കടുത്തുരുത്തി
അവര്‍
ഒറ്റയ്ക്കായിരുന്നു.
അവിവാഹിത
ആയിരുന്നു.
എനിക്കെതിരെയുള്ള
ജനാല സീറ്റില്‍
അയഞ്ഞ ടീ ഷര്‍ട്ടില്‍
രണ്ട് പൂജ്യം.
കണ്ണടയിലൂടെ
കനപ്പെട്ട ഏതോ
ഇംഗ്ലീഷ് പുസ്തകം
വായിക്കുകയായിരുന്നു.
ഒന്ന് പരിചയപ്പെടണമെന്ന്
മനസ്സ് പറഞ്ഞു.
അടുത്ത സ്റ്റേഷനില്‍
അപശകുനം പോലെ
വട്ടം നോക്കിയിരിക്കുന്ന
പഴുതാര മീശക്കാരന്‍
ഇറങ്ങട്ടെ എന്ന് കരുതി
മുടിക്ക് കടും കാപ്പിയുടെ
നിറമായിരുന്നു.
ഇടയ്ക്കത്
മാടിയൊതുക്കുന്നു
ണ്ടായിരുന്നു.
സ്മാര്‍ട്ട് ഫോണില്‍
ആര്‍ക്കോ
ചിരിച്ച മോന്ത
അയയ്ക്കുന്നുമുണ്ടായിരുന്നു.
ഒന്ന് പേര് ചോദിച്ചാലോ
എന്ന് ആഞ്ഞതാണ്.
ഉമിനീരടക്കി
പയറ് പച്ച നിറത്തിലെ
ജീന്‍സ്...
വീണ്ടും അവൾ
അവളൊരു ചിത്രകാരിയായിരുന്നു
കരിക്കട്ട കൊണ്ടും പച്ചിലകൊണ്ടും
മുറ്റത്തും ചുമരിലും വരച്ചു.
അമ്മ കൈയ്യടിച്ചു
അച്ഛനുമ്മ നൽകി
ചേട്ടൻ കോരിയെടുത്തു
ചേച്ചി ചേർത്തു നിർത്തി
അവൾ പെണ്ണായി
കൂടുതൽ മൗനിയും.
ചിത്രങ്ങൾ
അവളായ്
വിപ്ലവം
അസഹിഷ്ണുത
പ്രതിഷേധം
സ്വപ്നങ്ങൾ
ക്യാൻവാസിൽ
സംസാരിച്ചു.
ചിലർ നെറ്റി ചുളിച്ചു
ചിലർ ഒറ്റപ്പെടുത്തി
ചിലർ സ്നേഹിച്ചു
സഹിക്കാനാവാതെ വീട്ടുകാർ
വർണ്ണ ബോധമില്ലാത്തവന്
അവളെ വിറ്റു.
അയാൾ ചായപ്പെൻസിലൊടിച്ചു.
നാവും ചുണ്ടും തുന്നിച്ചേർത്തു.
കണ്ണിൽ എരിക്കിൻ...
ചൂട്ടു പടയണി
ഉറഞ്ഞു തുള്ളുക കോമരമേ
ചോര തെറിച്ച വാൾത്തല ഉയർത്തി,
'ഹീയ്യോ ഹീയ്യോ' എന്നാർത്തലച്ച്
കാവാകെ വിറപ്പിച്ചു
തുള്ളുക, തുള്ളി അലറുക.
ചെമ്പട്ടണിഞ്ഞ്,
ചെത്തിപ്പൂ മാലയണിഞ്ഞ്
അരയിലിളകിയാടിയ
മണികൾ മുഴക്കി
പടയണിയി-
ലണിചേരുക
കലിതുള്ളുക
കരിങ്കാലക്കോലമേ
ചെന്തീയാളി
പൊരി ചിതറി
കനലടർന്ന്
പച്ചപ്പാള ചുകന്ന്
ചൂട്ടു കറ്റകൾ
കാവിനു മേലേ വാനിലുയർന്ന്
കരി വിതറി
മാവില കുരുത്തോല
കരിഞ്ഞ്
കാവ് എരിഞ്ഞ്
മാടൻ, പിശാച്
അന്തരെക്ഷികൾ
അടിമുടി ഉറഞ്ഞ്.
രാ മുഴുവൻ...
മണൽച്ചിപ്പികൾ
കരിങ്കണ്ണുതട്ടി
ചിതറുന്ന വാക്കേ
പെരും ചീളുകൊണ്ടെൻ
വഴിക്കണ്ണുടഞ്ഞേ.
നിണം തൊട്ട വാക്കിൻ
പൊരുൾ കണ്ട നാളിൽ
നിനക്കോർമ്മയുണ്ടോ
നിരാലംബ ജൻമം?
