ചുമര്, മതിലിനോട് ഇങ്ങനെ…
അവർ,
ജോലിക്കാരിയോ, എഴുത്തുകാരിയൊ അല്ല.
അയലത്തെയൊരു വീട്ടമ്മ.
രണ്ടോ മൂന്നോ ഉള്ള കുഞ്ഞുങ്ങൾക്ക്
മൂന്നു നേരം അന്നം വിളമ്പിയും
നേരം വിട്ടു വരുന്ന കണവനെ കാത്തും
വയസ്സായവൾ.
ഉണക്കാനിട്ട,
പുഴുങ്ങിയ നെല്ല് പെറുക്കാൻ വരുന്ന
കോഴികളെ
ഇടം കൈ കൊണ്ട് ആട്ടിയും,
അടുക്കള മുറ്റത്ത് വലംകൈ കൊണ്ടവർക്കു വെന്ത...
തിരിച്ചറിവ്
"ഉയരം നിനക്കായി
കാത്തിരിക്കുന്നു മുന്നിൽ,
ഉണ്ടായിരിക്കില്ലുണ്ണീ
മുത്തച്ഛനന്നീ മണ്ണിൽ....
ഒത്തിരിക്കാലം ! വയ്യാ....
കിടക്കാനുണ്ണീ, പോവാൻ
തിടുക്കം, മുത്തശ്ശിത-
ന്നരികത്തെത്തീടുവാൻ ..."
നിറകണ്ണുകൾ നീറും
നോവുമായ് ചുറ്റും നിൽക്കേ,
നിറദീപത്തിൽ നാളം
പതിയെപ്പൊലിഞ്ഞുപോയ്.
വാക്കിനെ പ്രാണൻപോലെ
നിനയ്ക്കും മുത്തച്ഛനാ-
വാക്കുകൾ പാലിച്ചന്നാ
പടികൾ ഇറങ്ങിപ്പോയ്.......
പിന്നിലായ് മൂകം,തേങ്ങീ
ഞാറ്റുവേലയും പോയി ;
മണ്ണിതിൽ പതിക്കുന്ന
തൂമ്പതൻ ഗാംഭീര്യവും..!
ചെളിയോടൊപ്പം, ചേറും
കുതിരും കുപ്പായത്തിൻ
നിറവും, ...
ദി കേരള ഗോൾഡൻ ബാക്ഡ് വുഡ് പെക്കർ
വിഷുപ്പിറ്റേന്നുണരുമ്പോളുള്ളിൽ
ഉഷസ്സില്ല, ശുദ്ധമാം ശൂന്യത
വിളിച്ചുണർത്തുന്നു ജനാല ച്ചില്ലിൽ
തലതല്ലിച്ചുവന്ന മരംകൊത്തി
തൻ മുഖം ചില്ലിൽ കാണുമ്പോളിന്നുവരെ
തിരഞ്ഞ ശത്രു മുന്നിലുയിരാകുന്നു
അങ്ങോട്ടു കൊത്തുന്നതൊക്കെയും
തിരിച്ചിങ്ങോട്ടും കിട്ടുമ്പോൾ
അവനവനോടുള്ള യുദ്ധത്തിൽ
അസ്തപ്രജ്ഞനാം വില്ലാളിയായി
തെല്ലിട നെല്ലിക്കൊമ്പിൻ തേർത്തട്ടിൽ ചിന്താമഗ്നൻ
കാറ്റിലേതോ ഗീത കേട്ടുണർന്ന്
പിന്നെയും ചില്ലിൻ കുരുക്ഷേത്രത്തിൽ
ഞാണൊലിയുതിർക്കുന്നു.
കണ്ണു തിരുമ്മി ഞാൻ
നിലക്കണ്ണാടി...
