സൗമ്യ ചന്ദ്രൻ
ഒരേ ആകാശത്തിന് ചുവട്ടിൽ ( തീ സമുദ്രം – കവിത )
സമയത്തിന്റെയും കാലത്തിന്റെയും അതിർവരമ്പുകൾക്ക് മുകളിലൂടെയാണ് കവിയുടെ സഞ്ചാരം. ഓർമ്മകളും അനുഭവങ്ങളും ഇഴുകി ചേർന്ന് അതൊരൊറ്റ കവിതയായി പടർന്നു പന്തലിക്കുന്നു. ചിലപ്പോൾ തരളമാകുകയും മറ്റു ചിലപ്പോൾ തീ പിടിക്കുകയും ചെയ്യുന്നു .
ആരൊക്കെയാണവർ
അഴികളുടെ ആകൃതിയിലാണാകാശം
മേഘങ്ങൾ പതിയെ വേർപെട്ടവിടെയൊരു വിള്ളൽ
പടിഞ്ഞാറൻ മാനത്ത്
അതിലേക്കു ആയത്തിൽ കുതിക്കാൻ
ഉടൽ കൊതിക്കുന്നു
ഒരിക്കൽ കൂടി
പടിക്കെട്ടിലൊരു കോണിൽ
കിതപ്പാറ്റിയിരിക്കുന്നു വൃദ്ധ
ചാരി വെച്ച മുളവടിയ്ക്കുള്ളിൽ
കാറ്റ് പുറത്തേക്കായുന്നു
മലമുകളിലെ പക്ഷി
മലമുകളിലെ പക്ഷി
ചിറകു കുടഞ്ഞു തൂകി കളയുന്ന മഴ
പറന്നു വരുന്ന ശബ്ദം കേൾക്കെ
നിന്നോട് ചേർന്നിരുന്നു കണ്ട
അസ്തമയങ്ങൾ വിടർന്നു വന്നു.









