കടല്‍ പോലെ

ഞാന്‍ സ്വയമൊരു കടലാകുന്ന നിമിഷം നീയൊരു നദിയാകൂ. നോവു പൊതിയുന്ന ഓര്‍മ്മകളെ നിന്‍റെ മടിത്തട്ടില്‍ ഒളിപ്പിച്ചു ആരും കാണാതെ എന്നിലേക്ക് പകര്‍ന്നു തരൂ . മറന്നുപോയ കിനാക്കളെ ആകാശത്തിലേക്ക് പറത്തിവിട്ട്  മേഘപാളികളാല്‍ കൊട്ടാരം കെട്ടി മഞ്ഞു കണങ്ങളാല്‍ ഉമ്മവച്ചു പാറിപറക്കട്ടെ കുഞ്ഞു നക്ഷത്രങ്ങളെ പോല്‍. നൂറു നൂറു പുഴകളെ...

മരണ ഭാഷ്യം

അപ്പോഴേക്കുംഅവൾ മരിച്ചിരുന്നു.വിരലറ്റങ്ങളിൽ നിന്ന്‌വഴുതി വീഴുന്നപ്രാർഥനകളിലൂടെഒരു വീട് നടന്നു പോവുന്നു. കാലം തെറ്റി പൂത്തഎരിക്കിൻ ചില്ലയുടെപകപ്പാണ് നാവിൽതുടച്ചു മിനുക്കിയതറയിൽപണ്ടുണ്ടായിരുന്നപാദങ്ങളുടെ നൃത്തചുവടുകൾ.തോരാനിട്ട തുണികളിൽപഴയൊരു നിഴൽ വരഞ്ഞകൈപ്പാടുകൾഒരു കരച്ചിലിനിരുപുറംതാമസിക്കുന്നരണ്ടു പേർമുഖം നോക്കുന്ന കണ്ണാടിയിൽഒരു കുഴി ഇരുട്ട്വേര് കൂർപ്പിക്കുന്നു. മേശ വലിപ്പിനടിയിൽഒറ്റയ്ക്കൊരു കാടാവുന്നപടർച്ചകളുണ്ട്.കിടക്കയിലെ മരുഭൂമിയിൽമേഘമേ മേഘമേഎന്നാർത്തൊരു...

ശവങ്ങളും പ്രേതങ്ങളും

തണുത്തുറഞ്ഞ ദേഹങ്ങളൊക്കെ  മൃതദേഹങ്ങളാണെങ്കിൽ  ആ നൂറ്റിരുപത്തൊന്നാം നമ്പർ  കെട്ടിടത്തിൽ ശവങ്ങളാണ്  സൂക്ഷിച്ചിക്കുന്നത്.  മോർച്ചറി എന്നും വിളിക്കാം.  ശവങ്ങളെന്നാൽ പ്രേതങ്ങളല്ലേ ?  ഇടയ്ക്ക് നിശബ്ദതയിൽ കുളത്തില്‍ കല്ല്  വന്നു വീഴും പോലെ  എ.സിയുണ്ടാക്കുന്ന മുരൾച്ച കേൾക്കാം.  ശവങ്ങൾ ചീഞ്ഞു പോകാതിരിക്കാൻ  തണുപ്പിച്ചു വയ്ക്കുന്നതാവാം.  പ്രേതങ്ങൾ ശീതികരണി ഉപയോഗിച്ചതാവുമാവാം.   പ്രേതങ്ങൾ സ്വതന്ത്രരാണ്.  അവർക്ക് ധാർമ്മികബാദ്ധ്യതകളില്ല.  ബന്ധങ്ങളിലെ നൂലാമാലകളില്ല...

കഴുതച്ചുമട്

കരയുകയല്ല കരഞ്ഞുതീര്‍ക്കാന്‍ കഴിയുന്നതല്ലെന്റെ കാര്യമൊന്നും നെടുനാള്‍ ചുമന്നും നടന്നുമത്രേ പടുജന്മമത്രയും ഞാന്‍ തുലച്ചു. ചുമടേതറിഞ്ഞീല കുങ്കുമമോ ചവറോ വിഴുക്കലോ ചന്ദനമോ

മരിച്ചവരുമായി സംസാരിക്കൽ

എല്ലാവരും ഉറങ്ങുമ്പോള്‍ സ്കൈപ് തുറക്കുക. സ്കൈപ് ഐഡി: മരണം. മൂന്നുമിനിറ്റ് ഹൃദയമിടിപ്പു നിര്‍ത്തിവെച്ചു ധ്യാനിക്കുക മരിച്ചവര്‍ അവരുടെ നമ്പറുകളോടെ പ്രത്യക്ഷരാവും ലാപ്ടോപ് ഒരു മോര്‍ച്ചറിയാണെന്നു തോന്നുന്നത് വെറുതെ.

ഞാൻ

ഞാനെന്നെ ഒളിപ്പിക്കുന്നത് തിരക്കുകളിലാണ്. അവിടെ ഞാൻ യാന്ത്രികമായി ചലിച്ചുകൊണ്ടിരിക്കും. എന്റെ ചിന്തകൾ ‍ഒരിക്കലും എന്നിലേക്കെത്തില്ല. അവിടെ എന്നിലെ ഞാൻ ഒറ്റപ്പെടേണ്ടി വരില്ല. തിരക്കൊഴിഞ്ഞാൽ ‍ഞാൻ ‍ എന്നിലുടലെടുക്കും. ഉള്ളിലെ നോവിന്റെ കനലുകൾ നീറിത്തുടങ്ങും. തേനീച്ച മുരളലിൽ തലച്ചോർ ‍ചിതറും ഹൃദയത്തിൻ ‍പിടയലിൽ രോമകൂപങ്ങളിൽ ‍ ചോര കിനിയും. ഞാനവിടെ ജീവനുള്ള വെറും പിണമായി മാറും. വേണ്ടാ,തിരക്കുകളാണ് എന്നുമെനിക്കിഷ്ടം.

കവിതക്കഥ

കവിയശ:പ്രാര്‍ത്ഥിയായ ഒരാള്‍  ഒരിക്കല്‍  കടല്‍ തീരത്തു ചെന്നിരുന്നു. കവിതയുടെ ദൈവം  തിരപ്പുറത്തേറി  തീരത്തേക്കു വരാറുണ്ടെന്ന്  ചിലർ പറഞ്ഞ്  അയാളറിഞ്ഞിരുന്നു...   അപ്പുറത്തും ഇപ്പുറത്തും  പിന്നാമ്പുറത്തും-  കുറേയേറെപ്പേര്‍ ഇതുപോലെ  ദൈവത്തെക്കാത്ത് - ചിതറിയിരുന്നിരുന്നു അവിടെ...   ആരും പരസ്പരം നോക്കിയില്ല  സ്വന്തം മൗനത്തില്‍ - മുങ്ങാംങ്കുഴിയിട്ട്  പറയാനും ചോദിക്കാനുമുള്ളതെല്ലാം  അവര്‍ പഠിച്ചുറപ്പിക്കുകയായിരുന്നു...   പെട്ടെന്ന്, കാറ്റിൻ കുതിരപ്പുറത്ത്  കരിങ്കോട്ടിട്ടൊരു  മഴക്കാറ് വന്നു. മിന്നലിന്‍റെ നീള്‍വല വീശി  എല്ലാവരെയും തൂത്തെടുത്തു മടങ്ങി...   പിന്നെ.. കടല്‍...

Latest Posts

error: Content is protected !!