പരിവർത്തനം
ഒരു മഴക്കാലം
എൻെറ തിരികെയുള്ള
വഴികളിൽ
ഇരുട്ടു വീഴ്ത്തുന്നു.
കൊഴിഞ്ഞ ഇലകളിലെ
ജലത്തുള്ളികൾ
കാലിലൊരു നനവു പടർത്തി
തോർന്ന മഴയുടെ
വിരഹതകളിൽ കുളിരു പകരുന്നു.
രാത്രി മഴയുടെ തണുപ്പിൽ
പുതച്ചു ഉറങ്ങുന്ന വീടുകൾ
അരണ്ട വെളിച്ചത്തിൽ
കണ്ണുമൂടിയ ശരീരങ്ങൾ
സ്വപ്നങ്ങളായി പറന്നുപോകുന്നു.
മഴകിളികളുടെ പാട്ടിലാത്ത
നനഞ്ഞ വഴികൾ
അവസാനിക്കുന്നത്
വെളിച്ചമില്ലാത്ത
ഉറങ്ങുന്ന വീടുകളിലേക്കാണ്
അവിടെ ഇനി മരം പെയ്യണം
പലവിധം ഇലകളിലാത്ത...
ദേവേന്ദ്രന്റച്ഛൻ മുത്തുപ്പട്ടർക്ക്
വണക്കം ശ്രീ മുത്തുപ്പട്ടർ.
കശ്യപൻ എന്ന്
ആധാർ പേരുള്ള താങ്കൾക്ക്
ദക്ഷന്റെ മൂത്ത മോൾ
അദിതിയിൽ ജനിച്ച
മിസ്റ്റർ ദേവേന്ദ്രന് നല്ല
ചുട്ട അടിയുടെ കുറവുണ്ട്.
മഴയുടെ ദേവൻ
എന്ന പദവിയിലാണ്
താങ്കളുടെ മകൻ
ദേവേന്ദ്രൻ ഉള്ളത്.
പക്ഷേ, ആവശ്യമില്ലാത്തിടത്ത്
മഴ പെയ്യിച്ചും
അത്യാവശ്യമുള്ളിടത്ത്
തുള്ളി വെള്ളം കൊടുക്കാതെയും
അദ്ദേഹം ചിരിച്ചു കളിച്ചു നടക്കുന്നു.
പഞ്ചാശ്വ...
രണ്ട് അറ്റങ്ങൾക്കിടയിൽ ഒരാൾ ചമയ്ക്കുന്ന സമവാക്യങ്ങൾ
പ്രഭാതം - രാത്രി = വെട്ടം
മദ്ധ്യാനം = സന്ധ്യ
എന്ന ഗണന തത്ത്വങ്ങൾ
ഇടയിലേയ്ക്ക്
തെറ്റിക്കയറി വരുന്ന
മെലിഞ്ഞു നീണ്ട പകൽ.
ഒരേ ദൂരങ്ങളിൽ
രണ്ട് അറ്റങ്ങൾ
സമവാക്യങ്ങൾക്കിടയിൽ
ഒറ്റയ്ക്കൊരാൾ.
അയാളിൽ,
എഴുതുംതോറും ചുരുങ്ങി ചുരുങ്ങി
പാതിക്കും പപ്പാതി ആവുന്ന കവിത.
അയാളുടെ മുറിയിലെ റാക്കിൽ,
അടുത്തടുത്തായി
അടുക്കി വെച്ച
തിരസ്ക്കാരങ്ങളുടെ നീണ്ട നിരകൾ
ആദ്യ...
അഞ്ചു കവിതകൾ
പത്തിയുയർത്തിയുള്ള
ആ ഒരു നിമിഷത്തെ നിൽപ്പിൽ
ഇന്നുവരേയുള്ള മുഴുവൻ ഇഴച്ചിലുകളും
റദ്ദായിപ്പോയിരിക്കുന്നു.
ഇടവഴിയിലെ കാട്ടുതെച്ചി
നഗരം തിന്നുവാൻ മറന്നു പോയൊരാ
ഇടവഴിയിലെ, യsർന്നകല്ലുകൾ-
ക്കിടയിലൂടെന്തോ തിരഞ്ഞു, കാലത്തിൻ
വ്രണിത പാദങ്ങൾ ചലിക്കും വേളയിൽ...
നരച്ച വിണ്ണിൽ നിന്നടർന്നു, ജീവിത-
ക്കണക്കു കൂട്ടുവാൻ കഴിയാതെങ്ങോട്ടോ
പറന്നു നീങ്ങുന്ന വെളുത്ത മേഘങ്ങൾ,
കുറിച്ചയയ്ക്കുന്നോരൊടുക്കത്തെക്കത്തും
കരത്തിലേന്തി വന്നണയും കാറ്റിന്റെ
യിരമ്പം ചൂഴവേ...
പല വസന്തങ്ങൾ, സുഗന്ധ നിശ്വാസ
മുതിർത്തു...
ഓട്ടോഗ്രാഫ്
പഴയൊരോട്ടോഗ്രാഫിൻ
നിറം മങ്ങിയതാളിൽ
ഉതിർന്നു കിടക്കുന്നു
ഓർമ്മതൻ വസന്തങ്ങൾ.
പ്രിയം തൊട്ടെഴുതിയ
സന്ദേശങ്ങൾ; പകൽ
വെട്ടത്തിൽ ചിരി-
തൂവുന്ന വാക്കിൻ പൂക്കൾ
വിടർന്ന വേനൽപ്പാളി
മെല്ലവെ നീക്കി മഴ
വരുമ്പോൾ പൊഴിയുന്ന
ഇലകൾ പോലെ വഴി-
പിരിഞ്ഞോർ പല ദിക്കിൽ
കൂടുകൂട്ടിയോരവർ.
തിരഞ്ഞാൽ പോലും
കണ്ടുകിട്ടാത്ത മുഖമുള്ളോർ
അവരെയുണർത്തിയ
ഓട്ടോഗ്രാഫ് ശരത്ക്കാല-
മുണരും ഋതു പോലെ
അഗ്നി പോൽ തിളങ്ങുന്ന
സ്മൃതി,...
പാദുകം
തെരുവിൽ നടക്കുന്നവരുടെ
കാലുകളിലേക്ക് മാത്രം
കണ്ണു കൂർപ്പിക്കുന്ന
അസംഖ്യം ചെരുപ്പുകുത്തികൾ.
അതിലൊരുവൻ ബുദ്ധനെപ്പോലെ
ആശയറ്റ മുഖമുള്ളവൻ
അവന്റെ മുന്നിൽ ഞാൻ നിൽക്കുന്നു.
ആശയുടെ ഒരു കൊടുംകാട്
തീറാധാരമുള്ളവൻ.
പിഞ്ഞിപ്പോയ എന്റെ ചെരിപ്പിലേക്ക്
വിശപ്പു കൊണ്ടാണവന്റെയമ്പ്
ഊരിക്കൊടുത്ത്
നിൽക്കുമ്പോൾ
കാലടിയിൽ അവന്റെ
നേർത്ത സൂചികയറുന്നു.
വേദന സുഖത്തിന്
വഴിമാറിക്കൊടുക്കുകയാണ്
അവൻ വിരലുകൊണ്ടിപ്പോൾ
കാലടികളെ തലോടി
ക്കൊണ്ടിരിക്കുകയാണ്.
നാഡികളിൽ ലഹരിയുടെ
കുമിളകൾ പൊട്ടിച്ച്
ചുണ്ടുകൾ കൊണ്ട്
പെരുവിരലുകളെ ഊറ്റിക്കുടിച്ച്
രസന...
നിറമില്ലാത്ത മഴവില്ല്
ഒരൊറ്റ
ചെടിയിൽ
ഒരിക്കലും
കൊഴിയാത്ത
രണ്ടിലകളാകണം.
പ്രണയം
ശലഭമായി
നമ്മെ
ചുംബിക്കണം.
നമുക്കൊരു
കുഞ്ഞ്
പിറക്കണം
അവനെ
സൂര്യനെന്ന്
വിളിക്കണം.
നമ്പൂരി
കുമ്പിടുന്ന
കോവിലിൽ
നായാടിത്തെയ്യമായി
ഉറയണം
അവൻ.
പിന്നെയും
കുഞ്ഞ് പിറക്കണം,
അവൾ നദിയാകണം
നിളയാകണം
പൊന്നാനിയിലെ
മാപ്പിളക്കും
പട്ടാമ്പിയിലെ
നായർക്കും
വധുവാകണം.
കേൾക്കുന്നുണ്ടോ
പെണ്ണേ
മതമില്ലാത്ത
മക്കൾക്ക്
നാം
മരമാകാമെന്ന്.
പേരിടാത്ത
ഋതുക്കൾക്ക്
നാം
വസന്തമാകാമെന്ന്.
കടുത്തുരുത്തി
അവര്‍
ഒറ്റയ്ക്കായിരുന്നു.
അവിവാഹിത
ആയിരുന്നു.
എനിക്കെതിരെയുള്ള
ജനാല സീറ്റില്‍
അയഞ്ഞ ടീ ഷര്‍ട്ടില്‍
രണ്ട് പൂജ്യം.
കണ്ണടയിലൂടെ
കനപ്പെട്ട ഏതോ
ഇംഗ്ലീഷ് പുസ്തകം
വായിക്കുകയായിരുന്നു.
ഒന്ന് പരിചയപ്പെടണമെന്ന്
മനസ്സ് പറഞ്ഞു.
അടുത്ത സ്റ്റേഷനില്‍
അപശകുനം പോലെ
വട്ടം നോക്കിയിരിക്കുന്ന
പഴുതാര മീശക്കാരന്‍
ഇറങ്ങട്ടെ എന്ന് കരുതി
മുടിക്ക് കടും കാപ്പിയുടെ
നിറമായിരുന്നു.
ഇടയ്ക്കത്
മാടിയൊതുക്കുന്നു
ണ്ടായിരുന്നു.
സ്മാര്‍ട്ട് ഫോണില്‍
ആര്‍ക്കോ
ചിരിച്ച മോന്ത
അയയ്ക്കുന്നുമുണ്ടായിരുന്നു.
ഒന്ന് പേര് ചോദിച്ചാലോ
എന്ന് ആഞ്ഞതാണ്.
ഉമിനീരടക്കി
പയറ് പച്ച നിറത്തിലെ
ജീന്‍സ്...
വീണ്ടും അവൾ
അവളൊരു ചിത്രകാരിയായിരുന്നു
കരിക്കട്ട കൊണ്ടും പച്ചിലകൊണ്ടും
മുറ്റത്തും ചുമരിലും വരച്ചു.
അമ്മ കൈയ്യടിച്ചു
അച്ഛനുമ്മ നൽകി
ചേട്ടൻ കോരിയെടുത്തു
ചേച്ചി ചേർത്തു നിർത്തി
അവൾ പെണ്ണായി
കൂടുതൽ മൗനിയും.
ചിത്രങ്ങൾ
അവളായ്
വിപ്ലവം
അസഹിഷ്ണുത
പ്രതിഷേധം
സ്വപ്നങ്ങൾ
ക്യാൻവാസിൽ
സംസാരിച്ചു.
ചിലർ നെറ്റി ചുളിച്ചു
ചിലർ ഒറ്റപ്പെടുത്തി
ചിലർ സ്നേഹിച്ചു
സഹിക്കാനാവാതെ വീട്ടുകാർ
വർണ്ണ ബോധമില്ലാത്തവന്
അവളെ വിറ്റു.
അയാൾ ചായപ്പെൻസിലൊടിച്ചു.
നാവും ചുണ്ടും തുന്നിച്ചേർത്തു.
കണ്ണിൽ എരിക്കിൻ...
















