ആല്‍ഫ എന്ന ദ്വീപിലെ അത്ഭുതങ്ങൾ
അനേകായിരം വര്‍ഷങ്ങളിലൂടെ മനുഷ്യവര്‍ഗ്ഗം നേടിയെടുത്ത വിജ്ഞാനവും ചെത്തി മിനുക്കിയെടുത്ത കഴിവുകളും വെറും ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ കൊണ്ട് പുതിയ തലമുറയ്ക്ക് നേടാവുന്നതേയുള്ളൂ എന്ന് വിശ്വസിച്ച ഒരു പ്രൊഫസ്സര്‍ ഭൂപടം നോക്കി കണ്ടുപിടിക്കാനാവാത്ത ആരും അവകാശവാദം ഉന്നയിച്ചിട്ടില്ലാത്ത ഒരു ദ്വീപിലേയ്ക്ക് പരീക്ഷണാര്‍ത്ഥം ചെറുപ്പക്കാരായ പന്ത്രണ്ടു പേരോട
നനഞ്ഞു കുതിർന്ന ഓർമ്മകൾ
ഭൂതകാലക്കുളിരുമായി കുന്നു കയറി വിസ്മയിച്ചവരെ ആനന്ദിപ്പിച്ചുകൊണ്ട്, നനഞ്ഞു തീർത്ത മഴകളിലൂടെ കുന്നിറങ്ങി വരികയാണ് ദീപ നിശാന്ത്. ഓർമ്മകൾ കടുത്ത വർണ്ണങ്ങളിൽ ചാലിച്ചതാണ് പക്ഷെ ആ ഓർമ്മകളിൽ നനഞ്ഞു നടക്കുമ്പോൾ ചിലപ്പോഴെങ്കിലും നമ്മുടെ കാഴ്ച്ചകൾ കണ്ണീരണിഞ്ഞു മങ്ങിപ്പോവും.
ഈ പുസ്തകത്തെ പരിചയപ്പെടുത്തിക്കൊണ്ട് പ്രിയ എ എസ് എഴുതിയ വളരെ രസകരമായ ഒരു അവതാരികയുണ്ട്
കാൽപ്പന്ത് കളിയിൽ നിന്ന് ഒരു കഥാശിൽപ്പം
ഓരോ പുസ്തകവും സൃഷ്ടിക്കുന്ന ഒരു പാതയുണ്ട്. എഴുത്തുകാരനിൽ നിന്ന് വായനക്കാരനിലേക്കു നീളുന്ന ചിന്താപാത. രചയിതാവിന്റെ സംവേദനക്ഷമതയ്ക്കും അനുവാചകന്റെ ആസ്വാദനശീലത്തിനും ആനുപാതികമായി അതിന്റെ നീളവും വീതിയും വ്യത്യാസപ്പെടുന്നു. ചില രചനകൾ നമ്മെ വിഭ്രമിപ്പിക്കും. ചിലത് വിസ്മയിപ്പിക്കും. സന്തോഷവും സങ്കടവും ബൗദ്ധികമായ ഉത്തേ ജനവുമൊക്കെ...
കഥയിലെ കള്ളനെ പിടിക്കാം
'ദാരിദ്ര്യത്തിന് അതിർത്തി ഇല്ല സാറേ. അതു കൊണ്ട് അതിന് രാജ്യമില്ല; ശത്രുക്കളും.’
(ചെറുകഥ: എലിവാണം.)
ജി.ആർ.ഇന്ദുഗോപന്റെ പതിനാറ് ചെറുകഥകളുടെ സമാഹാരമായ ‘കൊല്ലപ്പാട്ടി ദയ’ എന്ന പുസ്തകം ഒരു കാര്യം ഉറപ്പിച്ച് പറയുന്നു. ഈ കഥകളിലെ ഓരോരോ ചെറിയ കഥാപാത്രങ്ങൾ പോലും ചില ചെറിയ (?) വലിയ സത്യങ്ങൾ വിളിച്ചു പറയുന്നവയാണെന്ന്.വായിച്ചു ശീലിച്ച ചില രീതികളിൽ നിന്നും
കാമുകനെ ആവശ്യമുണ്ട് (സോയ നായർ – കവിതാസമാഹാരം)
കാമുകനെ ആവശ്യമുണ്ട് എന്ന പുസ്തകം ഒട്ടനേകം വിഷയങ്ങളെ പ്രതിപാദിക്കുന്നു. നമുക്കുചുറ്റുമുള്ള ആനുകാലികപ്രസക്തിയുള്ള വിഷയങ്ങളാണ് എല്ലാം.
