കഥയിലെ കള്ളനെ പിടിക്കാം
'ദാരിദ്ര്യത്തിന് അതിർത്തി ഇല്ല സാറേ. അതു കൊണ്ട് അതിന് രാജ്യമില്ല; ശത്രുക്കളും.’
(ചെറുകഥ: എലിവാണം.)
ജി.ആർ.ഇന്ദുഗോപന്റെ പതിനാറ് ചെറുകഥകളുടെ സമാഹാരമായ ‘കൊല്ലപ്പാട്ടി ദയ’ എന്ന പുസ്തകം ഒരു കാര്യം ഉറപ്പിച്ച് പറയുന്നു. ഈ കഥകളിലെ ഓരോരോ ചെറിയ കഥാപാത്രങ്ങൾ പോലും ചില ചെറിയ (?) വലിയ സത്യങ്ങൾ വിളിച്ചു പറയുന്നവയാണെന്ന്.വായിച്ചു ശീലിച്ച ചില രീതികളിൽ നിന്നും
നനഞ്ഞു കുതിർന്ന ഓർമ്മകൾ
ഭൂതകാലക്കുളിരുമായി കുന്നു കയറി വിസ്മയിച്ചവരെ ആനന്ദിപ്പിച്ചുകൊണ്ട്, നനഞ്ഞു തീർത്ത മഴകളിലൂടെ കുന്നിറങ്ങി വരികയാണ് ദീപ നിശാന്ത്. ഓർമ്മകൾ കടുത്ത വർണ്ണങ്ങളിൽ ചാലിച്ചതാണ് പക്ഷെ ആ ഓർമ്മകളിൽ നനഞ്ഞു നടക്കുമ്പോൾ ചിലപ്പോഴെങ്കിലും നമ്മുടെ കാഴ്ച്ചകൾ കണ്ണീരണിഞ്ഞു മങ്ങിപ്പോവും.
ഈ പുസ്തകത്തെ പരിചയപ്പെടുത്തിക്കൊണ്ട് പ്രിയ എ എസ് എഴുതിയ വളരെ രസകരമായ ഒരു അവതാരികയുണ്ട്
ആല്‍ഫ എന്ന ദ്വീപിലെ അത്ഭുതങ്ങൾ
അനേകായിരം വര്‍ഷങ്ങളിലൂടെ മനുഷ്യവര്‍ഗ്ഗം നേടിയെടുത്ത വിജ്ഞാനവും ചെത്തി മിനുക്കിയെടുത്ത കഴിവുകളും വെറും ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ കൊണ്ട് പുതിയ തലമുറയ്ക്ക് നേടാവുന്നതേയുള്ളൂ എന്ന് വിശ്വസിച്ച ഒരു പ്രൊഫസ്സര്‍ ഭൂപടം നോക്കി കണ്ടുപിടിക്കാനാവാത്ത ആരും അവകാശവാദം ഉന്നയിച്ചിട്ടില്ലാത്ത ഒരു ദ്വീപിലേയ്ക്ക് പരീക്ഷണാര്‍ത്ഥം ചെറുപ്പക്കാരായ പന്ത്രണ്ടു പേരോട
ഹ്രസ്വവാക്യങ്ങളുടെ കടലാഴങ്ങൾ
യാദൃശ്ചികമായി കാഴ്ച നഷ്ട്ടപ്പെട്ട എഴുത്തുകാരി പിന്നീടുള്ള ഏതാണ്ട് മൂന്നു പതിറ്റാണ്ട് കാലംകൊണ്ട് പറഞ്ഞുകൊടുത്ത് എഴുതിച്ച ചെറിയ കഥകളും കവിതകളുമാണ് വാക്സ്ഥലി എന്ന പുസ്തകം. കാഴ്ചയില്ലാതെ പോയതിനു പുറമെ വന്നുചേർന്ന ഗുരുതര രോഗവും ശരീരത്തെ തളർത്തിയെങ്കിലും അക്ഷരങ്ങളും വാക്കുകളും കൂടിച്ചേരുന്ന ശക്തിയിൽ അവർ ജീവിച്ചു. അക്ഷരങ്ങളിലൂടെയുള്ള അതിജീവനത്തി
മനസ്സിൽ ചാരുന്ന കഥകൾ
സ്ത്രീകളുടെ സ്വപ്നങ്ങളാണ് രേഖ കെയുടെ പല കഥകളുടെയും അടിസ്ഥാനം. സ്ത്രീകളുടെ സ്വാതന്ത്ര്യം കഥാകാരിയുടെ മുഖ്യ പ്രമേയമാണ്. നിസ്സഹായരായ മനുഷ്യരുടെ ആകുലതകളും വേദനകളും സ്വപ്നങ്ങളും കൈ തൊടാവുന്ന ദൂരത്ത് എന്ന മട്ടിൽ വായനക്കാരുടെ അടുത്തെത്തിക്കുന്ന കഥകളാണ് രേഖ കെ എഴുതിയ ‘നിന്നിൽ ചാരുന്ന നേരത്ത് ‘ എന്ന സമാഹാരത്തിലേത്. ത്രീസ്വാതന്ത്ര്യത്തിന്റെ പ്രതീകവും പ്രതീക്ഷയു
