ആഘോഷിക്കുന്നവർക്കിടയിലേക്ക്..

ഈ പ്രാവശ്യത്തെ റസിഡന്റ്സ് കമ്മിറ്റിയിൽ അധികവും യുവാക്കളും യുവതികളുമാണ്‌. ഓണാഘോഷം പതിവിലും ‘അടിപൊളി’ ആയി ആഘോഷിക്കണം എന്ന് അവർ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. .

ആൽഫ

ആദാമിന് പഥ്യം ഒരു നേരം ഒരൊറ്റ കാമുകിയാണ്. കത്തും കവിതയും കടങ്കഥകളുമൊക്കെയെഴുതി വരുമ്പോ തൊട്ടു മുൻപുള്ള കാമുകിയെ പറ്റിയാകും. ആലീസിനെ പ്രേമിച്ചപ്പോ നാൻസിയെപ്പറ്റിയെഴുതി, നാൻസിയെ പ്രേമിച്ചപ്പോ ആൻസി, സലോമിയെ പ്രേമിച്ചപ്പോ മേരി. അങ്ങനെയങ്ങനെ.

ഒറ്റ വാക്കുമാത്രമുള്ള ഭാഷ

പ്രണയിനിയോടുള്ള പ്രണയപ്രളയത്തിന്റെ മദ്ധ്യേ ഉണ്ടാകുന്ന പ്രതിക്രിയയാണത്രേ പിണക്കം. പിണക്കവും പ്രണയവും ഒരമ്മ പെറ്റ മക്കളാണെന്നാണ് അവളുടെ മതം. ഓരോ പിണക്കത്തിനുശേഷവും ഡാം തുറന്നുവിടുന്നപോലെ പ്രേമം ആർത്തലച്ചു വരുമത്രെ. അങ്ങനെയാണ് നാം നമല്ലാതായിത്തീരുന്നത്.

സൂയിസൈഡ് പോയിന്റ്

പ്രണയപരാജയമോ സാമ്പത്തികബാധ്യതയോപോലെ ജനപ്രിയമായ കാരണങ്ങളൊന്നും എന്റെ ആത്മഹത്യയ്ക്ക് പിന്നിലില്ല. ഇനി ജീവിക്കേണ്ടതില്ലെന്ന തീരുമാനത്തിലേയ്ക്ക് സ്വാഭാവികമായി എത്തിപ്പെടുകയായിരുന്നു. അല്ലെങ്കിൽ മറ്റൊരാൾക്കു വിശദീകരിച്ചു കൊടുക്കാനാവാത്തൊരു ശൂന്യത ജീവിതത്തിൽ നിറയുകയായിരുന്നു.

മറവിയുടെ മറവിയിലേക്ക് മാഞ്ഞുപോകുന്നവൾ

പുലരുവോളം കഥ പറഞ്ഞിരുന്ന രാവുകൾ… കാണാൻ മറന്ന സ്വപ്‌നങ്ങൾ, കാണാനുള്ള സ്വപ്‌നങ്ങൾ ഒക്കെ കഥകളായി, കവിതകളായി പെയ്തൊഴിഞ്ഞ പകലുകൾ.

ചതുപ്പും ചതുരംഗവും

മാഗോളിത്തെരുവ് കടന്നപ്പോഴാണ് തവിട്ട് നിറമുള്ള കൈലി ചുറ്റി കണ്ണിൽ അഗ്നിയുമായി അയാൾ മുന്നിൽ വന്നത്. അയാൾ വരുന്നതും പോകുന്നതും അതീവഭീകരമായ ഏതെങ്കിലും കൃത്യം ചെയ്യാനാകും.

വേനലിൽ ഒരു സ്നേഹമഴ

ആ വൃദ്ധയേയും കുഞ്ഞിനേയും താങ്ങി നിന്ന തണൽമരം ഏറ്റുവാങ്ങി. ശിഖരങ്ങളിൽ നിന്നുയർന്ന തണുത്ത കാറ്റിലും അമ്മാമ്മയുടെ കണ്ണുകൾ ചുവന്നു. ഹൃദയത്തിൽ തിങ്ങിനിറഞ്ഞ ദു:ഖം കണ്ണുകളിൽ തളം കെട്ടി, പെയ്യാൻ വിതുമ്പുന്ന കാർമേഘം പോലെ.

ഗൊൽഗോഥാ

എന്റെ രാജ്യം ഐഹീകമല്ല എന്ന് പ്രസ്താവിച്ചതിന്റെ പിറ്റേന്നാളാണ് തോറ്റുപോയവരുടേയും തോറ്റുകൊടുത്തവന്റേയും പാത നിർണ്ണയിക്കപ്പെട്ടത്. കള്ളന് ഒന്നും കഴിക്കാൻ ലഭിച്ചിരുന്നില്ല. ഗൊൽഗോഥായിലേക്കുള്ള പാതയിൽ അയാൾ ഇടക്കിടെ തളർന്നു വീഴാൻ ഭാവിച്ചു. ചുമലിൽ ഭാരിച്ച മരക്കുരിശ്.

പാവ്‌ലോ കൊയ്‌ലോയും കൊച്ചുപൈലോയും

ഞാൻ എന്ന എഴുത്തുകാരൻ കൊച്ചു പൗലോയുടെ അനുഭവങ്ങളാണ് ഈ കഥ. സത്യത്തിൽ പൗലോസ് കാട്ടൂക്കാരൻ എന്നാണ് എൻറെ ശരിക്കുള്ള പേര് . ആ പേര് ഒന്നു പരിഷ്‌ക്കരിച്ചതാണ് ഈ തൂലികാനാമം .

വൈറ്റ്നർ

എല്ലാത്തിന്‍റെയും തുടക്കം വൈറ്റ്നറിലായിരുന്നു. അസൈൻമെന്റെഴുതാനെന്ന പേരിൽ സുഹൃത്തിന്റെ വീട്ടിൽ പോയതാണ്. അറ്റം പൊട്ടിച്ച ഒരു വൈറ്റ്നർ നീട്ടി അവൻ വലിക്കാൻ പറഞ്ഞപ്പോൾ ഒന്നുമാലോചിക്കാതെ ആഞ്ഞു വലിച്ചു. മൂക്കിനകത്തേക്കു തുളഞ്ഞു കയറിയ രൂക്ഷഗന്ധം അസഹനീയമായിരുന്നു.

Latest Posts

error: Content is protected !!