പൂത്തുനിൽക്കുന്ന കാട്ടിൽ ഇടിമുഴങ്ങി, മഴ തുടങ്ങി
കണിയാപുരത്ത് പ്രോഗ്രസീവ് മുസ്‌ലിം മജിലിസിൻ്റെ ക്യാമ്പി പങ്കെടുത്ത് തിരിച്ചു വരുവാരുന്നു ഞാൻ. തമ്പാനൂര് സ്റ്റാൻഡി ചെന്നാ നെടുമങ്ങാട് ബസി ഇരുന്നു പൂവാൻ സീറ്റ് കിട്ടുവെന്നോർത്താ ആദ്യം കണ്ട ഫാസ്റ്റി ഓടിച്ചെന്ന് കേറിയത്.
കരുണക്കുരു
സർവീസ് കമ്മീഷൻ പരീക്ഷാ ഫലം വന്നയുടൻ നാട്ടിലെ പ്രധാന തയ്യൽക്കാരനായ രവി ചേട്ടനെക്കൊണ്ട്, ബോംബെ ഡൈയിങ്ങ് തുണിയിൽ തുന്നിച്ച തൻ്റെ പുത്തൻ കുപ്പായവും പാൻറ്റും അണിഞ്ഞു കണ്ണാടിക്ക് മുൻപിൽ അവസാനവട്ട പത്രാസ് നോക്കിക്കൊണ്ട് കരുൺ ഉറക്കെ വിളിച്ചു കൂകി.
നാല്പത്തിയൊന്ന്
മനുഷ്യന്‍ എന്ന നിസാരതയെ ഓര്‍ത്തു, മൗനത്താല്‍ വരിഞ്ഞു മുറുകി നില്‍ക്കുകയാണവര്‍. മരണത്തിന്‍റെ പിടിയില്‍ നിന്ന് കുതറിമറാന്‍ എത്ര ശ്രമിച്ചാലും, ആരുംതന്നെ കാലം വരച്ച വര മുറിച്ചു കടന്നിട്ടില്ല, ഇന്നേവരെ.
കുഞ്ഞയ്സുവും ഭഗവാനും
പോലീസ് വാതിൽക്കലെത്തിയപ്പോഴാണ് നാണിതള്ള ചൂല് താഴെയിട്ടത് .
ഗിരീശന്റ മംഗലം
ആഴ്ചയ്ക്കാഴ്ച്ചക്ക് പെണ്ണ് കണ്ട് മടുത്തു. അങ്ങനെയാണ് ചാലിയത്തെ കുഞ്ഞിക്കണ്ണാട്ടൻ ഒരു ആലോചന കൊണ്ടുവന്നത്. പഠിപ്പുള്ള പെണ്ണാണ്. കാണാനും കൊള്ളാം.
മറുപുറം
അതേ… അയാളുടെ നോട്ടം വല്ലാതെ അലോസരപ്പെടുത്തുന്നതായിരുന്നു. ആ 29 സെക്കൻഡുകൾ ജീവിതത്തിലെ 29 ദിവസങ്ങൾ പോലെയാണെനിക്ക് തോന്നിയത്. പ്രതികരിക്കാനാകാതെ മറ്റൊരു വിനീതകുലീനയാവാൻ എനിക്ക് മനസ്സുവന്നില്ല.
ഹിന്ദു മണമുള്ള കുപ്പായം
പെരുമഴയത്ത് നനഞ്ഞൊട്ടിയാണ് ഹൈദർഹാജിയും ഭാര്യ ബിയ്യുമ്മയും ഹൈസ്കൂൾ വരാന്തയിലേക്ക് കയറിയത്. വരിവരിയായി നിൽക്കുന്ന ആളുകൾക്ക് പിന്നിലായി അവരും നിന്നു.
സ്മരണകൾ പൂക്കും ഇടം
വർഷങ്ങൾക്കു ശേഷമാണ് അയാൾ ആ വിദ്യാലയ മുറ്റത്ത് വരുന്നത്. അതും ഏറെക്കാലത്തെ മറുനാട്ടിലെ ജീവിതത്തിന് ശേഷമുള്ള വരവ്. അയാളുടെ ബാല്യ കൗമാരങ്ങളുടെ ബാക്കിപത്രം അന്വേഷിച്ചുള്ള വരവ്.
അകന്നുപോയ കാർമേഘങ്ങൾ
കാർമേഘങ്ങൾ കൂട്ടപ്പലായനo നടത്തുകയായിരുന്നു. നനുത്ത കാറ്റിന്റെ കുളിര് പതിയെ ഹാളിനകത്ത് നിറഞ്ഞു. ജനൽ പഴുതിലൂടെ അരിച്ചിറങ്ങിയ നിലാവെളിച്ചം മഴപ്പാറ്റകൾക്ക് ആഘോഷമായി.
കുറ്റവും ശിക്ഷയും
ഹൈവേയിലൂടെ കടന്നുപോകുന്ന ദീർഘദൂരവാഹനങ്ങൾ കാണിക്കയർപ്പിച്ച് തൊഴുന്നൊരു ദേവാലയമുണ്ടായിരുന്നു.