കവിതയെ കുറിച്ചൊരു വർഗീയത പറച്ചിൽ

അവനവന്റെ കൈഫോണുകളിലേക്ക്  കവിത  വന്ന കാലം കവിതയുടെ കുത്തകകൾ പൊളിഞ്ഞു. അതിനു കാരണമായ സോഷ്യൽ മീഡിയക്ക് സ്തുതി കൊടുക്കാതെ വയ്യ. മാത്രമല്ല ഭ്രാന്തിലും വീട്ടുതടങ്കലിലും ആകേണ്ടിയിരുന്ന ലക്ഷക്കണക്കിന് കാവ്യമനസ്സുകളാണ് ഇക്കാലത്ത് വെളിച്ചം കണ്ടത്....

നിന്‍റെ വയലറ്റ് നെറ്റിയുടെ തണുപ്പില്‍ എന്‍റെ അന്ത്യചുംബനം

നിർഭയ മാധ്യമ പ്രവർത്തനം നിറയൊഴിച്ച് അവസാനിപ്പിക്കാൻ തുടരുന്ന ശ്രമങ്ങളിൽ അവസാനത്തേതാണ് ഗൗരി ലങ്കേഷിൻറെ മരണം. കന്നഡ വാരികയായ ഗൗരി ലങ്കേഷ് പത്രികയുടെ എഡിറ്ററായിരുന്ന അവർ മതേതര മൂല്യങ്ങൾ കാത്തു സൂക്ഷിക്കാനും പാർശ്വവൽക്കരിക്കപ്പെടുന്നവരെ മുഖ്യധാരയിൽ...

ആട്ടക്കലാശം

എൺപതു വര്‍ഷം കൃത്യമായി കൂലപ്പണി ചെയ്തവരേയും അറുപതു വര്‍ഷം ഓട്ടോ ഓടിച്ചവരേയും ഇപ്രകാരം ആദരിക്കാമല്ലോ. അവരും അവരവരുടെ കര്‍മ്മ മേഖലയില്‍ കൂലി വാങ്ങി കാലക്ഷേപം ചെയ്തവരല്ലേ. ? എല്ലാ വേദികളും തനിക്കു മാത്രമായി ഉപയോഗപ്പെടുത്തുകയും...

കഥകഴിക്കാനാകില്ല കഥയുടേയും വായനക്കാരെന്റെയും

അമേരിക്കയിലെ നോര്‍ത്ത് കരോലിനയില്‍ ജനിച്ച വില്യം സിഡ്നി പോര്‍ട്ടര്‍ ഒരു ബാങ്കിലെ ബുക്ക് കീപ്പര്‍ ആയിരുന്നു. ബാങ്കില്‍ ക്രമക്കേട് നടത്തിയതിന് കിട്ടിയ അഞ്ചു വര്‍ഷത്തെ ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങി ന്യുയോര്‍ക്കിലേക്ക് പോയ അദ്ദേഹം...

അവസാനിച്ച ആഘോഷ ഋതു

ആണിനും പെണ്ണിനുമിടയിലെ ഒറ്റയടിപ്പാതയിലൂടെയുള്ള ഋതുപർണ്ണോ ഘോഷിന്റെ ജീവിതം പെൺചിറക് ഒതുക്കിപിടിച്ച് പറക്കാതെ പോയ ആൺ പറവയുടേതായിരുന്നു. കണക്കാക്കപ്പെടാത്ത മറ്റൊരു ഋതുവിൽ അദ്ദേഹം ജീവിക്കാൻ തുടങ്ങിയിട്ട് മൂന്നു വർഷമാകുന്നു. ഖത്തർ ടിവി  യിലെ സീനിയർ...

കടൽ കണ്ടുകണ്ട് കപ്പലിനെ കുറിച്ചെഴുതിയ കഥ

കഥയെഴുത്തുകാരിയായി പ്രശസ്തയായിരിക്കേയാണ് കടൽ പോലൊരു നോവലുമായി ഇന്ദുമേനോൻ എത്തുന്നത്. ചരിത്രത്തിന്റെയും ജീവിതത്തിന്റെയും വിശാലമായ ക്യാൻവാസിൽ ആവിഷ്‌ക്കരിക്കപ്പെട്ട വിശിഷ്ടമായ ഒരു നോവലാണ് കപ്പലിനെ കുറിച്ച് ഒരു വിചിത്ര പുസ്തകം എന്ന ആ കൃതി.  കുഴഞ്ഞു...

ഫിക്ഷന്റെ കാലം കഴിഞ്ഞു, ഇനി നോവൽ ഫാക്ഷൻ

ഒർട്ടെഗാ ഗാസറ്റ് നോവൽ മരിച്ചുവെന്ന് വിധിയെഴുതുന്നത് 1925 ലാണ്. ഭാവന നോവലിൽ കടന്നു വരുന്നതിനോടുള്ള വിയോജിപ്പാണ് അദ്ദേഹം പ്രകടിപ്പിച്ചത്. എന്നാൽ ചരിത്ര വസ്തുതകൾ മാത്രം ഉൾക്കൊള്ളുന്ന ഇടമാണ് നോവലിന്റേത് എന്ന ധാരണയെ തിരുത്തികൊണ്ട്...

അലയുന്ന, കാത്തിരിക്കുന്ന രണ്ടുപേർ

കുൻസാങ് ചോദന്റെ ‘ഒരു തെരുവ് നായുടെ കഥ’ എന്ന ഭൂട്ടാണി നോവലും സെയ്‌ജിറോ കോയാമാ  സംവിധാനം ചെയ്ത ‘ഹാച്ചിക്കോ’ എന്ന ജാപ്പനീസ് സിനിമയും അജ്ഞാതമായ ഏതോ ബന്ധങ്ങളുടെ ഓർമപ്പെടുത്തലുകളാണ്. മരിച്ച ഒരു മനുഷ്യൻ...

ഏതു പുന:ർജന്മത്തിൻ തണൽ തേടി പോയി

ഒരു വസന്ത നക്ഷത്രം പോലെ തെളിമയോടെ മിന്നി പൊടുന്നനെ അസ്തമിച്ച കവിയാണ് അസ്‌മോ പുത്തൻചിറ. ഒറ്റപ്പെടലിന്റെയും നിരാസത്തിന്റെയും പരാജയത്തിന്റെയും ധ്വനികളിൽ കവിത എഴുതിയ അദ്ദേഹം സ്നേഹത്തിന്റെയും കരുതലിന്റെയും കൈനീട്ടിപിടിച്ചാണ് സൗഹൃദ കൂട്ടങ്ങളിൽ നിറഞ്ഞു...

വാക്കുകള്‍ മരിച്ച താഴ്‌വരയ്ക്കു ചാരെ

റൈറ്റേഴ്‌സ് ബ്ലോക്ക് എഴുത്തുകാരന്റെ സൂര്യഗ്രഹണമാണ്. ആത്മാവിന്റെ വെളിച്ചമെല്ലാം കെട്ട്, ചിന്തയുടെ ചാക്കുനൂല്‍ക്കെട്ട് പൊട്ടി, വിഷാദത്തിന്റെ അമ്ലം തികട്ടി, ഏകാന്തതയുടെ ഇത്തിരിത്തുരുത്തില്‍ ചടഞ്ഞിരിക്കുന്ന കാലം.

Latest Posts

error: Content is protected !!