ഓർമ്മയിലെ ഓണം
ചാരുമോഹനഗാനമേകും
ശാരികേ!നീ വന്നുവോ?
ആരുതീർത്തുലകത്തിലീ
പൂവാടികൾ നീ കണ്ടുവോ?
അടുത്ത ജന്മത്തിൽ
അടുത്ത ജന്മത്തിൽ
പട്ടിയായാൽ മതി,
അങ്ങനെയെങ്കിൽ
തന്നചോറിനും
ഉണ്ടചോറിനും
മാത്രം നന്ദി
കാണിച്ചാൽ മതിയല്ലോ.
കരുണ
ഈ ഭൂമിയും ആകാശവും
നിങ്ങളെടുത്തോളൂ
ഞങ്ങൾക്ക് വേണ്ടത്
ഒരു പൂന്തോട്ടം.
അതിലുണ്ടാകണം
പൂക്കളുംശലഭങ്ങളും
കിളികളുടെ
ചെറു ചലനങ്ങളും.
വെള്ളിമേഘങ്ങളെ സ്വപ്നം കണ്ട ദേശാടനപ്പക്ഷി
വെള്ളിമേഘങ്ങളെ സ്വപ്നം
കണ്ടാണ് ദേശാടനപ്പക്ഷി
ആകാശത്തിന്റെ
അതിരുകൾ തേടിപ്പറന്നത്.
മഴ കെട്ടിയിടാനാവില്ല
മഴ പെയ്തു തുടങ്ങിയാൽ
കെട്ടിയിടാനാവില്ല.
കൂരയിലും പുളിമരത്തിലും
പുഴയിലും കടലിലും
മണം പിടിച്ചു നടക്കാനിറങ്ങും.
ഒരു വീട് മാറുമ്പോൾ
ഒരാൾ വീട് മാറുമ്പോൾ ഒരു മേൽവിലാസം മാറുന്നു .
ഒരു തെരുവ്, വീട് നമ്പർ, അല്ലെങ്കിൽ ഒരു പട്ടണമോ
കൂട്ടിചേർത്ത പുതിയൊരു മേൽവിലാസം ജനിക്കുന്നു
സന്ധ്യക്കൊരു യാത്രാ മൊഴി
സന്ധ്യാ നേരം
മേഘങ്ങളെല്ലാം നീരാട്ടിനു പുറപ്പെടുന്ന വേള,
മിന്നിത്തിളങ്ങുന്ന താരകങ്ങളുടെ ശോഭയിൽ
വിദൂരതകളിൽ നിന്നും
നിന്നെ നോക്കി പുഞ്ചിരിക്കുന്ന
നിശാപതിയെ നീ കണ്ടുവോ ?
കണ്ടിരിക്കാം,
സ്നേഹം മാത്രം കൊണ്ടു നടക്കുന്നവൾ
സ്നേഹം മാത്രം കൊണ്ടുനടന്നൊരു
പെൺകുട്ടിയുണ്ടായിരുന്നു!
വാക്കുകൊണ്ടോ, നോക്കുകൊണ്ടോ,-
ഒരു സ്പർശത്താൽ പോലുമിന്നുവരെ
ആരെയും വേദനിപ്പിക്കാത്തവൾ.
നിലാവിരിയുടെ അറ്റത്ത്
നിലാവിന്റെ
നിമിഷ വിരിപ്പിനറ്റത്ത്
ഇരുജഡം തൂങ്ങിയാടി..
ഒന്നു മരണപ്പെട്ടത്,
ഒന്ന്.. മരിക്കാതെ മരിച്ചത്!
നീലയെന്ന
നീല ഒരു തോന്നലാണ്!
വെറുമൊരു തോന്നൽ;
തലക്കു മുകളിൽ
ആകാശമുണ്ട് എന്നതുപോലെ..
















