അനാമിക
ഉറക്കച്ചടവുള്ള കണ്ണുകൾ വീണ്ടുമൊരു മയക്കത്തിലേക്ക് ഊർന്ന് പോകുന്നത് അവളറിഞ്ഞു.പകുതി വായിച്ച പുസ്തകത്താളുകളിൽ നിന്ന് കൈവിരലുകൾ മാറ്റാതെ, കണ്ണുകളടച്ച്, ഇന്നലെ വഴിയിലുപേക്ഷിച്ച സ്വപ്നത്തെ തേടി
രേഖ്ത
ഗ്രാമഫോണിൽ നിന്നൊഴുകിയ പ്രണയത്തിന്റെ നിസ്സഹായതയെക്കുറിച്ചുള്ള തേങ്ങലുകളെ മായ്ച്ചു കളയാൻ കടലോരക്കാറ്റ് ശ്രമിച്ചു കൊണ്ടിരുന്നു. ബാൽക്കണിയിലെ ചാരുകസേരയിലിരുന്ന് അനിരുദ്ധൻ ഉച്ചവെയിലിന്റെ ചൂടേറ്റ് തിളയ്ക്കുന്ന തിരമാലകളെ നോക്കി.
ചെപ്പിനാട്ട് ചേസ്താരാ
ഞാൻ തോടിനിപ്പുറം നിന്ന് അപ്പുറത്തെ പറമ്പിലേക്ക് നോക്കി. പുല്ലൊക്കെ വെട്ടി വൃത്തിയാക്കി ഇട്ടിരിക്കുന്നത് കൊണ്ട് കാണാൻ ഒരു മെനയൊക്കെയുണ്ട്.
മൂന്നാമദ്ധ്യായം
ഉണ്ണീ…. ന്ന്ള്ള ഒരു വിളി കാതിൽ മുഴങ്ങാൻ തുടങ്ങീട്ട് കുറച്ചു ദിവസമായി. മനസ്സിന് ഒരു വിഷമം പോലെ, പറഞ്ഞറിയിക്കാനാവാത്ത എന്തോ ഒരു പ്രയാസം.
സ്പർശം
"എന്നെ ഒന്ന് തൊടാമോ?" അവൾ ചോദിച്ചു.
അവളെ എനിക്ക് അറിയില്ല. ഇതിനു മുൻപ് കണ്ടിട്ടുമില്ല.
ജലകണം
ഇരുപത് വര്‍ഷത്തെ കുടിയേറ്റ ജീവിതത്തിൻ്റെ, പഴുക്കാത്ത ഈന്തപ്പഴച്ചവര്‍പ്പുള്ള ഓര്‍മകള്‍ പേറുന്ന ഷാജിയുടെ മനസിൻ്റെ ഭാരവും താങ്ങി, എന്നാല്‍ അതു പുറത്തുകാണിക്കാതെ ചിരിയമര്‍ത്തിപ്പിടിച്ച് എലവേറ്റര്‍ ഒറ്റപ്പോക്കായിരുന്നു, ഉമ്മര്‍ ബില്‍ഡിങ്ങിന്റെ മുകളിലത്തെ നിലയിലേയ്ക്ക്.
ശിലയും ശില്പവും
ശില: ഇനിയൊരണു പോലും ചെത്തിക്കളയാനോ മിനുസപ്പെടുത്താനോ ഇല്ലാതെ എന്‍റെ രൂപം പൂർണ്ണമായെന്ന് നീയെങ്ങനെയുറപ്പിക്കും ?
നൂൽജീവിതം
മോന്തി തൊണ്ടയിൽ വച്ചിരുന്ന കള്ള് ചവർപ്പോടെ കുടിച്ചിറക്കുമ്പോൾ റേച്ചൽ അന്ന് പലതവണ ആന്റപ്പനെ നോക്കി കുരച്ചു.
അമ്മയ്ക്ക് പനി വന്ന ദിവസം
ജീവിതത്തിലാദ്യമായി കഷ്ടപ്പാടറിഞ്ഞത് അമ്മയ്ക്ക് പനി വന്ന ആ ദിവസമായിരുന്നു. നേരത്തെയെണീറ്റ് രാവിലേക്കുളളതും കോളേജിലേക്കുമുളള ഭക്ഷണമുണ്ടാക്കി പാത്രത്തിലാക്കി ക്ളോക്കിലേക്ക് നോക്കിയതും സമയം 8:00 മണി കഴിഞ്ഞിരുന്നു.
മൂന്ന് അച്ഛൻ കഥകൾ
ചെറുപ്പത്തിൽ സ്ഥിരമായി മുടിവെട്ടിയിരുന്നത് ആശാൻചേട്ടന്റെ സലൂണിലാണ്. കൃത്യമായ ഇടവേളകളിൽ അച്ഛൻ എന്നെ ആശാൻചേട്ടന്റെ ബാർബർ ഷോപ്പിൽ കൊണ്ടുപോയി ഇരുത്തും. അന്നത്തെ സ്റ്റൈൽ ഹിപ്പിയായിരുന്നു.





















