ഓർമ്മപ്പെയ്ത്ത്

എന്റെ നീല നിറമുള്ള കുഞ്ഞുടുപ്പ് നിറയെകറുത്ത പൂമ്പാറ്റകളായിരുന്നു.അതിലന്നൊന്നും ഒരൊറ്റപ്പൂക്കളുംവിരിഞ്ഞിരുന്നില്ല. ഉടുപ്പ് പൊക്കിപ്പിടിച്ചുഉറുമ്പരിച്ച അനേകായിരംദ്വാരകവാടങ്ങളിലൂടെ നോക്കിഞാനെന്റെ ആകാശത്തുള്ളസൂര്യനിലേക്ക്എത്രയോ പ്രകാശവർഷങ്ങൾക്കിപ്പുറമിരുന്ന്ഭ്രമണം ചെയ്തുകൊണ്ടിരുന്നു. അന്നൊന്നും തുള...

നന്ദിനി

നിറമോലും രൂപമായി അകതാരിൽ എത്തി നീ അതിരൂപ സുന്ദര നന്ദിനി ആയി പുതുമഴ പൊഴിയുന്ന രാത്രി നിന്നോർമ്മതൻ...

ബ്ലഡി മേരി

ബ്ലഡി, വാട്ട് യൂ എക്സ്പറ്റ് ഫ്രം മീ ? ബ്ലഡി മേരി ഒന്നാം ചാംപ്റ്റർ പാതി കഴിഞ്ഞിരുന്നു. നത്തിംഗ് ബേബ്, ജസ്റ്റ് നത്തിങ്ങ് ഐ ഫീൽ എലോൺ ജസ്റ്റ് എലോൺ

തുലാമേഘവർഷം

ഇലയിൽ നിന്നിറ്റുവീഴും മഴത്തുള്ളി ജലതരംഗസ്വരങ്ങളായ് മാറവെ റെയിലിരമ്പുന്ന പാതയിലേകാന്ത കഥകൾ കേൾക്കാനിരുന്നു അമാവാസി നിലവിളിച്ചു കൊണ്ടോടുന്ന തീവണ്ടി മുറികളിൽ രാവുറങ്ങും നിശ്ശബ്ദത തെരുവ് തോറും ഉറങ്ങാതിരിക്കുന്ന ഇരുളിനോരോ പകർപ്പുള്ള ശൂന്യത നിറവെളിച്ചം കുടിച്ചുപെയ്തേറുന്ന പ്രകൃതി തൻ തുലാനീലമേഘാരവം പകുതി ദൂരം നടന്നു പിന്മാറുന്ന കഥകളായ്...

ഇഷ്ടപ്പനി

പനിയോടൊരിഷ്ടക്കൂടുതലുണ്ട് തണുത്ത് വിറച്ച രാത്രി രാവിലെ അച്ഛനൊപ്പം ആശുപത്രി സൂചി വേണ്ട മരുന്നുമതി വാശി, മറ്റൊരിയ്ക്കലും പഥ്യമല്ലാത്ത റസ്ക്കിനൊപ്പം കട്ടൻ കാപ്പി. അമ്മ നനച്ചിട്ടു തന്ന ഉപ്പുതുണി അടുക്കളയിൽ നിന്നിടയ്ക്കിടെ കട്ടിലിലേക്കൊരെത്തി നോട്ടം പ്രകടമായ് കിട്ടുന്ന പരിധിയില്ലാത്ത സ്നേഹങ്ങൾ പൊടിയരികഞ്ഞി, പപ്പടം , അച്ചാറ്. മടിയ്ക്കാതെ...

തടവറ

സ്നേഹത്തിന്റെ നഖങ്ങളിൽ നീ അടിച്ചുകയറ്റിയ മൊട്ടുസൂചികളെല്ലാം മനസ്സിന്റെ ചെപ്പിൽ കൂട്ടി വെച്ചിട്ടുണ്ട് കാലം കോലം കെട്ടിക്കുമ്പോഴെല്ലാം അവ എണ്ണി മിനുക്കിവെക്കാറുണ്ട് ഞാൻ.

ആറു കവിതകൾ

അമ്മ ഇറയത്തു വെച്ച തകരപാത്രത്ത്തിൽ കൊട്ടിപ്പഠിച്ചാണ് വേനൽമഴ ഇടവപ്പാതിക്കു അരങ്ങേറ്റം കുറിച്ചത് --------- ** ----------- നമ്മിൽ വസന്തം വീണ്ടും തിരയുന്നതെന്താണ് വേരറ്റതൊന്നും പിന്നെ...

കൃഷ്‌ണാ നീയെന്നെയറിയും

കൃഷ്‌ണാ, നീയെന്നെയറിയും… ഞാൻ രാധ, നിന്റെ മുരളിയിലെ ഗാനമായവൾ… വിരഹമാണ് സ്നേഹമെന്നു നിന്നെ പഠിപ്പിച്ചവൾ.. നിന്നിലൂടെ എന്റെ സൗന്ദര്യം അറിഞ്ഞവൾ … നിന്നോട്...

പൊതിച്ചോറ്

കണ്ടിട്ടേയില്ലാത്ത വീടുകളിലെ രുചി വിഴുങ്ങി വട്ടത്തിലിരുന്ന് തിന്നുന്നവർക്കിടയിലെ ചിരികൾ കണ്ടുനിൽക്കുമ്പോൾ എത്രയെത്ര കൈകളാണ് നമ്മളെ കടന്നുപോവുന്നത്   ഒരായിരം പേർ ഒരുമിച്ചിരുന്ന് പൊതിച്ചോറ് കഴിക്കുന്നിടത്തേക്ക് പോകണം. എന്തൊക്കെ തരം മണങ്ങൾ,  രുചികൾ. എത്രയെത്ര വീടുകളിൽ കിടന്നു പൊട്ടിയ കടുകുമണികൾ പല കടലുകളിൽ നിന്നും കയറിവന്ന് പല വീടുകളിൽ വെന്ത് തിളച്ച...

രാവിൻ തേരിലൊരു പ്രണയം

രാത്രിയിൽ ഉറങ്ങാത്തവരുടെ മൗനം ഒരുതരം സംഗീതമാണ്. നിങ്ങളവരെ പ്രണയിച്ചിട്ടുണ്ടോ? നിശ്ചലതയുടെ ചലനം കുറിക്കുന്നവരുടെ മനസ്സിന്റെ അടിത്തട്ടിൽ വിശപ്പും ദാഹവും നിറയ്ക്കേണ്ട കോപ്പകൾക്കായിവർ യാചിച്ചു കൊണ്ടേയിരിക്കും. അവർക്കിടയിൽ ഓർത്തുവയ്ക്കാൻ ഒരോർമ്മപോലുമില്ലാത്ത ശൂന്യമായവന്റെ മനസ്സിൻ ഭ്രമണം എനിക്കനുഭവമായി. അതിൽ സ്നേഹത്തിന്റെ അനുഭവത്തിലൂടെ...

Latest Posts

error: Content is protected !!