നുകം കെട്ടിയോടും
ദുരാഗ്രഹക്കാലം
വഴിക്കെത്ര ചക്രം
വലിക്കുന്നു നിത്യം.
സ്വരം താഴ്ത്തിയാരോ
വിളിക്കുന്നു ദൂരെ
മരുപ്പച്ചയാവാം
മഴത്തുള്ളിയാവാം.
കടിച്ചൂറ്റുവാനായ്
മുഴുഭ്രാന്തരാവാം
പകച്ചോടിയെത്തും
മൃഗക്കൂട്ടമാവാം.
എനിക്കെന്റെ വാക്കിൻ
കരൾചോപ്പു തായോ
ഇരുട്ടിന്റെ ദിക്കിൽ
ജ്വലിച്ചൊന്നുദിക്കാൻ.
ബലിക്കാക്കയല്ലെ-
ന്നരിപ്രാക്കൾ വന്നീ
കടൽത്തീര സന്ധ്യയ്
ക്കെടുക്കട്ടെയന്നം.
കുളിപ്പിച്ചെടുക്കും
മണൽചിപ്പിതോറും
പിടയ്ക്കുന്ന കണ്ണിൻ
കതിർമുത്തു തായോ.
സഹയാത്ര
ഈ യാത്ര നമുക്കൊരുമിച്ചാവാം
വഴിയിലൊരിടത്തും നമുക്ക്
താവളങ്ങൾ വേണ്ടല്ലോ
സമയം തെറ്റി ഓടുമ്പോൾ
പതിവുപോലെ നിനക്ക്
പരിഭ്രമവും വേണ്ട
കൂകി വിയർത്ത വേഗതയെ
ഒരുവട്ടം പരിഹസിക്കാം
ചുമലോരം ചാഞ്ഞുറങ്ങുന്ന
പരാതിക്കെട്ടുകളെ നമുക്ക്
വഴിയിലിറക്കി വിടാം.
നമുക്കിടയിൽ സ്ഥാനം പിടിച്ച
അപരിചിതരായ
അസ്വസ്ഥതകളെ
കണ്ടില്ലന്ന് വെയ്ക്കാം
ഒരല്പനേരത്തേക്ക്
നീ പെയ്തിറങ്ങുവോളം
ഏറെ നേരം കണ്ണിലൊട്ടിക്കിടന്ന
ആ വിഷാദബിന്ദു
സഹയാത്ര ചെയ്യട്ടെ
നമുക്കൊപ്പം
മറവിത്തുരങ്കത്തിലേക്ക്.
ഇനിയൊരല്പനേരമല്ലേയുള്ളൂ
ഇരുൾക്കാട്ടിലീകൃഷ്ണമണികൾ
പൊഴിച്ചിട്ടാലെന്ത്?
നിനക്കേറെയിഷ്ടമുള്ള
ചുവന്ന മഞ്ചാടി...
അതേ, കാലം
എന്ന് മുതലാണ്
നിലവിളികൾ കൊണ്ട്
സിംഫണികൾ ഉണ്ടായിത്തുടങ്ങിയത്?
വേശ്യകൾക്ക്, നിലാവ്
കൂട്ടിനിരിക്കാൻ തുടങ്ങിയത് ?
ഉമ്മറപടിയിൽനിന്നും
ഇറങ്ങിപ്പോകാൻ കൂട്ടാക്കാത്ത,
തോട്ടുവെള്ളത്തിലൂടെ
പണ്ട്, കേറുവിച്ചു പിരിഞ്ഞുപോയ
തകലപ്പാത്രം തിരിച്ചു വരാൻ തുടങ്ങിയത്?
എന്ന് മുതലാണ്
വല്ലം പൊളിച്ച് കോഴികൾ
അതിർത്തികൾ വെട്ടിപൊളിച്ച്
അഭ്യന്തരകലഹങ്ങൾ
ഉണ്ടാക്കി തുടങ്ങിയത്?
അലക്കുകല്ലിന് ആകാരത്തിലും, നിറത്തിലും
ലജ്ജ തോന്നി തുടങ്ങിയത്?
എന്ന് മുതലാണ്
ചിമ്മിനി പോലുമറിയാതെ
വെളിച്ചം...
ഞാൻ നിസ്സഹായതയുടെ ജനാധിപത്യം
ഉറക്കങ്ങളെ ഉണർത്തിയും
ഉണർവ്വുകൾക്ക് ആവേശം നല്കിയും
ആവർത്തനം കൊണ്ട് സ്വഭാവം നശിച്ച്
ഭാവം നഷ്ടപ്പെട്ട ഒരു രാജ്യമാണ് ഞാൻ.