ഒറ്റഹൃദയങ്ങള്‍
ഒറ്റപ്പെടുന്ന ഹൃദയങ്ങളെ അടുത്തറിഞ്ഞിട്ടുണ്ടോ
അവരെപ്പോഴും ചിരിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കും
ഏതാള്‍ക്കുട്ടത്തിലും കാണും പുഞ്ചിരിക്കുന്ന ഹൃദയവുമായവര്‍
അവരുടെ മിഴികളിലേക്ക് ഉറ്റുനോക്കിയിട്ടുണ്ടോ
നോക്കിയാല്‍കാണാം, പെരുമഴപെയ്യുന്ന നേരവും
ആ വേലിയേറ്റങ്ങളില്‍ നിറഞ്ഞു തുളുമ്പുന്ന മിഴികളെ
ചിരിയിലൊതുക്കാന്‍ ശ്രമിക്കുന്നത്
അവരെപ്പോഴും ഒരു തോടിനുള്ളിലേക്ക് തങ്ങളുടെ സ്വപ്നങ്ങളെ
പൂഴ്ത്തി വെയ്ക്കും, പുറമേ സന്തോഷമഭിനയിച്ച്
ആര്‍ത്തു...
അദൃശ്യദേവത
ആദ്യമായി കണ്ടുമുട്ടിയ വിശുദ്ധദിനത്തിൽ
നാമിരുവരും മൂകരായിരുന്നു.
മുറിവുകളിൽ നിന്നും രക്ഷനേടി,
മരച്ചില്ലകളിൽ അഭയം തേടി
പരസ്പരം ധാരണ വളർത്താനുള്ള
ഉപായമായിരുന്നില്ല മൗനം കൊണ്ടുള്ള
വഴിപാടുകൾ.
ഹൃദയസ്പന്ദനങ്ങളിൽ നിന്നും,
നാവിൽനിന്നും പകരുന്ന
തണുത്താത്മാക്കളുടെ നിശ്വാസമല്ല
നമ്മെ ഒരുമിപ്പിക്കുന്നതു.
നിഷേധിക്കാൻ വയ്യാത്ത
ഏതോ മാന്ത്രിക മധുര ചുണ്ടുകളുടെ
ഐക്യതയാകാം നമുക്കിടയിൽ.
ഒരിക്കലുമുരുകാത്ത
കൂറ്റൻഗോപുരത്തിൽ,
പകലിന്റെ വെളിച്ചത്താൽ
നീയെന്നെ ജീവിതവസ്ത്രമണിയിച്ചു .
അദൃശ്യദേവതയുടെ
സ്പർശനത്താൽ...
മാറ്റൊലി
പഴയ പാട്ടിൻ സുഗന്ധമേറുന്നൊരു
പുതിയ ഭൂമിതൻ സൗഗന്ധികങ്ങളിൽ
പകലുകൾ അഗ്നി തൂവുന്ന ഗ്രീഷ്മത്തി-
നുലകളിൽ വീണു സൂര്യൻ ജ്വലിക്കവെ !
വഴി നടന്നു നീങ്ങീടും ഋതുക്കളിൽ
നറു നിലാവിൻ്റെ സ്വാന്തനസ്പർശനം
കുതിരകൾ അശ്വമേധം നടത്തുന്നു
കവിതകൾ മൂന്നു ലോകം ജയിക്കുന്നു
സിരകളിൽ ഗന്ധമാദനം പൂക്കുന്നു
മൊഴികളിൽ...
പനിച്ചൂട്
വെയിലുച്ചിയിലാളി-
ക്കടുംവർണ്ണങ്ങൾ
തേച്ചപൂവാടിതോറും
ജ്വരത്തിൻ ജ്വലിക്കുന്ന
ചിറകുംപേറിഞാനലയവേ..........
വെൺകപോതമുണ്ടൊന്നു
കുറുകിപ്പതുങ്ങിയാ
മച്ചകത്തിൻമേലെ
കൺപൂട്ടിയിരിക്കുന്നു,
എത്തിടാറുണ്ടെന്നും
വാതിൽപ്പടിയിൽ
പ്പകർന്നൊരാ പങ്കു-
പറ്റുവാൻ,പിന്നെ
യുമ്മറപ്പടിയിലെ
യിത്തിരിതണലിലൊ
ന്നിളവേൽക്കുവാനായി.
നിൻകരതലംവിദ്യുൽ
രേണുപോൽതട്ടുന്നേര
മുറക്കം നടിക്കവേ,
ജ്വരത്തിൻ വിഷജ്വാല
ജ്വലിക്കും ഞരമ്പുകൾ
പിടയുന്നൊരു തണു
തനുവിൽപ്പടരുന്നു.
മോഹമീത്തിളക്കുന്ന
പനിച്ചൂടിലുരുകി
യൊരു നീലപ്പട്ടംപോൽ
വാനത്തിൻറെനെറുക
തേടിത്തേടിയലയാൻ...
