എം.ഒ. രഘുനാഥ്
സത്യം ചെരുപ്പുതേടുമ്പോൾ
സ്വന്തം
ചെരുപ്പന്വേഷിച്ച്
തെരുവുകളിൽ
അലഞ്ഞുനടക്കുകയാണ്
വഴിയടച്ചകറ്റിയ
പാറ്റകളെപ്പോലെ-
സത്യം..!
പിറവിയിലേക്കൊരു പെൺചിത്രം
എന്തു മനോഹരമായാണ്
ജന്മത്തിലേക്ക്
അവളൊരു ചിത്രം വരച്ചത് !
ആദ്യത്തെ നീണ്ട വരയിൽ
ആകാശത്തേയും
ഭൂമിയേയും വേർതിരിച്ചു;
മഴപെയ്യുമ്പോൾ
ഇരുണ്ട
ചാരനിറമുള്ള മേഘക്കൂടുകളിൽ
ചിറകുമുളയ്ക്കുന്ന
മൃദുലമുത്തുകളെ
നേർച്ചത്തടികൾ
കുന്നുകളെ കരിമ്പച്ച പുതപ്പിച്ച
മുളങ്കാടുകൾക്കിടയിൽ
ഇംഫാൽ താഴ്‌വരയിൽ
സൗഹൃദോദ്യാനം തീർത്ത്,
മനുഷ്യനെ മനുഷ്യനോട് ചേർത്തണയ്ക്കുന്ന രണ്ടു നീലമത്‍സ്യങ്ങൾ
"എന്റെ പേര് മനുഷ്യൻ" എന്ന് ഒരു കഥാപാത്രം ആദ്യമായി സംസാരിക്കുന്നിടത്ത്, നോവൽ അവസാനിപ്പിക്കുന്നു. അപ്പോഴും, വായനക്കാരിൽ കഥ തുടരുകയാണ്. നമുക്ക് ഏറെ പരിചിതമായ, അല്ലെങ്കിൽ നാം കണ്ടും കേട്ടും പരിചയിച്ച പ്രമേയത്തെ, തികച്ചും രാഷ്ട്രിയ പ്രാധാന്യത്തോടെയും സാമൂഹിക പ്രതിബദ്ധതയോടെയും, അവതരിപ്പിക്കുന്ന ഒരു നോവലാണ് "രണ്ട് നീലമത്സ്യങ്ങൾ" എന്ന് പറയാം.
വായനയുടെ പ്രവാസ ഇടങ്ങൾ
സാംസ്കാരിക കേരളത്തിൻ്റെ വളർച്ചയിൽ നിർണ്ണായക പങ്കുവഹിച്ച, കേരള ഗ്രന്ഥശാല പ്രസ്ഥാനത്തിൻ്റെ സ്ഥാപകനായ മഹാനായ പി.എൻ പണിക്കരുടെ ചരമദിനമാണ് മലയാളികളുടെ വായനാദിനമായി ആചരിക്കപ്പെടുന്നത്.
മുഖമില്ലാത്തവരുടെ ഉന്മാദയാത്ര
ഒറ്റവലിക്കൊരാളെ വലിച്ചുകുടിച്ച മദ്യക്കുപ്പികൾ
ഉന്മാദത്തോടെ അയാളുടെ വീടുതേടിയിറങ്ങി;
അയാളെയകത്താക്കിയതിനേക്കാൾ വേഗതയിൽ..!
രണ്ടാമൂഴത്തിലെ ദ്രൗപദി
ദ്രൗപദിയായിത്തന്നെയുള്ള രണ്ടാംവരവിൽ പൂർവ്വജന്മസ്മരണകളില്ലായിരുന്നു.
ഒരു അൺപാർലമെന്ററിക്കവിത
ഭാവനയുടെ വാങ്മയരൂപത്തെ
ആദ്യാനുരാഗത്തോടെ
കവിയും ഗുണ്ടയും പുതിയപാതയും
ഏറെ രാവിലായ് മെത്തയിൽ, കവി-
നിദ്രയില്ലാതുഴറവേ
ഉഷ്ണപൂരിതമന്തരംഗത്തിൽ
ഊറിവന്നതു ചൊല്ലിപോൽ:









