പുഴുവിൽ നിന്നും പൂമ്പാറ്റയിലേക്ക്- 29

ഒരു കുട്ടി വൈകുന്നേരത്ത് ഇടവഴിയിലൂടെ നടന്നു വരികയായിരുന്നു. അവൻ തന്റെ വലിയ നിഴൽ മുന്നിൽക്കണ്ടു. അവൻ നന്നായി പേടിച്ചു.

“എൻ്റെ ഒപ്പം ആരാണ്?” അവൻ ഓടി. നിഴലും അവനൊപ്പം മുന്നിൽ ഓടി.

അവൻ കൂടുതൽ പേടിച്ചു.

പേടിച്ചോടുന്ന അവനെ കണ്ട് വഴിയിൽ ഒരാൾ ചോദിച്ചു, “നീയെന്തിനാണ് ഇങ്ങനെ ഓടുന്നത്?”

അവൻ ആ നിഴൽ കാട്ടിക്കൊടുത്തു. അയാൾക്ക് കാര്യം മനസ്സിലായി.

“ഒരു കാര്യം ചെയ്യാം, നീ സൂര്യനെ നോക്കി തിരിഞ്ഞുനിൽക്കൂ.”

ബാലൻ പതുക്കെ തിരിഞ്ഞു. അതോടെ നിഴൽ അവന്റെ പിന്നിലായി.

വയോധികൻ പറഞ്ഞു.
“നിഴൽ പോയിട്ടില്ല. എന്നാലത് ഇനി നിന്നെ ഭയപ്പെടുത്തില്ല.”

ശാസ്ത്രം

നിഴലുകൾ ഉണ്ടാകും വെളിച്ചത്തിൻ്റെ ദിശ അനുസരിച്ച്. അതുപോലെ ജീവിതം മുന്നേറുന്നതനുസരിച്ച് അനുഭവങ്ങളും രൂപപ്പെടും. അവ നമ്മുടെ ഓർമയിൽ നിന്നും ഒരിക്കലും പൂർണമായി മാഞ്ഞുപോകണമെന്നില്ല. എന്നാൽ അവ നമ്മുടെ എല്ലാ തീരുമാനങ്ങളെയും നിയന്ത്രിക്കേണ്ടതില്ല. ഒരു അനുഭവത്തെ തിരിച്ചറിയുകയും, അതിന്റെ സ്വാധീനം മനസ്സിലാക്കുകയും ചെയ്തു കഴിഞ്ഞാൽ, പിന്നെ അതിനോട് പുതിയ രീതിയിൽ പ്രതികരിക്കാൻ നമുക്ക് കഴിയണം. അതാണ് സ്വയം നവീകരണം.

ആത്മീയ കാഴ്ചപ്പാട്

ഇരുട്ടിനെ തോൽപ്പിക്കാൻ ശ്രമിക്കേണ്ട. വെളിച്ചത്തിലേക്ക് തിരിയൂ. നിഴൽ സ്വയം പിന്നിലേക്ക് മാറും.

ഇന്നത്തെ പരിശീലനം

എന്റെ ഭൂതകാലം എന്നെ പിന്തുടരുന്നില്ല. ഞാൻ അതിന് അനാവശ്യ പ്രാധാന്യം നൽകിയോ? അതുപോലെ
എന്റെ ജീവിതത്തിൽ വെളിച്ചമായിരുന്ന ഒരാളുണ്ടോ?” ആ വ്യക്തിയെക്കുറിച്ച് രണ്ട് വരി എഴുതുക.

ഇന്നത്തെ വാക്യം

ജീവിതാനുഭവങ്ങളെ സ്വയം നവീകരിക്കാനുള്ള വഴിയായി സ്വീകരിക്കുക.

ബാലസാഹിത്യം, യാത്രാവിവരണം, പ്രചോദനാത്മക പുസ്തകപരമ്പര ഉൾപ്പെടെ പത്തു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.