കടമ

കാലാന്തരത്തിൽ
വഴിമാറിയ സ്മരണയിൽ
മൗനം പുതച്ചുറങ്ങിയ
പ്രിയരെ
പുഞ്ചിരിയാലുണർത്തി
മുഖരിതമാക്കണം
മർത്ത്യന്

കണ്ണീർ കണങ്ങളാൽ
വെന്തുരുകും
മനക്കടലിൽ
തിരയാൽ
തഴുകിയെത്തുന്ന ഓളമാവാൻ
കഴിയണം
മർത്ത്യന്

ധരണിയിൽ
അള്ളിപ്പിടിച്ച
അന്ധകാരത്തെ
ദൂരേക്ക് പറത്തി
നിലാവെട്ടത്തിൽ
വിരിഞ്ഞ
ചുവന്ന റോസാപൂവായ്
മാറാൻ കഴിയണം
മർത്ത്യന്

ഹൃത്തടം പകുത്തെടുത്ത്
പടർന്നു പന്തലിച്ച
അസൂയ ചെടിയെ
വേരോടെ പിഴുത്
പൊന്തകാട്ടിൽ
ഒളിച്ചിരുന്ന്
തഴച്ചു വളരുന്ന
സ്നേഹത്തിൻ
മുല്ലവള്ളിയാവാൻ
കഴിയണം
മർത്ത്യന്  

ലഹരിപൂത്ത
ഹൃദയതാഴ്‌വരയിൽ
ചേക്കേറിയ
അകമലത്തെ
അടർത്തു മാറ്റി
വിടർന്ന വസന്തമാവാൻ
കഴിയണം
മർത്ത്യന് .

മലപ്പുറം മുണ്ടുപറമ്പിലാണ് സ്വദേശം. ഇരുമ്പുഴി ഹൈസ്കൂളിൽ ഗസ്റ്റ്‌ പോസ്റ്റിൽ ഹിന്ദി അദ്ധ്യാപികയായി ജോലി ചെയ്യുന്നു. നവമാധ്യമങ്ങളിലും ആനുകാലികങ്ങളിലും എഴുതാറുണ്ട് .