സേവനനിരതമായ രണ്ട് ജന്മങ്ങളിലൂടെ മഹാകവി ഇടശ്ശേരി നടത്തിയ കാവ്യപൂജ

രണ്ടു കർമയോഗികളെ ഒരേസമയം ഹൃദയത്തിലിരുത്തി നടത്തുന്ന പൂജയാണ് ഈ കവിത എന്ന് അദ്ദേഹം തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ട്. തുഞ്ചത്തെഴുച്ഛൻ്റെ പാദരേണുക്കൾ ശിരസിലേറ്റു വാങ്ങുന്ന കവി എഴുത്തച്ഛൻ കവിതയുടെ ലാവണ്യാനുഭവത്തിൽ ഭക്തിയും ആദരവും ഭ്രമാത്‌മകതയും ഇടകലർത്തുന്നു.

ഹോമറും ഒഡീസിയും ക്രിസ്റ്റഫർ നോളനും

ലോകം കണ്ട എക്കാലത്തെയും മഹത്തായ ഇതിഹാസ കാവ്യം ഹോമറിന്റെ ഒഡീസി ഒരു സിനിമയാകുമ്പോൾ സാഹിത്യ പ്രേമികൾ ഏറെ പ്രതീക്ഷയോടെയാണ് ആ സിനിമയിലേക്ക് പ്രവേശിക്കുക.

മദ്ധ്യകേരളത്തിലെ നാല്പത്തീരടി കളരികൾ

കളരി എന്ന മലയാള പദം ഖലൂരിക എന്ന സംസ്കൃത ഭാഷയിൽ നിന്നും വന്നതാണെന്നും അതല്ല കല്ലൂരി എന്ന ചെന്തമിഴിൽ നിന്നും വന്നതാണെന്നുമുള്ള വിഭിന്നാഭിപ്രായങ്ങൾ കളരി സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്.

മറക്കാനാകാത്ത മഴക്കാഴ്‌ചകൾ

സ്വദേശി സുഹൃത്ത് ജോലിക്ക് എത്താതിരുന്നതിൻ്റെ കാരണം അന്വേഷിച്ചപ്പോൾ പുഞ്ചിരിയോടെ പറഞ്ഞത് ' പുതിയ കുഞ്ഞ് പിറന്നു' എന്നായിരുന്നു. യു എ ഇ തൊഴിൽ നിയമപ്രകാരം കുഞ്ഞ് ജനിച്ചാൽ പരിചരണത്തിനായി പിതാവിനും അഞ്ചു ദിവസം അവധിയുണ്ട്.

പ്രേമം, വേട്ട , ജീവിതം

വരേണ്യസംസ്കാരത്തിന്റെ സാഹിത്യപാരമ്പര്യങ്ങളിൽ നിന്നും അകറ്റി നിർത്തപ്പെടുന്ന ജനപ്രിയസാഹിത്യത്തിൽ ഉണർവ്വിൻ്റെ ചരിത്രം രചിക്കുന്ന ഒരു എഴുത്തുകാരനാണ് ബിനീഷ് പുതുപ്പണം.

നിലാവിന്റെ വെട്ടിത്തിളക്കം, കാമുകിയുടെ സൗന്ദര്യം

സംഭാഷണം ഒരേ ഭാഷക്കാർ തന്നെയാവണം എന്നില്ല. വീടും കുടുംബവും ഉള്ള ഏതൊരാൾക്കും ഉൽക്കണ്ഠയും പ്രാരാബ്ദവും ഉണ്ടാവും. കൂടെ ജോലി ചെയ്ത അറബി, സുഡാനി, പാക്കിസ്ഥാനി, ഈജിപ്ത്, ബംഗ്ലാദേശ്, ശ്രീലങ്ക, ആഫ്രിക്കക്കാർ തന്ന അനുഭവം അതാകുന്നു. അത് മനസ്സിലാക്കാൻ പി.എച്ച്.ഡി. ഒന്നും ആവശ്യമില്ല, നല്ല മനുഷ്യപ്പറ്റ് മതി.

മമ്മുട്ടി @ 74

മമ്മൂട്ടി എന്ന മലയാള സിനിമയുടെ മഹാനടൻ മെത്തേഡ് ആക്ടിങ്ങിന്റെ മികച്ച ഉദാഹരണമാണ്. കഥാപാത്രത്തിലേക്ക് പൂർണമായി പ്രവേശിക്കുകയും, അതിനായി തീവ്രമായ തയ്യാറെടുപ്പുകൾ നടത്തുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ ശൈലി, റോബർട്ട് ഡി നീറോ, മർലിൻ ബ്രാൻഡോ, ക്ളോസ് കിൻസ്കി, അൽ പാച്ചീനോ, ഡാനിയൽ ഡേ-ലൂയിസ് തുടങ്ങിയ ലോകപ്രശസ്ത മെത്തേഡ് ആക്ടർമാരോട് ചേർത്തുവെക്കാവുന്നതാണ്.

സിനിമയുടെ സുവിശേഷം: റോബർട്ട്‌ ബ്രെസ്സോണിന്റെ ‘ബാൽത്തസർ’

1966 ൽ പുറത്തിറങ്ങിയ ബ്രസോൺ ചിത്രമാണ് Au Hasard Balthazar. ഒരു കഴുതയുടെ കഥയാണിത്. ഫ്രാൻസിലെ ഒരു വിദൂര ഗ്രാമത്തിൽ ഒരു കുടുംബത്തിലെ സഹോദരീ സഹോദരന്മാർ ഒരു കഴുതക്കുട്ടിയെ കണ്ടെത്തുന്നതും അവരതിനെ മാമോദിസ നൽകി ബാൽത്തസർ എന്ന പേര് നൽകുന്നതുമാണ്‌ തുടക്കം

ഓർമ്മകളുടെ ശവപ്പറമ്പ്

യുദ്ധത്തിന്റെ ഭീകരതയെ വ്യക്തിമനസ്സിന്റെ ആന്തരിക സംഘർഷങ്ങളിലൂടെ അവതരിപ്പിക്കുന്ന ഈ ചിത്രം ഒരു ഫ്രഞ്ച് നടിയും ജാപ്പനീസ് ആർക്കിടെക്ടും തമ്മിലുള്ള തീവ്രവും നൈമിഷികവുമായ ബന്ധത്തിന്റെ പശ്ചാത്തലത്തിൽ, ഹിരോഷിമയിലെ ആറ്റംബോംബിന്റെ ദുരന്തത്തെ ചിത്രീകരിക്കുന്നു.

ഗാനകവിയുടെ കവിതകൾ

പൂക്കളുടെ കാവ്യപുസ്തകമാണ് ശ്രീകുമാരൻ തമ്പിയുടെ ചലച്ചിത്രഗാനങ്ങൾ. ഈ പൂവ് ആർക്ക് കൊടുക്കും എന്ന ശീർഷകത്തിൽ ഒരു കവിത അദ്ദേഹം എഴുതിയിട്ടുണ്ട്.

Latest Posts

error: Content is protected !!