കഥാവിചാരം-3 : പരിഹാര സ്തുതികൾ ( ഉണ്ണികൃഷ്ണൻ കിടങ്ങൂർ )
ഭാഗം ഒന്നിൽ പോലീസുകാരൻ കഥ പറഞ്ഞു തുടങ്ങുന്നു. അയർലണ്ടിൽ നിന്നും നാട്ടിലെത്തുന്ന പഴയ സഹപാഠി മെറ്റിൽഡക്കുവേണ്ടി ലീവെടുക്കുന്ന അയാൾ ഒരു ദിവസം രാത്രി 'വെളീന്നു നിലാവ് കലങ്ങിയ രാത്രിയും പാലപ്പൂവിന്റെ മണവും' ആസ്വദിച്ചുകൊണ്ട് അവൾക്കൊപ്പം ചെലവിടുന്നു.
കഥാവിചാരം -14 : ‘അമോർ’ ( വി. ദിലീപ് )
കാമുകിയായും ഭാര്യയായും ഇവാ അനുഭവിച്ച പീഡനങ്ങളുടെയും മാനസിക സംഘർഷങ്ങളുടെയും ഹൃദയസ്പർശിയായ വിവരണമാണ് ശ്രീ. വി ദിലീപിന്റെ 'അമോർ' എന്ന ചെറുകഥ.
കഥാവിചാരം-9 : ‘ആറാം വാർഡിലെ മോഷ്ടാവ്’ (ഷനോജ് ആർ ചന്ദ്രൻ )
ബീപാത്തുമ്മ ഇപ്പോൾ മെഡിക്കൽ കോളേജിലെ ആറാം വാർഡിൽ എഴുപത്തി നാലാം നമ്പർ ബെഡിലാണ്. ഹൃദയത്തിൽ ദ്വാരമുണ്ടെന്നാണ് ഡോക്ടർമാർ പറഞ്ഞത്. ശ്വാസം വലിച്ചു വലിച്ചു കിടക്കാൻ തുടങ്ങിയിട്ട് മാസം ഒന്നരയായി.
കഥാവിചാരം-5 : നമുക്കിടയിലെ പകൽ ( അഖില കെ എസ് )
നമുക്കിടയിലെ പകലിൽ എത്രയെത്ര സ്വപ്നങ്ങളാണ് ഊർന്നു വീഴുന്നത്!! സ്വപ്നത്തിലെന്നവണ്ണം ചില ജീവിതങ്ങൾ പെട്ടെന്നങ്ങ് തീർന്നു പോകുന്നു. ഒരു ഫ്ലാഷ് ബാക്ക് പോലെ ചിലവ ഓർമ്മയിൽ തങ്ങിനിൽക്കുന്നു.
കഥാവിചാരം -20 : ‘സ്കൂൾ ഡയറിയിലെ ചില താളുകൾ’ – അയ്മനം ജോൺ
2024ലെ മാധ്യമം വാർഷിക പതിപ്പിൽ ശ്രീ അയ്മനം ജോണിന്റെ 'സ്കൂൾ ഡയറിയിലെ ചില താളുകൾ' എന്നൊരു കഥയുണ്ട്. പറക്കും നിഴൽ, കിണറ്റുകരയിലെ മാക്കാച്ചി, പായൽക്കുളം, ഏകാംഗപ്രണയം, വാനൊലി നിലയം, കണക്കു പരീക്ഷ എന്നീ തലക്കെട്ടുകളിൽ 6 കുഞ്ഞിക്കഥകൾ.
കഥാവിചാരം -19 : ‘മൈസൂര് മല്ലികെ’ – ആഷ് അഷിത
കാലിക പ്രസക്തിയുള്ള പ്രമേയമാണ് ശ്രീമതി ആഷ് അഷിതയുടെ 'മൈസൂര് മല്ലികെ' എന്ന കഥയിലുള്ളത്. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വന്ന ഈ കഥ ആശയം കൊണ്ടും കഥാപാത്രസൃഷ്ടി കൊണ്ടും നല്ല നിലവാരം പുലർത്തുന്നു.
കഥാവിചാരം-11 : ‘ഓർവ്വ് ‘ (സാബു ഹരിഹരൻ )
ഓർക്കാൻ ആരെങ്കിലും ഉണ്ടാവുക എന്നതാണ് ഏറ്റവും വലിയ ഭാഗ്യം. ആ ഭാഗ്യത്തെക്കുറിച്ച് അറിയാതെ പോകുന്നതാണ് ഏറ്റവും വലിയ നിർഭാഗ്യം. ജീവിതത്തിന്റെ അവസാനത്തെ അദ്ധ്യായങ്ങളിൽ എത്തുമ്പോൾ സുന്ദരമായ ഓർമകൾ മാത്രമാവും സമ്പാദ്യം.
കഥാവിചാരം -21 : നാഗപ്പുഴ – ബിജോയ് ചന്ദ്രൻ
പുഴയുടെ പശ്ചാത്തലത്തിൽ സമകാലിക മലയാളം വാരികയിൽ പ്രിയ കഥാകൃത്ത് ശ്രീ. ബിജോയ് ചന്ദ്രൻ എഴുതിയ കഥയാണ് 'നാഗപ്പുഴ'. പ്രകൃതിയുടെ സംഗീതാത്മകമായ രൂപത്തോടൊപ്പം മഴയുടെ ഭാരവും പുഴയുടെ ഭീഷണിയും അനിശ്ചിതത്വവും ഒരുമിച്ച് ചേർന്ന ഇതിവൃത്തം.
കഥാവിചാരം -22 : ലോകം ഒരു ചെറിയ പട്ടണമാണ് -മധുപാൽ
'ഒരുപാട് ജീവിതം കണ്ടയാൾ ' എന്നു പറഞ്ഞാലും ഒരുവന് ആ അനുഭവങ്ങളെ കഥാരൂപത്തിൽ ആവിഷ്കരിക്കാൻ സാധിക്കണമെന്നില്ല. ഭാഷാപരതയും, കൽപ്പനാ ശക്തിയും, പാത്രാവിഷ്കാരങ്ങളും ഇല്ലാതെ അനുഭവങ്ങളെ സൃഷ്ടിപരമായി അവതരിപ്പിക്കാൻ സാധിക്കില്ല. അങ്ങനെയുള്ള രചന സാധാരണ ഓർമ്മകളുടെ വിവരണം ആയി മാത്രം ഒതുങ്ങിപ്പോകും.
കഥാവിചാരം : 8 – കൊഹെറെന്റ്റ് മാട്രിമോണി (ഉണ്ണികൃഷ്ണൻ കളീക്കൽ)
സുദീർഘമായ പ്രവാസജീവിതത്തിനു ശേഷം മടങ്ങിയെത്തിയ നെൽസൺ മാത്യു മൂന്നുവർഷം മുമ്പ് സിറ്റിയിൽ തുടങ്ങിയ ആദ്യ സംരംഭമാണ് കൊഹെറെന്റ് മാട്രിമോണി.
















