ജീവിതത്തിൽ നിന്ന് ജപ്തി ചെയ്യപ്പെട്ട ഡെത്ത് പോർട്രേയ്റ്റുകൾ

ഗദ്യകവിതയെ രക്ഷിച്ചെടുക്കാൻ പിൻബലങ്ങളേതുമില്ല. അതു കൊണ്ടു തന്നെ അത്രയേറെ കാവ്യാംശം അതിലുണ്ട് എങ്കിൽ മാത്രമേ മികച്ച കവിതകളെന്ന് അവ അംഗീകരിക്കപ്പെടുകയുള്ളൂ. അവ നിലനിന്നു പോരൂ. എന്നാൽ ഭാഷയുടെ, താളത്തിന്റെ, പദഭംഗിയുള്ള പൊതിഞ്ഞു പിടിക്കലിലൂടെ അത്ര മികച്ചതല്ലാത്ത ഒരു പദ്യ കവിത മികവുള്ളതായി...

ധ്യാനമൂർച്ഛയുടെ ആഖ്യാനം

വായന നൃർത്താനുഭൂതിയിൽ എത്തുകയും കാലുകൾ അദൃശ്യമായ ചിലങ്ക അണിയുകയും വാക്കുകൾ ശംഭോ, സ്വയംഭോ എന്ന് മന്ത്രോച്ചാരണമായി മാറുകയും ചെയ്യുന്നു പ്രദീപ് ഭാസ്‌ക്കർ എഴുതിയ കാമാഖ്യ എന്ന നോവലിൽ. കാമം ആനന്ദമാണ്, പക്ഷെ തീവ്രമായ ആനന്ദം രതിമൂർച്ഛയല്ല. അതിനും എത്രയോ മേലെയാണ് കാമാഖ്യ...

സുഗന്ധി ഹൃദയം കൊണ്ടെഴുതിയ കഥ

സ്ത്രീയുടെ ഉടലുമാത്രം യാഥാർഥ്യവും മറ്റെല്ലാം മിഥ്യയുമായി കാണുന്ന പുരുഷന്റെ മുമ്പിൽ തന്റെ പ്രണയത്തിനു വേണ്ടി ജീവിതവും ജീവനും ഹോമിക്കാൻ തയാറാകുന്ന ധീരരായ സ്ത്രീകളുടെ കഥയാണ് ടി ഡി രാമകൃഷ്‌ണന്റെ സുഗന്ധി എന്ന ആണ്ടാൾ ദേവനായകി എന്ന നോവൽ. ദേവനായകി എന്ന മിത്തിനെ...

ആനയോളം വലിയ ആകുലതകൾ

കാട്ടിൽ പോകുമ്പോൾ ഒരുപക്ഷെ മനുഷ്യൻ ഏറ്റവുമധികം കാണാൻ ആഗ്രഹിക്കുന്ന മൃഗം ഏതെന്ന ചോദ്യത്തിന് ആന എന്നാകും ഉത്തരം. അതുപോലെ മുന്നിൽ തൊട്ടടുത്ത് വന്നാൽ ഏറ്റവും കൂടുതൽ പേടി തോന്നുന്നതും ആനയെന്ന ഭീമാകാരനോട് തന്നെ. ഒരേ സമയം ഇഷ്ടപ്പെടുകയും ഭയപ്പെടുകയും ചെയ്യുന്ന മലയാളിയുടെ...

ഭാരമില്ലാത്തൊരാത്മാവിന് പറയാനുള്ളത്

ഒരു ആത്മകഥ അതെഴുതിയ വ്യക്തിയുടെ ജീവിതവും പ്രവര്‍ത്തികളുമൊക്കെയാണ്. മികച്ച ആത്മകഥകളൊക്കെ ആ വ്യക്തികള്‍ ജീവിച്ചിരുന്ന കാലഘട്ടത്തിന്റെ കഥ കൂടിയായിരുന്നു എന്നു കാണാം. അതോടൊപ്പം രാഷ്ട്രം, സമൂഹം, സംസ്കാരം തുടങ്ങിയവയുടെ പ്രതിഫലനവുമുണ്ടാകും. എന്നാല്‍ നമ്പി നാരായണന്റെ ‘ഓര്‍മ്മകളുടെ ഭ്രമണപഥം’ എന്ന ആത്മകഥ ഇതില്‍...

