ഇനിയെത്ര ദൂരം
എന്നോ പ്രണയത്താൽ
പൂത്ത പെണ്ണുടൽ
വിരഹത്താലുറഞ്ഞു
ഹിമപാളി പോലെയായിട്ടും
ഉയിരിന്റെ മറുപാതി
ശവമാടത്തിൽ അർപ്പിക്കപ്പെട്ട
റോസാപ്പൂക്കളെ പറ്റി
ആലോചിക്കുകയായിരുന്നു.
നിന്റെയും അമ്മ
സ്വപ്നങ്ങളൊരുപാട് നെയ്തു കൂട്ടി
അവർ ജീവിത യാത്രയിൽ കുന്നു പോലെ
തോളിൽ കയറ്റിയും നെഞ്ചിൽ കിടത്തിയും
ഹൃദയാന്തരങ്ങളിൽ കാത്തതാണ്.
ഒരാള് മഴ.. ഒരാള് വെയിൽ
ഒരുത്തി കൂവിയറിയിക്കുന്നു,
നിന്റെ കൂടെയിരിക്കുന്നവളെത്ര
ഭാഗ്യവതിയാണ്-
എനിക്കവളാവാൻ
കഴിഞ്ഞിരുന്നെങ്കി…
ഇന്നലെകളോട്
ഭൂതകാലത്തിലേക്ക്
പടിയിറങ്ങുമ്പോൾ
സ്മരണയുടെ
ശവക്കല്ലറകൾ കാണുമായിരിക്കും
ഒറ്റക്ക്
ഒറ്റക്ക് ആകുമ്പോൾ..,
അന്ന് നീ
തന്നൊരു വാക്കിന്റെ
സുഗന്ധം
പൂക്കൾ ആയി മാറി എനിക്ക് ചുറ്റും നൃത്തം
വെച്ചു
ജീവചരിത്രം
ഉണർന്നിരിക്കുമ്പോൾ
കാഴ്ചകളുടെ ക്യാൻവാസിൽ
മേലനങ്ങാതെയുള്ള
ഡിജിറ്റൽ ലോക ജീവിതസുഖം.
കാറ്റു വന്നേ, കാറ്റു വന്നേ
കാട്ടുമാക്കാൻ കുന്നിലേക്കു,
കൂട്ടുപോയ കാറ്റുവന്നേ..
കേട്ടപാതിപ്പാട്ടിലാകെ,
കൂട്ടമോടെ കാറ്റു വന്നേ..
പ്രിയപ്പെട്ട ഡിസംബർ, നിന്നിലേയ്ക്കൊരു കവിത…….
കോടമഞ്ഞു പറന്നിറങ്ങും
രാവിൻ്റെ യാമങ്ങൾ.
മഞ്ഞുകൂടാരത്തിൻ
അരികിലായന്നു നാം
പ്രിയമാർന്ന തംബുരു മീട്ടി.
വെറുമൊരോർമ്മ..
ഓർമ്മകൾ
കൊഴിച്ചിട്ട്
ഹൃദയം അറുത്തു
നീ പോയ കാലം..
വെറുതെയോർക്കുന്നു
ഞാനിന്നും..