മൗനത്തെ മാധ്യമമാക്കിയ പ്രണയകഥ
പത്തൊമ്പതാം നൂറ്റാണ്ടിലെ ആംഗലേയ സാഹിത്യത്തിൽ പ്രണയിയായ കൗമാരക്കാരിക്ക് ക്ഷയബാധയാലുണ്ടാകുന്ന അകാല മരണം പോലെ അവളും മരണത്തിന്റെ പാതയിലാണ്. അടിക്കടി അവൾ ക്ഷീണാവസ്ഥയിലാണ്. അവൾക്കറിയാം ഇനി ഏറെനാൾ ഹിരണ്യനോടൊപ്പമുണ്ടാവില്ല എന്ന്. അങ്ങനെ ശിവകാമിയും ഹിരണ്യനും ഗുരുവിനെ സന്ധിക്കുന്നു. തന്റെ മരണത്തിനു ശേഷം നിലനിൽക്കണമെങ്കിൽ ഹിരണ്യന് ഗുരു കൂടിയേ തീരൂ എന്നത്
പ്രവാസച്ചിറകുള്ള പക്ഷി
ഗൾഫ് പ്രവാസിയുടെ കണ്ണീർ ചാലിച്ച അനുഭവങ്ങളുടെ നേർചിത്രങ്ങളടങ്ങിയ പതിനാല് കഥകളാണ് സലിം അയ്യനത്തിന്റെ തുന്നൽ പക്ഷിയുടെ വീട് എന്ന കഥാ സമാഹാരത്തിലുള്ളത്. പ്രതീക്ഷക്കും കഷ്ടപ്പാടിനുമിടയിൽ വട്ടം കറങ്ങുന്ന ഒരു ജനവിഭാഗമായി മലയാളി പ്രവാസം നൂറ്റാണ്ടുകൾ പിന്നിടുമ്പോൾ ഏഴുത്ത് അല്പമെങ്കിലും വശമുള്ള ഏതൊരാൾക്കും ഇത്തരം ചില കഥകൾ എഴുതാതെ വയ്യ. ഈ പുസ്തകത്തിൽ മൂന്നു
പാരമ്പര്യ വഴികളിലെ കഥകൾ
കൂമൻകൊല്ലിയും കരിമ്പനയുമൊക്കെ മിത്തുകളെന്ന ചിലരുടെയെങ്കിലും മിഥ്യാധാരണ ഇല്ലാതാക്കുന്നത് പാലക്കാട്ടെ തസറാക് എന്ന പൈതൃക ഗ്രാമമാണ്. ഇതിഹാസത്തിന്റെ ആ ഓർമ്മവഴികളിലേക്ക് വീണ്ടും നമ്മെയെത്തിക്കുന്നത് മൗനത്തിന്റെ പാരമ്പര്യവഴികളിലൂടെ റിജാം വൈ റാവുത്തർ ആണ്. സാമൂഹ്യ മാധ്യമരംഗത്ത സൂഫികഥകളുടെ വശ്യതയുമായി സജീവമാണ് റിജാം. റാവുത്തർമാരുടെ ചരിത്രഭൂമികയെ കുറിച്ച്
ഓർമ്മയുടെ തണൽ മരങ്ങളുള്ള മനസിലെ വഴി
അതിദ്രുത ചലനങ്ങളാൽ മുഖരിതമായ മഹാനഗരങ്ങളിലൂടെയും മഹാ മൗനങ്ങൾ നെയ്യുന്ന താഴ്വരകളിലൂടെയും ചങ്ങാത്തം പൂത്തിറങ്ങുന്ന നാട്ടിടവഴികളിലൂടെയും കടന്നുപോകുന്ന ഓർമ്മകൾ. മറ്റാരോ തീരുമാനിക്കപ്പെടുന്ന ഇഷ്ടാനിഷ്ടങ്ങൾ കൊണ്ട് കയ്ച്ചു പോയ വേഷങ്ങൾ കെട്ടിയാടുന്നവരുടെ ദാരുണാവസ്ഥകളും നമ്മൾ നമ്മിലേക്ക് മാത്രമണയപ്പെടുന്ന പക്ഷികളാവുന്നതിന്റെ വേവലാതികൾ ഒക്കെ പങ്കിടുന്ന ഏകാകികളു
മാറ്റമില്ലാത്ത ജീവിത്തിന്റെ പേരാണ് സൽമ
ജീവിതം എന്ന ജയിൽ ഒരിക്കലും ഇടിഞ്ഞു വീഴുന്നില്ല, തകർക്കപ്പെടുന്നുമില്ല. കാരണം മതം കൊണ്ട് അതിന്റെ ഭിത്തികൾ അനുദിനം ബലപ്പെടുത്തിക്കൊണ്ടിരിക്കുന്നു. അൻവറിന്റെയും സൽമയുടെയും ജീവിതം ഈ യാഥാർഥ്യങ്ങളെ കാട്ടിത്തരുന്നു ബീനയുടെ ഒസ്സാത്തി എന്ന നോവലിലൂടെ. മലയാളത്തിൽ അപൂർവമായി മാത്രം കൈകാര്യം ചെയ്തിട്ടുള്ള മുസ്ലിം...
















