കഥാവിചാരം -21 : നാഗപ്പുഴ – ബിജോയ് ചന്ദ്രൻ
പുഴയുടെ പശ്ചാത്തലത്തിൽ സമകാലിക മലയാളം വാരികയിൽ പ്രിയ കഥാകൃത്ത് ശ്രീ. ബിജോയ് ചന്ദ്രൻ എഴുതിയ കഥയാണ് 'നാഗപ്പുഴ'. പ്രകൃതിയുടെ സംഗീതാത്മകമായ രൂപത്തോടൊപ്പം മഴയുടെ ഭാരവും പുഴയുടെ ഭീഷണിയും അനിശ്ചിതത്വവും ഒരുമിച്ച് ചേർന്ന ഇതിവൃത്തം.
കഥാവിചാരം-11 : ‘ഓർവ്വ് ‘ (സാബു ഹരിഹരൻ )
ഓർക്കാൻ ആരെങ്കിലും ഉണ്ടാവുക എന്നതാണ് ഏറ്റവും വലിയ ഭാഗ്യം. ആ ഭാഗ്യത്തെക്കുറിച്ച് അറിയാതെ പോകുന്നതാണ് ഏറ്റവും വലിയ നിർഭാഗ്യം. ജീവിതത്തിന്റെ അവസാനത്തെ അദ്ധ്യായങ്ങളിൽ എത്തുമ്പോൾ സുന്ദരമായ ഓർമകൾ മാത്രമാവും സമ്പാദ്യം.
കഥാവിചാരം -22 : ലോകം ഒരു ചെറിയ പട്ടണമാണ് -മധുപാൽ
'ഒരുപാട് ജീവിതം കണ്ടയാൾ ' എന്നു പറഞ്ഞാലും ഒരുവന് ആ അനുഭവങ്ങളെ കഥാരൂപത്തിൽ ആവിഷ്കരിക്കാൻ സാധിക്കണമെന്നില്ല. ഭാഷാപരതയും, കൽപ്പനാ ശക്തിയും, പാത്രാവിഷ്കാരങ്ങളും ഇല്ലാതെ അനുഭവങ്ങളെ സൃഷ്ടിപരമായി അവതരിപ്പിക്കാൻ സാധിക്കില്ല. അങ്ങനെയുള്ള രചന സാധാരണ ഓർമ്മകളുടെ വിവരണം ആയി മാത്രം ഒതുങ്ങിപ്പോകും.
കഥാവിചാരം -1 : ദേശീയമൃഗം ( സന്തോഷ് ഏച്ചിക്കാനം)
കടുവ കാടു വിട്ടിറങ്ങി. നാട്ടുകാർ ഭയപ്പാടിലാണ്. പക്ഷേ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിലെ സുരേന്ദ്രൻ നായർക്ക് കടുവയെ പിടിക്കുന്നത് ഇഷ്ടമില്ല. കാരണംകടുവ ഭാരതത്തിന്റെ ദേശീയ മൃഗമാണ്.
കഥാവിചാരം-12 : ‘വള്ളിമുല്ല ‘ ( മജീദ് സെയ്ദ് )
ചില ജീവിതങ്ങൾ കഥയിലൂടെ നാം വായിച്ചറിയുകയും അനുഭവിച്ചു തീർക്കുകയുമാണ്. തികച്ചും അപരിചിതരായ ചില മനുഷ്യരുടെ ലോകവും അവരുടെ ജീവിതവും സംസ്കാരവും ഇല്ലായ്മകളും വല്ലായ്മകളും നിലവിളികളും നമുക്കൊപ്പം ചേരുമ്പോൾ ചില സമസ്യകൾ പൂരിപ്പിക്കാനാവാതെ മനസ്സിലവശേഷിക്കും .
കഥാവിചാരം-2 : കോന്ദ്ര ( ഇളവൂർ ശശി )
പഴയകാലത്തെ ഉച്ചനീചത്വങ്ങളുടെ അടയാളങ്ങൾക്കൊപ്പം വറ്റിപ്പോയ നന്മയുടെ സന്ദേശം കൂടി പേറുന്നു ഈ കഥ. ഭാഷാലാളിത്യമാണ് ഇളവൂർ കഥകളുടെ പ്രത്യേകത. ജീവിതഗന്ധിയായ ഒരു കൂട്ടം കഥകളുടെ സമാഹാരമാണ് 'കോന്ദ്ര' എന്ന പേരിൽത്തന്നെ പുറത്തിറങ്ങിയത്.
കഥാവിചാരം-13 : ‘നായാട്ട്’ ( എസ്സ്. ദേവമനോഹർ)
കാടും കാട്ടിലെ ഇരുളും കാട്ടുജീവികളും അവരുടെ സാമ്രാജ്യവും നമ്മെ നിഷ്കളങ്കമായ അവരുടെ ലോകത്തേക്ക് കൊണ്ടുപോകുന്നു. പ്രകൃതിയേയും സഹജീവികളെയും വേട്ടയാടുക എന്നുള്ളതും ഇരയെ ക്ഷീണിപ്പിച്ചു പിടിക്കുക എന്നുള്ളതും മനുഷ്യന്റെ വിനോദമായി മാറിക്കഴിഞ്ഞിരിക്കുന്ന സാഹചര്യത്തിൽ വായനക്കാരുടെ മനസ്സിൽ ഈ കഥകൾ വലിയ വിക്ഷുബ്ധതയാണ് സൃഷ്ടിക്കുന്നത്.
കഥാവിചാരം-3 : പരിഹാര സ്തുതികൾ ( ഉണ്ണികൃഷ്ണൻ കിടങ്ങൂർ )
ഭാഗം ഒന്നിൽ പോലീസുകാരൻ കഥ പറഞ്ഞു തുടങ്ങുന്നു. അയർലണ്ടിൽ നിന്നും നാട്ടിലെത്തുന്ന പഴയ സഹപാഠി മെറ്റിൽഡക്കുവേണ്ടി ലീവെടുക്കുന്ന അയാൾ ഒരു ദിവസം രാത്രി 'വെളീന്നു നിലാവ് കലങ്ങിയ രാത്രിയും പാലപ്പൂവിന്റെ മണവും' ആസ്വദിച്ചുകൊണ്ട് അവൾക്കൊപ്പം ചെലവിടുന്നു.
കഥാവിചാരം -14 : ‘അമോർ’ ( വി. ദിലീപ് )
കാമുകിയായും ഭാര്യയായും ഇവാ അനുഭവിച്ച പീഡനങ്ങളുടെയും മാനസിക സംഘർഷങ്ങളുടെയും ഹൃദയസ്പർശിയായ വിവരണമാണ് ശ്രീ. വി ദിലീപിന്റെ 'അമോർ' എന്ന ചെറുകഥ.
കഥാവിചാരം-4 : മോള് ( എസ് ആർ ലാൽ )
ഗ്രന്ഥാലോകത്തിൽ വന്ന ശ്രീ.എസ്.ആർ ലാലിന്റെ 'മോള് 'എന്ന കഥയുടെ ഇതിവൃത്തം ഇതുപോലെ ചിലരുടെ യാത്രകളും ജീവിതവും യാദൃശ്ചികതകളുമൊക്കെത്തന്നെയാണ്.
















