പൊതിയഴിക്കാതെ കൊടുത്ത പുരസ്ക്കാരം
ഒരുപക്ഷേ പെരുമ്പാവൂർ വെങ്ങോലയിൽ ചെന്ന് അന്വേഷിച്ചാൽ പോലും തുമ്മാരുകുടിയിലെ മുരളിയെ ആരും അറിയാൻ വഴിയില്ല. തുമ്മാരുകുടിയിലെ മറ്റംഗങ്ങളെ എല്ലാം അറിയാവുന്നവരും പറയും, തുമ്മാരുകുടീലെ അമ്മയ്ക്ക് ഇവരെ കൂടാതെ ഒരു ചെക്കനും കൂടെയുണ്ട്. മുരളീന്നോ...
എല്ലാ കഥയും പ്രവാസ രേഖകളാണ്
ഓരോ കഥാകൃത്തും പ്രവാസ സഞ്ചാരിയാണ്. ഓരോ കഥയും പ്രവാസ രേഖകളും. കാരണം എല്ലാ മനോസഞ്ചാരങ്ങളും പ്രവാസ യാത്രകളാണ്. സ്വന്തം തറവിട്ടുള്ള ഉയർന്നുപൊങ്ങലുകൾ, ആലോചാനായാത്രകൾ.
അജ്ഞാതദേശങ്ങൾ തേടിയുള്ള യാത്രകൾക്കൊടുവിൽ ക്രിസ്റ്റഫർ കൊളംബസ്, ഒന്നുരണ്ടു ജേർണലുകൾ എഴുതിയിട്ടുണ്ട്....
എന്റെ കുരിശുമെടുത്ത് നിന്റെ പിന്നാലെ
പ്രക്ഷുബ്ധങ്ങളായ ആശയങ്ങള്‍ക്കും തീപിടിപ്പിച്ച ചിന്തകള്‍ക്കുമൊപ്പം പ്രതിഫലമാഗ്രഹിക്കാത്ത പരോപകാര പ്രവൃത്തികളും ഏകാന്തഗംഭീരമായി മുന്നോട്ടുവച്ച ക്രൈസ്തവ സൈദ്ധാന്തികനായിരുന്നു ജോസഫ് പുലിക്കുന്നേല്‍. മികച്ച അധ്യാപകന്‍, സൂക്ഷ്മത പുലര്‍ത്തിയ എഴുത്തുകാരന്‍, നിര്‍ഭയനായ പത്രാധിപര്‍, മനുഷ്യസ്‌നേഹിയായ സാമൂഹ്യപ്രവര്‍ത്തകന്‍, പ്രദര്‍ശനപരതയില്ലാത്ത ജീവകാരുണ്യവാദി...
വാഴ്ത്തപ്പെട്ട ജീവിതങ്ങൾക്കിടയിൽ വീണുപോയ സോഫിയ
ഓക്ക് മരങ്ങളൊക്കെത്തന്നെയും ഒരു പുകമറയ്ക്കപ്പുറം നേര്‍ത്ത വെള്ളപുതച്ചത് പോലെ. കനത്ത നിശബ്ദതയായിരുന്നു എങ്ങും.തണുപ്പിനാല്‍ കോച്ചിവിറച്ചതായിരുന്നു പ്രഭാതം. 1910 ലെ നവംബര്‍ 22 ആയിരുന്നു ആ ദിവസം. അന്നത്തെ പ്രഭാതം ഉണര്‍ന്നത് വിശ്വപ്രസിദ്ധനായ എഴുത്തുകാരന്‍ ടോള്‍സ്റ്റോയിയുടെ മരണവാര്‍ത്ത കേട്ടായിരുന്നു.
ആകാംഷയുടെ അടുത്ത ലക്കം
"പെട്ടന്നാണ് അദ്ദേഹം ഒരു രഹസ്യം കണ്ടുപിടിച്ചത്. ടോർച്ചിന്റെ അതിശക്തമായ വെളിച്ചം കണ്ണുകളിൽ പതിച്ചിട്ടും അവൾ ഒരിക്കലപ്പോലും ഇമ പൂട്ടിയിരുന്നില്ല. ഒരു വെൺകൽ പ്രതിമയുടെ നേത്രങ്ങൾ പോലെ അവ തുറന്നിരുന്നു."
