ചൂട്ടു പടയണി
ഉറഞ്ഞു തുള്ളുക കോമരമേ
ചോര തെറിച്ച വാൾത്തല ഉയർത്തി,
'ഹീയ്യോ ഹീയ്യോ' എന്നാർത്തലച്ച്
കാവാകെ വിറപ്പിച്ചു
തുള്ളുക, തുള്ളി അലറുക.
ചെമ്പട്ടണിഞ്ഞ്,
ചെത്തിപ്പൂ മാലയണിഞ്ഞ്
അരയിലിളകിയാടിയ
മണികൾ മുഴക്കി
പടയണിയി-
ലണിചേരുക
കലിതുള്ളുക
കരിങ്കാലക്കോലമേ
ചെന്തീയാളി
പൊരി ചിതറി
കനലടർന്ന്
പച്ചപ്പാള ചുകന്ന്
ചൂട്ടു കറ്റകൾ
കാവിനു മേലേ വാനിലുയർന്ന്
കരി വിതറി
മാവില കുരുത്തോല
കരിഞ്ഞ്
കാവ് എരിഞ്ഞ്
മാടൻ, പിശാച്
അന്തരെക്ഷികൾ
അടിമുടി ഉറഞ്ഞ്.
രാ മുഴുവൻ...
മണൽച്ചിപ്പികൾ
കരിങ്കണ്ണുതട്ടി
ചിതറുന്ന വാക്കേ
പെരും ചീളുകൊണ്ടെൻ
വഴിക്കണ്ണുടഞ്ഞേ.
നിണം തൊട്ട വാക്കിൻ
പൊരുൾ കണ്ട നാളിൽ
നിനക്കോർമ്മയുണ്ടോ
നിരാലംബ ജൻമം?
നുകം കെട്ടിയോടും
ദുരാഗ്രഹക്കാലം
വഴിക്കെത്ര ചക്രം
വലിക്കുന്നു നിത്യം.
സ്വരം താഴ്ത്തിയാരോ
വിളിക്കുന്നു ദൂരെ
മരുപ്പച്ചയാവാം
മഴത്തുള്ളിയാവാം.
കടിച്ചൂറ്റുവാനായ്
മുഴുഭ്രാന്തരാവാം
പകച്ചോടിയെത്തും
മൃഗക്കൂട്ടമാവാം.
എനിക്കെന്റെ വാക്കിൻ
കരൾചോപ്പു തായോ
ഇരുട്ടിന്റെ ദിക്കിൽ
ജ്വലിച്ചൊന്നുദിക്കാൻ.
ബലിക്കാക്കയല്ലെ-
ന്നരിപ്രാക്കൾ വന്നീ
കടൽത്തീര സന്ധ്യയ്
ക്കെടുക്കട്ടെയന്നം.
കുളിപ്പിച്ചെടുക്കും
മണൽചിപ്പിതോറും
പിടയ്ക്കുന്ന കണ്ണിൻ
കതിർമുത്തു തായോ.
സഹയാത്ര
ഈ യാത്ര നമുക്കൊരുമിച്ചാവാം
വഴിയിലൊരിടത്തും നമുക്ക്
താവളങ്ങൾ വേണ്ടല്ലോ
സമയം തെറ്റി ഓടുമ്പോൾ
പതിവുപോലെ നിനക്ക്
പരിഭ്രമവും വേണ്ട
കൂകി വിയർത്ത വേഗതയെ
ഒരുവട്ടം പരിഹസിക്കാം
ചുമലോരം ചാഞ്ഞുറങ്ങുന്ന
പരാതിക്കെട്ടുകളെ നമുക്ക്
വഴിയിലിറക്കി വിടാം.
നമുക്കിടയിൽ സ്ഥാനം പിടിച്ച
അപരിചിതരായ
അസ്വസ്ഥതകളെ
കണ്ടില്ലന്ന് വെയ്ക്കാം
ഒരല്പനേരത്തേക്ക്
നീ പെയ്തിറങ്ങുവോളം
ഏറെ നേരം കണ്ണിലൊട്ടിക്കിടന്ന
ആ വിഷാദബിന്ദു
സഹയാത്ര ചെയ്യട്ടെ
നമുക്കൊപ്പം
മറവിത്തുരങ്കത്തിലേക്ക്.
ഇനിയൊരല്പനേരമല്ലേയുള്ളൂ
ഇരുൾക്കാട്ടിലീകൃഷ്ണമണികൾ
പൊഴിച്ചിട്ടാലെന്ത്?
നിനക്കേറെയിഷ്ടമുള്ള
ചുവന്ന മഞ്ചാടി...
