീപോലുമറിയാതെ.
ആവതില്ല നിനക്ക് പൂക്കാത്തിരിക്കുവാൻ.
മരിച്ചൊരാള്‍
കൊല്ലപ്പെടുന്നതു വരെ
അയാള്‍ക്കും ജീവനുണ്ടായിരുന്നു.
കൊല്ലപ്പെടുന്നതു വരെ
അയാള്‍ക്കൊരു നാടും വീടും കുടുംബവുമുണ്ടായിരുന്നു.
ഭൂമിരാവണം
ധരണീധരിത്രീ യാത്രയാവുന്നു ഞാൻ
നിൻ മടിത്തട്ടിലമരത്വവില്ലൊടിഞ്ഞവസാന
യാത്രതൻ നോവു പേറുന്നു ഞാൻ…
വാക്കുപാലം
ബാൽക്കണിയിലെ ഗ്രാനൈറ്റ് തിണ്ണയിൽ മുഖാമുഖമിരുന്ന്
ഒരു കാപ്പി കുടിയ്ക്കുമ്പോൾ
അതിൽ കൺനോട്ടങ്ങളുടെ
മധുരമൊരൽപംകൂടി ചേർത്തിളക്കി
ആത്മാവ് കൊണ്ട് പ്രണയിച്ചവർ
ഇന്നിവിടെ വസന്തം
തീർക്കുന്ന വാകപുഷ്പങ്ങൾ
അന്ന് ഞാൻ നിനക്ക് തരാതെ പോയ
ചുംബനപ്പൂക്കളാണ്
മുറിവുകൾ തിരയുന്നവർ
മിന്നിമറയുമനവധി
മുഖങ്ങളിലവരുണ്ട്,
ചേരാത്തൊരു ചമയത്തിൽ
നിഷ്കളങ്കതയവരുടെ
മുഖത്തുണ്ട്.
