ജനിമൃതികൾക്കിടയിലെ ചില സുതാര്യവർത്തമാനങ്ങൾ
ജീവിതം സ്വകാര്യങ്ങളിലേക്കും സൗകര്യങ്ങളിലേക്കും കസാലയിട്ടിരിക്കുന്ന ഉമ്മറപ്പുറങ്ങളിൽ നിന്നാണ് ഇക്കാലത്ത് ഒട്ടേറെ കൃതികൾ നമ്മുടെ മുന്നിലേക്കെത്തുന്നത്.
ഡിറ്റക്ടീവ് സാറയുടെ രഹസ്യക്കവിത – ആവിഷ്ക്കാരത്തിൻ്റെ പുതിയ സമവാക്യങ്ങൾ
ഇതിൽ പല കവിതകളും വായനക്കാരോട് പരുഷമായി സംവേദനം ചെയ്യുന്നു. കാലത്തിൻ്റെ ഹിംസയും അശ്ലീലം അധികാരത്തിൻ്റെ ദുർനടപ്പുകളും ആവുമ്പോൾ വായനക്കാരോട് അതി പരുഷമായല്ലാതെ എങ്ങനെയാണ് സംവദിക്കുക.
മനുഷ്യനെ മനുഷ്യനോട് ചേർത്തണയ്ക്കുന്ന രണ്ടു നീലമത്‍സ്യങ്ങൾ
"എന്റെ പേര് മനുഷ്യൻ" എന്ന് ഒരു കഥാപാത്രം ആദ്യമായി സംസാരിക്കുന്നിടത്ത്, നോവൽ അവസാനിപ്പിക്കുന്നു. അപ്പോഴും, വായനക്കാരിൽ കഥ തുടരുകയാണ്. നമുക്ക് ഏറെ പരിചിതമായ, അല്ലെങ്കിൽ നാം കണ്ടും കേട്ടും പരിചയിച്ച പ്രമേയത്തെ, തികച്ചും രാഷ്ട്രിയ പ്രാധാന്യത്തോടെയും സാമൂഹിക പ്രതിബദ്ധതയോടെയും, അവതരിപ്പിക്കുന്ന ഒരു നോവലാണ് "രണ്ട് നീലമത്സ്യങ്ങൾ" എന്ന് പറയാം.
ധ്യാനമൂർച്ഛയുടെ ആഖ്യാനം
വായന നൃർത്താനുഭൂതിയിൽ എത്തുകയും കാലുകൾ അദൃശ്യമായ ചിലങ്ക അണിയുകയും വാക്കുകൾ ശംഭോ, സ്വയംഭോ എന്ന് മന്ത്രോച്ചാരണമായി മാറുകയും ചെയ്യുന്നു പ്രദീപ് ഭാസ്‌ക്കർ എഴുതിയ കാമാഖ്യ എന്ന നോവലിൽ. കാമം ആനന്ദമാണ്, പക്ഷെ തീവ്രമായ ആനന്ദം രതിമൂർച്ഛയല്ല. അതിനും എത്രയോ മേലെയാണ് കാമാഖ്യ...
അപര്‍ണ്ണയുടെ തടവറകള്‍ (അശ്വതിയുടേതും)
ജീവിതത്തിന്റെ ഒട്ടനവധി സമസ്യകളിലൂടെയാണ് മനുഷ്യനും മനുഷ്യനാല്‍ സൃഷ്ടിക്കപ്പെടുന്ന കഥാപാത്രങ്ങളും സഞ്ചരിക്കുന്നത്. ഒരു പക്ഷേ, തന്റെ ജീവിതം കടന്നുപോയ വഴികളും ആ വഴികളിൽ കണ്ടുമുട്ടിയവരുടെ ജീവിതങ്ങളും ആണ് എഴുത്തുകാര്‍ ആവിഷ്കരിക്കുന്നതെന്ന കാരണം നാം കണ്ടെത്തുമ്പോള്‍ ചന്ദ്രമതി എന്ന എഴുത്തുകാരിയുടെ എഴുത്തും ജീവിതവും ഈ കാരണത്തെ അംഗീകരിക്കുകയാണ് ചെയ്യുന്നത്.
