(മരിച്ചിട്ടും മരിക്കാത്തവൾ-ജോൺ ആലിങ്കൽ)
തൊട്ടുപിന്നിലൊരു ഞെട്ടലായി...
അരമുള്ള വാക്ക് അമര കല
സച്ചിദാനന്ദൻ എഴുതാത്ത ഒരു കവിതയുമില്ല. എഴുതിയത് മാത്രമേ ഇനിയും വരാനുള്ളൂ എന്ന മട്ടിൽ അത്രയേറെ മണ്ണുമായി ഇഴുകിച്ചേർന്ന കവിയാണ് അദ്ദേഹം.
ഉല്ലാസത്തിന്റെ അപ്പോത്തിക്കരി
പച്ചയായ വെറുമൊരു തമാശ പോലെ ജീവിതത്തെ കണ്ട ആളാണ് പ്രിയപ്പെട്ടവർ കുഞ്ഞിക്ക എന്ന് വിളിച്ചിരുന്ന പുനത്തിൽ കുഞ്ഞബ്ദുള്ള. മമ്മൂട്ടിയുടെ മകൻ ദുൽഖറിനെ കുഞ്ഞിക്ക എന്നാണല്ലോ വിളിക്കുന്നത്. മമ്മൂട്ടിയേക്കാൾ സുന്ദരൻ എന്ന് സ്വയം മേനിപറഞ്ഞിരുന്ന...
അരാജകവാദം ആഘോഷിച്ച പോരാളി
സൗഹൃദത്തെ വെറുമൊരു അവസരമായി കാണരുതെന്നും അതിനെ എല്ലായ്‌പ്പോഴും മധുരമയമായ ഉത്തരവാദിത്തമായി പരിഗണിക്കണമെന്നും പറഞ്ഞത് ഖലീല്‍ ജിബ്രാനാണ്. നിങ്ങളാകുന്നതിലേക്കുള്ള പൂര്‍ണ സ്വാതന്ത്ര്യം അനുവദിച്ചു നല്‍കുന്നവരില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരാളാണ് ആത്മസുഹൃത്തെന്ന് പ്രസ്താവിച്ചതാകട്ടെ, അമേരിക്കന്‍ കവിയും...
ഒരലസന്റെ മാനിഫെസ്റ്റോ
ഒതുക്കമുള്ള മുടിയിഴകള്‍ പ്രത്യേകതകളില്ലാത്ത ജീവിതത്തിന്റെ അടയാളങ്ങളാണ്. അവര്‍ ഭയപ്പാടോടെ ജീവിക്കുന്നു. എന്നാല്‍ മുടി തോന്നും വിധത്തില്‍ അലസമായി ചീകുന്നവര്‍ പ്രതിഭാശാലികളാണ്. അവര്‍ ലോകത്തേയും ലോകരേയും തങ്ങള്‍ക്കൊപ്പം ക്ഷണിക്കുന്നു. അലസജീവിതത്തിലെ ആക്ഷൻ ഹീറോകളെ പറ്റി...
ഓർമയിൽ വിരിഞ്ഞ ഒരു താമര
ഒരാളോടും ഒരു വന്‍ സദസ്സിനോടും ഒരേ ഗൗരവത്തില്‍ ആശയ സംവേദനം ചെയ്യുന്ന പ്രതിഭയായിരുന്നു എം. എൻ.വിജയൻ. അമ്പലപ്പുഴ പാൽപ്പായസം പേരുകേട്ടത് അതുണ്ടാക്കിയ ആളെ കൊണ്ടല്ല, അതു കുടിച്ചയാളെ കൊണ്ടാണ് എന്നു പറഞ്ഞിരുന്ന ഒരാളാണ്...















