തെങ്ങുകയറ്റകാരനും തേങ്ങയും തമ്മിലുള്ള ദാമ്പത്യം
ജനിക്കുമ്പഴേക്കും വീണു ചാകുന്ന ഓരോ അച്ചിങ്ങകളെയും
നിറയെ നേരമുള്ള കാൽപാദം കൊണ്ട് തട്ടിക്കളിച്ചും,
മിനുസമുള്ള ഉള്ളംകൈയിൽ അമ്മാനമാടിയും
ഒരു ബാല്യകാലം ഉരുണ്ട് പോകുന്നു.
ചിരവ
തലയുയർത്തി തനിച്ചിരിപ്പാണ്
ചിരകുവാൻ കൂർപ്പിച്ച പല്ലുമായ്
ചുമരിലലങ്കോലമായി ചിരവ.
വേനൽപ്പുഴ
പുതുമഴയൊന്നുപെയ്തപ്പോഴാ
വേനലിൽ നിനവുകൾ വറ്റിയ
പുഴയിന്ന് നവജീവത്തുടിപ്പിൽ
പുളകിതയായൊഴുകി…
കാത്തിരിപ്പ്
ഒരിരുൾമറനീങ്ങിപ്പുലരുവോളവും
പകർത്താനാവാതെ
ഒരിഷ്ടം
പറയാനുമാവാതെ ഉള്ളിൽ
കടലായ് മാറിയതാവാം.
പ്രിയപ്പെട്ടവളേ
വിഷാദം പൂക്കുമ്പോള്‍
ഹൃദയം വിങ്ങാറുണ്ട്, പെയ്യാറുണ്ട്.
കൂച്ചുവിലങ്ങിട്ട, ഇരച്ചു വരുന്ന പെരുമഴ പോല്‍
കോപതാപങ്ങളാൽ ആര്‍ത്തലയ്ക്കാറുണ്ട്.
മൊണാലിസയുടെ ചിരി
സൂര്യോദയത്തിൽ വിടരുകയും
അസ്തമയത്തിൽ പൊഴിയുകയും ചെയ്യുന്ന
പേരറിയാത്ത പൂവാണു നീ
നിന്റെ നയനങ്ങൾക്കെന്നും
ഡാന്യൂബിന്റെ നീല നിറമാണല്ലൊ.
മടങ്ങിപ്പോയ ഗാന്ധിജി
ഒരിക്കൽ ഗാന്ധിജി മാവേലിയെപ്പോലെ
നാടുകാണാൻ വന്നു.
കാക്ക തൂറിയ തന്റെ
പ്രതിമകൾ കണ്ടു.
നോട്ടുകളിൽ ചിരിക്കുന്ന
തന്റെ ഛായാചിത്രം കണ്ടു.
ചിത്രവധക്കൂട്ടിലെ ഗന്ധർവ്വന്മാർ
ഒന്നു വിളിച്ചിരുന്നെങ്കിൽ
മൂഢ സ്വർഗത്തിൽ നിന്ന്
ഞാനെപ്പഴേ ഇറങ്ങി വന്നേനെ.
സ്വയമൂതിക്കെടുത്തിയ
ആട്ടവിളക്ക് ഞാൻ നമുക്ക് വേണ്ടി
ഒരു വട്ടം കൂടി കൊളുത്തിയേനെ.
ആ ജൈവ ലഹരി
ഉരുട്ടിക്കയറ്റുമ്പോൾ വെറുതെയെന്നൊരു തരിയും തോന്നാത്ത കല്ല്
സമാനമാണെന്റെ പ്രണയങ്ങൾ
നിരർത്ഥകതാ ദംശനങ്ങളുടെ തീവ്രാവിഷ്കാരം
നഗ്ന സഞ്ചാരങ്ങൾ
നഗ്ന സഞ്ചാരങ്ങളെപ്പോഴും
പിന്നിലൊരു ആളനക്കത്തിൻ
കിതപ്പിനായ് കാത്തിരിക്കും
പെയ്തൊഴിയാത്തൊരു
മഴ കൂടി കൂട്ടിനുണ്ടെന്നു കരുതും
