രണ്ട് വെയിലുകൾക്കിടയിൽ
രണ്ട് വെയിലുകൾ
ഒത്തുകൂടുമ്പോൾ
തലേന്ന് പെയ്ത
മഴയെ കുറിച്ച്
വാചാലരാവും...
മഴ കാരണം
കാണാൻ പറ്റാതിരുന്ന
നേരങ്ങളെ കുറിച്ച്...
തിരഞ്ഞ് തിരഞ്ഞ്
അവസാനം കണ്ട
വഴിയിൽ ചെന്നതും ,
അവിടെ തളർന്ന് വീണതും
നോവോടെ ഓർക്കും...
ഒരു ബന്ധത്തിനേറെയും
പേരിടാതെ
പരസ്പരം
കണ്ണ് തുടക്കും..
ഒരു തുടിപ്പ് മാത്രം
ബാക്കിയാക്കി ,
പിരിയാൻ നേരം
കണ്ണ് കൊണ്ട് മാത്രം
യാത്ര പറയും...
കരിയിലയിൽ തട്ടി
ശബ്ദമുണ്ടാകുമ്പോൾ
പതിയെ...
അപൂർണ്ണതയുടെ പര്യായമെൻ പ്രണയം
ഗതിവേഗത്താൽ പിടിവിട്ടു
പായുന്ന വേരൂന്നിയ നിന്റെ ചൂടിനാൽ
പകരുന്ന ചിന്തകളിൽ,
അകതാരിലുണരുന്നു രക്തനക്ഷത്രം
പോൽ പ്രണയം.
മൗനം പോലും ഉള്ളിലെ നോവു
നീറ്റുന്നുണ്ടങ്കിൽ
നിന്നെകുറിച്ചെഴുതാതെ വയ്യെനിക്ക്
ഹൃദയത്തോളം ചുവന്നീ
പ്രണയദിനത്തിൽ.
എന്നെയുരുക്കുന്ന നേരിൻ വാക്കുകൾ,
ബാഷ്പബിന്ദുക്കളായി നിന്നിലേക്ക്
എത്തുന്ന കാലത്തോളം,
തുറന്നു പറയാൻ മടിച്ച
അപൂർണ്ണതയുടെ പര്യായമാണെന്റെ
പ്രണയം.
കണ്ണുകളടച്ചു ധ്യാനിക്കുമ്പോൾ,
നിനക്ക് രൂപവും ശബ്ദവും നൽകി
കോറിയിട്ട...
ഇങ്ങനേ പറയാനറിയു
കാലഹന്തീ നദി
കണ്ണീരു വീണുണങ്ങിയത്
ഇന്നലെയൊരുത്തൻ
സ്വപ്നങ്ങൾ പൊതിഞ്ഞു കെട്ടി
തലച്ചുമടുമായി
വരണ്ട വഴികളിലൂടെ
പെയ്ത് തോർന്നപ്പോഴല്ല.
കരയാൻ മറന്ന
രണ്ട് കണ്ണുകൾ
നെഞ്ചോട് ചേർത്ത
ഓർമ്മക്കെട്ടുകളിലെ
അമ്മ കാട്ടിത്തന്ന
അമ്പിളിമാമൻ
കീഴ്ത്താടിയിൽ നിന്നും
ഉമ്മ വെച്ചെടുത്ത
തേൻ തുള്ളികളിൽ
മുങ്ങിത്താഴ്ന്നപ്പോഴുമാവില്ല.
പക്ഷേ,
പ്രിയപ്പെട്ടവന്റെ
തോളിൽ കിടന്ന്
അമാൻഗെഡെ
ചിരിക്കുന്നുണ്ടായിരുന്നു.
ആദ്യരാത്രിക്ക് ശേഷം
ഇന്നാണവളിത്ര മേൽ
നാണിച്ച് ചുവന്നത്.
വറ്റ് കൊത്തി
വറുതിക്കുമേൽ
കൂടു കൂട്ടി അടയിരുന്ന്
വിരിയിച്ചതൊക്കെയും
വീണ്ടും വറുതിയായ്
അതിൽ തന്നെ
വെന്തുപോയോനെങ്ങനെ
നിന്റെ മഞ്ഞച്ചമുടിയിഴ
മാടിയൊതുക്കാനാകും
നീ...