അതേ, കാലം
എന്ന് മുതലാണ്
നിലവിളികൾ കൊണ്ട്
സിംഫണികൾ ഉണ്ടായിത്തുടങ്ങിയത്?
വേശ്യകൾക്ക്, നിലാവ്
കൂട്ടിനിരിക്കാൻ തുടങ്ങിയത് ?
ഉമ്മറപടിയിൽനിന്നും
ഇറങ്ങിപ്പോകാൻ കൂട്ടാക്കാത്ത,
തോട്ടുവെള്ളത്തിലൂടെ
പണ്ട്, കേറുവിച്ചു പിരിഞ്ഞുപോയ
തകലപ്പാത്രം തിരിച്ചു വരാൻ തുടങ്ങിയത്?
എന്ന് മുതലാണ്
വല്ലം പൊളിച്ച് കോഴികൾ
അതിർത്തികൾ വെട്ടിപൊളിച്ച്
അഭ്യന്തരകലഹങ്ങൾ
ഉണ്ടാക്കി തുടങ്ങിയത്?
അലക്കുകല്ലിന് ആകാരത്തിലും, നിറത്തിലും
ലജ്ജ തോന്നി തുടങ്ങിയത്?
എന്ന് മുതലാണ്
ചിമ്മിനി പോലുമറിയാതെ
വെളിച്ചം...
ഞാൻ നിസ്സഹായതയുടെ ജനാധിപത്യം
ഉറക്കങ്ങളെ ഉണർത്തിയും
ഉണർവ്വുകൾക്ക് ആവേശം നല്കിയും
ആവർത്തനം കൊണ്ട് സ്വഭാവം നശിച്ച്
ഭാവം നഷ്ടപ്പെട്ട ഒരു രാജ്യമാണ് ഞാൻ.
ജലത്തിന്റെ ആരവത്താൽ ഉരുണ്ടും തേഞ്ഞും
സദാ പരുവപ്പെട്ടുകൊണ്ടിരിക്കുന്ന
ഉരുളൻകല്ലുകൾ പോലെയുള്ളതാണെന്നിലെ നിയമം.
ഓരോ ചലനവും മാറ്റവും എനിക്ക്
പുതുവേഷം നല്കുന്നുണ്ടെന്ന് ധരിക്കുന്നവളാണ്
പക്ഷേ
ഓരോ വേഷവും എന്റെ...
ഞാൻ അമ്മയെങ്കിൽ
ഇനിയും മെഴുകുതിരിയാവരുത്
ശിരസ്സറ്റവാക്കുകളെ,
ശൂന്യമായചേഷ്ടകളെ
ഇരുട്ടുവളരുന്ന
താഴ്വരകളിൽ
ഉപേക്ഷിക്കുക
വികൃതമായ ചിരികളെ
വിളറിയ
ദുരഭിമാനത്തിന്റെ
അവശിഷ്ടങ്ങളെ
ചമ്മട്ടികൾകൊണ്ടു
പ്രഹരിക്കുക
ചുടുമാംസത്തിനു
കാത്തുനിൽക്കുന്ന
വേട്ടനായ്ക്കളുടെ
വിഷാദഭരിതമായ
നുണകളെ
ആത്മാവില്ലാത്ത,
മൃതമായ
ശരീരങ്ങളെയെന്ന പോൽ
കടലിലെറിയുക
ദേശാന്തരംചെയ്ത
പക്ഷികൾക്കായി
സ്വയം
എരിഞ്ഞുതീരരുത്
നമ്മൾ
വീടുനഷ്ടപ്പെട്ടവർ
അസ്ഥിഖണ്ഡങ്ങൾ പോലെ
ഒഴുകിനടക്കുന്നവർ.
മേൽക്കൂര ചോർന്നൊലിക്കാത്ത
പുതിയവീട്ടിൽ
പ്രണയനിർഭരമായ
നിശ്ശബ്ദത
നിന്നെ
അച്ഛനെന്നുവിളിക്കും
ഓഖി
പ്രണയം തലകീഴായിക്കിടക്കുന്നു;
നീല വിഹായസ്സു ഞാൻ കാണുന്നു.
മഴ മേഘങ്ങളെന്റെ കാഴ്ചകൾ മറയ്ക്കുന്നു;
നീല ജലാശയത്തിലേക്കാണ്ടു പോകുന്നു.
ആകാശ മണ്ഡലത്തിൽ നിന്നി
റങ്ങി വന്ന മാലാഖ കടലാഴങ്ങളിലേക്ക്;
പവിഴ പുറ്റുകൾക്കിടയിൽക്കി
ടന്നെന്നധരങ്ങളിൽ സ്പർശനം.