ജലത്തിന്റെ ആരവത്താൽ ഉരുണ്ടും തേഞ്ഞും
സദാ പരുവപ്പെട്ടുകൊണ്ടിരിക്കുന്ന
ഉരുളൻകല്ലുകൾ പോലെയുള്ളതാണെന്നിലെ നിയമം.
ഓരോ ചലനവും മാറ്റവും എനിക്ക്
പുതുവേഷം നല്കുന്നുണ്ടെന്ന് ധരിക്കുന്നവളാണ്
പക്ഷേ
ഓരോ വേഷവും എന്റെ...
ഞാൻ അമ്മയെങ്കിൽ
ഇനിയും മെഴുകുതിരിയാവരുത്
ശിരസ്സറ്റവാക്കുകളെ,
ശൂന്യമായചേഷ്ടകളെ
ഇരുട്ടുവളരുന്ന
താഴ്വരകളിൽ
ഉപേക്ഷിക്കുക
വികൃതമായ ചിരികളെ
വിളറിയ
ദുരഭിമാനത്തിന്റെ
അവശിഷ്ടങ്ങളെ
ചമ്മട്ടികൾകൊണ്ടു
പ്രഹരിക്കുക
ചുടുമാംസത്തിനു
കാത്തുനിൽക്കുന്ന
വേട്ടനായ്ക്കളുടെ
വിഷാദഭരിതമായ
നുണകളെ
ആത്മാവില്ലാത്ത,
മൃതമായ
ശരീരങ്ങളെയെന്ന പോൽ
കടലിലെറിയുക
ദേശാന്തരംചെയ്ത
പക്ഷികൾക്കായി
സ്വയം
എരിഞ്ഞുതീരരുത്
നമ്മൾ
വീടുനഷ്ടപ്പെട്ടവർ
അസ്ഥിഖണ്ഡങ്ങൾ പോലെ
ഒഴുകിനടക്കുന്നവർ.
മേൽക്കൂര ചോർന്നൊലിക്കാത്ത
പുതിയവീട്ടിൽ
പ്രണയനിർഭരമായ
നിശ്ശബ്ദത
നിന്നെ
അച്ഛനെന്നുവിളിക്കും
ഓഖി
പ്രണയം തലകീഴായിക്കിടക്കുന്നു;
നീല വിഹായസ്സു ഞാൻ കാണുന്നു.
മഴ മേഘങ്ങളെന്റെ കാഴ്ചകൾ മറയ്ക്കുന്നു;
നീല ജലാശയത്തിലേക്കാണ്ടു പോകുന്നു.
ആകാശ മണ്ഡലത്തിൽ നിന്നി
റങ്ങി വന്ന മാലാഖ കടലാഴങ്ങളിലേക്ക്;
പവിഴ പുറ്റുകൾക്കിടയിൽക്കി
ടന്നെന്നധരങ്ങളിൽ സ്പർശനം.
ഹിമ ശിഖരങ്ങൾക്കിടയിലൂടൊരു യാത്ര,
പ്രണയത്തിൻ നാഗമായ്
ചുറ്റിവരിഞ്ഞുകിടന്നു ചുടുചുംബനം നൽകി
രൗദ്രഭാവം പൂണ്ടവൾ! കുതറിത്തെറിക്കുന്നു.
വിശപ്പറിഞ്ഞവൾ,...
കിണർ
തൊട്ടിയിൽ കയർ കെട്ടി
ഊറ്റി ഊറ്റിയെടുത്ത ഉറവ
വറ്റാതെ കാക്കുന്ന
ആ സ്നേഹത്തിൻ ചുരത്തൽ
അനുഭവിച്ചറിയവേ,
എപ്പോഴാണാവോ
പൊട്ടി പൊളിഞ്ഞ നിലയിൽ
ആർക്കും വേണ്ടാതെ
എല്ലാ വിഴുപ്പുകൾ പേറാനായ്
ഒരൊഴിഞ്ഞ മൂലയിൽ
കുടിയിരിത്തിയത്.
പണ്ടാരോ ദാഹ ജലത്തിനായ്
വന്നു പോയതിന്റെ
അവശേഷിപ്പുകളുണ്ടിവിടെ.
മധുപാനം ചെയ്തതിന്റെ
ബാക്കിയെന്നോണം
ഒഴിഞ്ഞ ഗ്ളാസ്സുകൾ
ലഹരിയുടെ മണം
പരത്തുന്നുണ്ടിപ്പോഴും.
കയർ പൊട്ടിയ തൊട്ടിയിൽ
ബാക്കി വന്ന കുടിനീർ
ഒരു...
















