കയം
ഒരു ചുഴിയിൽ ,
ആഴക്കയത്തിൽ ,
നീല നിറമുള്ള ഇടങ്ങളിൽ ,
കറുപ്പും വെളുപ്പും
പടരുന്ന
നികുഞ്‌ജം; ഒരു കാല്പനികനുണയുടെ ഒളിയിടം
പൊങ്ങച്ചം തൊടാത്ത
നിർവൃതിയുടെ കാലം
എത്ര മെല്ലെ....
സ്ഥലജല വിഭ്രമം
മുറ്റത്ത്
ഞെട്ടറ്റ് വീണൊരു
നരച്ച പൂവിൻ
മൃതദേഹംപോലൊരു
പുലർവെട്ടം.
കൊടിമര ജാഥയിലെ രണ്ടു പ്രണയികൾ
ഏതോ വഴിയോരത്ത്
കൊടിമരത്തണലിൽ
മറന്നു വച്ച തീഷ്ണനോട്ടങ്ങൾ
മോഹപ്പെയ്ത്ത്
ഇന്നോളം
ഒരു മഴയും
എന്നിൽ തോർന്നിട്ടില്ല
മീസാൻകല്ല്
നല്ല മഴപെയ്യണൊരീസം
എറേത്ത് കേറിരുന്ന്
ഓള് കിനാകണ്ട്,
നിദ്രാഹീനരായ വൈഫൈകൾ
സമയം തെറ്റി കൂവിയ
കോഴിക്കിന്നരിയില്ലെന്നു പറഞ്ഞു
ഉമ്മമ്മ ഉമ്മറത്തു വഴക്കിലാണ്
അവൾ
പുലരി
ചായ പാത്രത്തിൽ
തിളച്ചു തൂവാതെ
പൊടിയിട്ട് പകുത്ത്
പിന്നെയും
ആറി തണുക്കു വോളം
വിണ്ടും തിളച്ചു.
കാത്തിരിപ്പ്
അവധിക്കവൾ വന്നു-
പോകുന്നതിന്നിടയിൽ,
മിന്നായമെന്നപോൽ
ഒരുവേള കാൺകിലും,