കാൽപ്പന്ത് കളിയിൽ നിന്ന് ഒരു കഥാശിൽപ്പം

ഓരോ പുസ്തകവും സൃഷ്ടിക്കുന്ന ഒരു പാതയുണ്ട്. എഴുത്തുകാരനിൽ നിന്ന് വായനക്കാരനിലേക്കു നീളുന്ന ചിന്താപാത. രചയിതാവിന്റെ സംവേദനക്ഷമതയ്ക്കും അനുവാചകന്റെ ആസ്വാദനശീലത്തിനും ആനുപാതികമായി അതിന്റെ നീളവും വീതിയും വ്യത്യാസപ്പെടുന്നു. ചില രചനകൾ നമ്മെ വിഭ്രമിപ്പിക്കും. ചിലത് വിസ്മയിപ്പിക്കും. സന്തോഷവും സങ്കടവും ബൗദ്ധികമായ ഉത്തേ ജനവുമൊക്കെ...

കാലിയോപ്പിന്റെ ലൈംഗിക രാഷ്ട്രീയ ചരിത്രം

1922ലെ ഗ്രേറ്റ് ഫയർ ഓഫ് സ്മിർണയിൽ അഭയർത്ഥികളാക്കപ്പെട്ട പതിനായിരങ്ങളിൽ ആ സഹോദരീ സഹോദരന്മാരുമുണ്ട്. എന്നാൽ അവർ അമേരിക്കയിലെത്തുന്നത് ഭാര്യാഭർത്താക്കന്മാരായാണ്. ഡിട്രോയിറ്റ്‌ നഗരത്തിലെ വാഹന ഫാക്ടറികളിലൊന്നിൽ നിന്നും ജോലി നഷ്ടമായ ലെഫ്റ്റി മദ്യക്കടത്തിൽ നിന്നാണ് അമേരിക്കൻ ജീവിതം തുടങ്ങുന്നത്. അവർക്ക് മിൽട്ടണും സോയും...

ഭൂകതകാല പ്രണയനോവ് ഉണര്‍ത്തുന്ന പുസ്തകം

ആറ് പതിറ്റാണ്ടുകള്‍ക്കപ്പുറത്തെ സ്വന്തം ബാല്യ കൗമാരവും യൗവനപ്രണയവും പ്രണയനൈരാശ്യവും ഓര്‍ത്തെടുക്കുന്ന രാധാകൃഷ്ണന്‍ എന്ന കഥാപാത്രത്തിലൂടെ ഭൂതകകാലത്ത് നാം അനുഭവിച്ച നിഷ്‌കളങ്ക ജീവിതകാലത്തെ ദീപ്തമാക്കുന്ന രചനയാണ്‌ പ്രവീണ്‍ പാലക്കീലിന്റെ ‘മരുപ്പച്ചകള്‍ എരിയുമ്പോള്‍’ എന്ന നോവൽ. അങ്ങനെയൊരു ഭൂതകാലം അനുഭവിക്കാത്തവര്‍ നമുക്കിടയിൽ തുലോം പരിമിതമായിരിക്കും...

അതിജീവനത്തിന്‍റെ ചരിത്രാഖ്യായിക

മരുഭൂമി എന്നും പ്രതീക്ഷകളുടേതാണ്. മനുഷ്യന്‍റെ പ്രതീക്ഷകളെ ഈ സൈകതഭൂമി ഒരിക്കലും നിരാകരിച്ചിട്ടില്ല. ശക്തമായ പ്രതികൂലാവസ്ഥയിലും അതിജീവിക്കാനുള്ള മനക്കരുത്ത് ഈ ഭൂമിക മനുഷ്യന് നല്‍കുന്നു.മലയാളികള്‍ക്ക് സ്വര്‍ണ്ണം വിളയുന്ന ഭൂമിയാണ് ഗള്‍ഫ് എങ്കില്‍ മലയാള സാഹിത്യത്തെ ലോക സാഹിത്യത്തിന്‍റെ ഔന്നത്യത്തിലേക്ക് ഉയര്‍ത്തിയതും ഈ മരുഭൂമിയിലെ എഴുത്തുകാര്‍ തന്നെയാണ്.

മനോയാനങ്ങളുടെ ദിനസരിക്കുറിപ്പുകൾ

ഒരു നോവലിനുള്ളിലെ മറ്റൊരു നോവല്‍. വായനക്കാരന്‍ സ്വയം കഥാപാത്രമോ, നോവലിസ്‌റ്റോ ഒക്കയായി മാറുന്ന വായനാനുഭവം. എഴുത്തുകാരന്‍ ഭാവിയുടെ പ്രവചനക്കാരനാവുന്ന കഥാസന്ദര്‍ഭങ്ങള്‍. അതിദ്രുതം, നിരന്തരം ചലിക്കുന്നതിനെയാണ് ജീവിതം എന്നു പറയുന്നതെങ്കില്‍ ജീവിതത്തെ എഴുതുന്ന പുസ്തകം. അതെ, പരിമിതമായ നോവല്‍ വായനയുടെ അനുഭവങ്ങള്‍ വച്ച്, മലയാളത്തിലെ ഏറ്റവും മികച്ച മെറ്റാഫിക്ഷന്‍

Latest Posts

error: Content is protected !!