പാത്രി
പ്രിയപ്പെട്ടവനെ,നീ തിരിഞ്ഞു നോക്കാതെ പോവുക....
തിരിഞ്ഞു നോക്കുകിൽ
ജീവിതത്തിൻ്റെ പച്ചപ്പിൽ നീ നിന്നു പോവും
അതിനാൽ മാത്രം നീ തിരിഞ്ഞുനോക്കരുത്
എന്നിലെ ചുറ്റുപാടുകൾ
നീ ജനിച്ചപ്പോഴാണ്
ഞാനുണ്ടെന്നും
എന്നിലെ ചുറ്റുപാടുകൾക്ക്
ജീവനുണ്ടെന്നുമറിഞ്ഞത്
ഓർമ്മ നക്ഷത്രം
നീലാകാശമേലാപ്പിലുറങ്ങാതിരിക്കും
ഓരോ നക്ഷത്ര കുഞ്ഞിക്കണ്ണുകളും
മൗനപ്രണയത്തിൻ മണിദീപമെങ്കിൽ
നിലാക്കസവു മിന്നും മനസ്സിന്നിരുളിൽ
ജീവിതം തന്ന മുറിവുകൾ
ജീവിതം തന്ന മുറിവുകൾ
ചീർത്തു വീർത്തു തന്നേയിരിക്കുന്നു
സ്നേഹമൂറിയെത്തുമിടങ്ങൾക്ക്
അകലെയായിട്ടിരിക്കുന്നു
സിദ്ധിയമ്മ
എന്തൊരു വേഗമെന്ന്
കൗതുകം തൂവി
കുന്നത്തങ്ങാടി
നീളത്തിൽ വളർന്നു..
ഒരിക്കൽ കൂടി
പടിക്കെട്ടിലൊരു കോണിൽ
കിതപ്പാറ്റിയിരിക്കുന്നു വൃദ്ധ
ചാരി വെച്ച മുളവടിയ്ക്കുള്ളിൽ
കാറ്റ് പുറത്തേക്കായുന്നു
അജാമിള മോക്ഷം
വരമ്പിൽ
മൃതിയിലമ്പേ
തോറ്റു പോയൊരു
കൃഷിക്കാരന്റെ മുഖംമൂടി.
കണ്ണെത്താ ദൂരത്തോളം
പടർന്ന പതിര്
നരച്ച സടപോൽ ജടിലം.
മരിയാ, നിനക്കു വേണ്ടി മാത്രം
മരിയാ, മഞ്ഞു പൊതിഞ്ഞ രൂപക്കൂട്ടിൽ നിന്നും,
കവലയിലെ അരണ്ട വെളിച്ചത്തിലേക്കിറങ്ങുകയാണ്.
ഹിമയുഗം
തണുത്തുറഞ്ഞു പോയ
ഒരു വൻകടലിന്റെ
ശരീരമാണ് ഞാൻ
പരദേശങ്ങളിലെ രണ്ട് മുട്ടകൾ
തെറ്റിവീണ
രണ്ട് നിയോഗങ്ങളെപോലെ
ഇരുദേശങ്ങളിലായി
അവർ ഒന്നും മിണ്ടാതെ
കിടന്നുപോയി!