ഹിമ ശിഖരങ്ങൾക്കിടയിലൂടൊരു യാത്ര,
പ്രണയത്തിൻ നാഗമായ്
ചുറ്റിവരിഞ്ഞുകിടന്നു ചുടുചുംബനം നൽകി
രൗദ്രഭാവം പൂണ്ടവൾ! കുതറിത്തെറിക്കുന്നു.
വിശപ്പറിഞ്ഞവൾ,...
കിണർ
തൊട്ടിയിൽ കയർ കെട്ടി
ഊറ്റി ഊറ്റിയെടുത്ത ഉറവ
വറ്റാതെ കാക്കുന്ന
ആ സ്നേഹത്തിൻ ചുരത്തൽ
അനുഭവിച്ചറിയവേ,
എപ്പോഴാണാവോ
പൊട്ടി പൊളിഞ്ഞ നിലയിൽ
ആർക്കും വേണ്ടാതെ
എല്ലാ വിഴുപ്പുകൾ പേറാനായ്
ഒരൊഴിഞ്ഞ മൂലയിൽ
കുടിയിരിത്തിയത്.
പണ്ടാരോ ദാഹ ജലത്തിനായ്
വന്നു പോയതിന്റെ
അവശേഷിപ്പുകളുണ്ടിവിടെ.
മധുപാനം ചെയ്തതിന്റെ
ബാക്കിയെന്നോണം
ഒഴിഞ്ഞ ഗ്ളാസ്സുകൾ
ലഹരിയുടെ മണം
പരത്തുന്നുണ്ടിപ്പോഴും.
കയർ പൊട്ടിയ തൊട്ടിയിൽ
ബാക്കി വന്ന കുടിനീർ
ഒരു...
കടലിരമ്പം
ഇരുളിലേക്കുണരാനാണ്
പകലത്രയും കുടിച്ചുവറ്റിച്ചത്
നിലാവിൽ നീരാടുവാനാണ്
വെയിലിനെ ഉരിഞ്ഞെറിഞ്ഞത്
നക്ഷത്രങ്ങൾക്ക് വിരിയാനാണ്
സൂര്യനെ ചെമ്പട്ടിൽ പൊതിഞ്ഞത്
കടലിരമ്പങ്ങൾക്ക് കാതോർക്കുവാനാണ്
മണൽത്തരികളിൽ മുഖംപൂഴ്ത്തിയത്
എന്നിട്ടും,
അറിയാതെ പോയിഞാൻ,
നിലാവു പെയ്തതും
നക്ഷത്രങ്ങൾ വിരിഞ്ഞതും
അറിയാതെ പോയി..
ഇരുളുമൂടിയ തിരയനക്കങ്ങളിൽ
മണലുതിർന്നതും
മുടിയുലഞ്ഞതും
കടലിനാഴങ്ങളിൽ
ഓർമ്മകൾ മാഞ്ഞതും
അറിയാതെ പോയി
ഒടുവിൽ
മൂന്നാം പുലരിയിലേക്കുണരവേ
ആരോ ഉപേക്ഷിച്ച ശംഖിനുള്ളിൽ
കടലിരമ്പുകയും
മണലിൽ ശീതമുറയുകയും
ആകാശത്ത് ഒരു പകൽനക്ഷത്രം
മെല്ലെത്തെളിയുകയും ചെയ്തു...
എന്റെ കവിതയെ പ്രണയിക്കാമോ നിനക്ക്?
കണ്ണുകളിൽ പ്രണയം തിളങ്ങുന്നൊരു പെണ്ണല്ല ഞാൻ.
ചിറകുവിരിച്ച് നിന്നോടൊത്തു പറക്കാനും,
ആഴത്തണുപ്പിൽ ഉടൽച്ചൂട് പറ്റിത്തിമിർക്കാനും,
തീരാവഴികളിൽ സമയപ്പേടി കൂടാതലയാനും,
അത്രമാത്രം ഹരിതാഭയുള്ളൊരു പെണ്ണല്ല ഞാൻ.
ഹൃദയത്താൽ വിളിക്കുമ്പോൾ ഉടൽ കളഞ്ഞോടി വരാൻ,
നക്ഷത്രങ്ങൾ പൂക്കുന്ന താഴ്‌വാരത്തിലുറങ്ങാൻ,
പൈൻ മരക്കാടുകൾ സ്വപ്നം കാണാൻ;
കാത്തിരിക്കുന്ന -...
















