കാ(ള)കളി
കണ്ടിരിക്കെ നാല് കാലുകൾ
താളത്തിൽ മുന്നോട്ടു ചലിക്കുന്നു
കണ്ണടക്കെ മധുരമായതൊന്നു കേൾക്കുന്നു.
ആകാശം മന്ത്രിക്കുന്നത്
നിനക്കായി മാത്രം
തുറന്നിട്ട ജാലകങ്ങളിൽ
കാറ്റ് കുറിച്ചിടുന്നുണ്ട്
മുറിവും മധുരവും
നോവും, നിറവും
ചാലിച്ചു ചേർത്ത്
ഒറ്റ
കാലത്തിന്റെ വേഗതയിൽ
കുതിക്കുവാനാകാതെ ഞാൻ
പഴിപറഞ്ഞിരിക്കുന്നീ-
പ്പാതയോരത്ത്.
അരണവാലുള്ള ഡയറിക്കുറുപ്പുകൾ
ഡയറിക്കുറുപ്പുകളിൽ നിന്നും
ഓർമ്മകളെ അടർത്തിമാറ്റിക്കൊണ്ടിരുന്നപ്പോഴാണ്
താളുകൾക്കിടയിൽ വാടാത്ത ഒരു പൂമൊട്ട്
വെയിൽ തിന്നുന്ന പക്ഷിയായി പറക്കാൻ തുടങ്ങിയത്.
മഴ
ഇടവപ്പാതിയെന്നു കേൾക്കുമ്പോൾ
ഇഞ്ചിക്കണ്ടത്തില്‍ നിരത്തിയ
ചോരക്കാലിയിലകളെ നനച്ച്
ആകാശം,
ഒരു ചാറ്റല്‍മഴപ്പനിനീര്‍ തളിക്കുന്നു.
മരിച്ചവരുടെ ഭാഷ
മരിച്ചവരുടെ ഭാഷ
മന്വന്തരങ്ങൾക്കപ്പുറം
ഏകാന്തതയുടെ
ചേതനകളാൽ
പൊള്ളിപ്പോയ
അക്ഷരങ്ങളായിരിക്കും.
നല്ല നട(ടി)പ്പ്
ഞാനിറങ്ങിപോകും മുൻപ്
വീട് ചിലപ്പോളെന്നെ
ചവിട്ടി പുറത്താക്കിയേക്കും
ഓർമ്മകളുടെ നക്ഷത്രപ്പൂക്കൾ
പൊട്ടിത്തെറിച്ച ആ രാത്രിക്ക്
വല്ലാത്ത ഇരുട്ടായിരുന്നു
കത്തിയമർന്ന കൊട്ടാരത്തിൻ്റെ ചാരം
ഭരണാധിപൻ കൊട്ടാരം വിട്ടതിൽ പിന്നെ,
ജനങ്ങളുടെ ആധി ഒഴിഞ്ഞിട്ടില്ല
അദ്ദേഹം രാജ്യം ഭരിച്ചത്
ഏറെ വീർപ്പുമുട്ടിയായിരുന്നു.
അർച്ചന
പടുപാട്ടു മാത്രമാ-
ണിക്കുറി നേർച്ചക്ക്
പരദേവതേ കാത്തുകൊൾക.
















