പിടപ്പ്
ആറുമാസ൦ കയറിക്കിടക്കുന്ന
ഓരുവെള്ള൦* പോലെ
നശിച്ച കാഴ്ചയാണത്
ഹൃദയമരത്തിലെ ചങ്ങാതിയിലകൾ
ശിശിരവേഷമണിഞ്ഞ ജീവിതം
ഹൃദയമരത്തിന്നിളം കൊമ്പിലേ
ചങ്ങാതിയില കൊഴിച്ചിട്ടെങ്കിലും
വേരിലായിലഛായ പറ്റിയിരുന്നു
പഠിക്കാത്ത പാഠങ്ങൾ
അറിയേണ്ടതായിട്ടൊന്നും
അറിയില്ലയെങ്കിലും ഞാൻ
ഗുണപരീക്ഷണങ്ങളിൽ
ജയിക്കയായി.
ഉയിർപ്പ്
ചിതയിൽ കിടന്ന്
കത്തിക്കാളുന്ന ശരീരത്തിന്
ഒരുപാട് കഥകൾ
ഇനിയും പറയുവാനുണ്ടാകും.
സമാന്തരങ്ങൾ
നിശ്ശബ്ദ രാത്രിയിൽ ഞാൻ നടക്കുമ്പോൾ,
മഴയുടെ തുമ്പികൾ കണ്ണിൽ ചിതറുന്നു.
ഒരിടവേളയിൽ സങ്കല്പങ്ങൾ ഉണരുന്നു
ഭ്രാന്തിലേയ്ക്കുള്ള ദൂരം
വാക്കിനാൽ പാതി മുറിഞ്ഞവൾ,
ഉടൽ പകുത്ത പ്രണയം
ഉലയിലെരിച്ച് വെന്തപ്പാതിയിൽ ജീവിതം തിരയുമ്പോൾ
ആരുമല്ലാത്തൊരാൾ
ആരുമല്ലാത്തൊരാൾ
ഇതുവഴി നടന്നു പോകുന്നുണ്ട്..
ചെല്ലുന്നേടത്തെല്ലാം
പലപല വേഷങ്ങൾ!!
വിരലടയാളങ്ങൾ
തനിച്ചലഞ്ഞ നഗരങ്ങളിൽ
പനിച്ചു കിടന്ന രാത്രികളിൽ
സമയഭേദങ്ങളില്ലാത്ത പണിയിടങ്ങളിൽ
ഓർമ്മകൾ തുരുമ്പിച്ച പേനത്തുമ്പുകളിൽ
നിനക്കെന്ന്..
നിനക്കൊരു നോട്ടം കൊണ്ട്
മനസ്സിലാകുന്നുണ്ടാവുമോ
എൻ്റെ കഴുത്തൊടിഞ്ഞ
കവിതയിലെ പല വരികളും
നിന്നെ കുറിച്ചുള്ളതാണെന്ന്,
പ്രേതവനത്തിൻ തീക്കടവിൽ ഗരുഡായോഗം കാക്കുന്നു
ചിതാഭസ്മ വിഭൂഷിത
ചേലയ്ക്കുള്ളിൽ
ആവിപിടിക്കും മൂവന്തിയവൻ,
രാവേറെയടുക്കുംകാലം
ആറടിനീളും
പ്രേതവനത്തിൻ തീക്കടവിൽ
ചന്ദ്രികതേച്ചു കുളിക്കുന്നു.
















