ഓർമ്മയിലൊരു പൂമ്പാറ്റക്കാലം
നിറങ്ങളുടെ ലോകമാണ് ബാല്യമെങ്കിൽ അവിടെ മഴവില്ലിന്റെ സ്ഥാനമായിരുന്നു 'പൂമ്പാറ്റ' എന്ന കുട്ടികളുടെ പ്രസിദ്ധീകരണത്തിന്. രണ്ടാഴ്ച കൂടുമ്പോൾ കൈകളിലെത്തിയിരുന്ന ആ മായികലോകത്തിന് വേണ്ടി കാത്തിരിക്കാത്ത ഒരു കുട്ടിക്കാലംപോലും അന്നുണ്ടായിരുന്നില്ല.
അക്ഷരഖനിയുടെ സൂക്ഷിപ്പുകാർ
രണ്ടായിരത്തിന്റെ തുടക്കത്തിലെപ്പോഴോ കോഴിക്കോട് മാനാഞ്ചിറയിൽ പബ്ലിക് ലൈബ്രറിയോട് ചേർന്ന് പോകുന്ന വൈക്കം മുഹമ്മദ് ബഷീർ റോഡിൽ വീഞ്ഞപ്പെട്ടിയുടെ പലകകൾ കൊണ്ടുണ്ടാക്കിയ തട്ടിൽ നിരത്തിയ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള പഴയ പുസ്തകങ്ങൾക്കും മാസികകൾക്കുമൊപ്പമാണ് നിസാമിനെ ഞാനാദ്യം കാണുന്നത്. പഴയ ബുക്കുകൾ തേടി മിക്ക വാരാന്ത്യങ്ങളിലും ഞാൻ അവിടെ പോയിരുന്നു.
ശുഭാപ്തി വിശ്വാസത്തിന്റെ നിറദീപമായി ദുബായ്
പുരസ്കാരം അർഹതപ്പെട്ടവരെ ഏൽപ്പിച്ച ശേഷം ഷെയ്ഖ് മുഹമ്മദ് സമൂഹമാധ്യമത്തിൽ കുറിച്ചു. ' ആരെങ്കിലും പ്രത്യാശയിൽ വിശ്വസിക്കുന്നൂവെങ്കിൽ പുതുതലമുറകളോട് നല്ലത് പറയട്ടെ, അതിനാകുന്നില്ലെങ്കിൽ അവർ മിണ്ടാതിരിക്കട്ടെ...'
പ്രശാന്തം
ചൊല്ലികൊടുത്തതും പകുത്തുകൊടുത്തതും പകർന്നാടിയതുമായ വേഷങ്ങൾ അഴിച്ചുവെച്ച് പ്രശാന്ത് നാരായൺ എന്ന അതുല്യ പ്രതിഭ ഇന്നലെ യാത്രയായി. താൻ നിൽക്കുന്ന ഭൂമികയെപ്പറ്റി എന്നും ആത്മവിശ്വാസത്തോടെ മാത്രം സംസാരിച്ചിരുന്ന വ്യക്തിയായിരുന്നു പ്രശാന്ത് നാരായൺ.
പൊന്നുരുകും പൂക്കാലം
നീണ്ട പതിനൊന്നു വർഷത്തെ പരിശ്രമം കൊണ്ട് ഡോ.അഭിലാഷ് പുതുക്കാട് എന്ന എഴുത്തുകാരൻ ജാനകിയമ്മയുടെ സംഗീത ജീവിതം പുസ്തകമാക്കി. 'എസ് ജാനകി - ആലാപനത്തിലെ തേനും വയമ്പും' എന്ന പേരിലിറങ്ങിയ പുസ്തകം രണ്ടു ഭാഗങ്ങളായിട്ടാണ് ഇറക്കിയിരിക്കുന്നത്.
വരകൾ ഒഴിഞ്ഞ ക്യാൻവാസിൽ ‘വര’ഞ്ഞിട്ടുപോയൊരു ആത്മബന്ധം
അദ്ദേഹം ഏറ്റവും അവസാനം ഒരു ചിത്രം വരച്ചു തന്നത് എനിക്കാണ്. ടി.പദ്മനാഭന്റെ നളിനകാന്തിയുടെ സാക്ഷാത്കാരത്തിലേക്ക്, പ്രിയപ്പെട്ട ഷിബു ചക്രവർത്തിയുടെ വരികൾക്കുള്ള വരപ്രസാദം….
പോലീസ് ഡയറി -13 : ശ്രാവണ ബൽ ഗോള
ഡക്കാൻ പീഠഭൂമിയുടെ എണ്ണിയാലൊടുങ്ങാത്ത പാറക്കെട്ടുകളും കറുത്ത മൺകൂനകളും പിന്നിട്ട് പോലീസ് വാൻ ഓടിക്കൊണ്ടിരുന്നു. കറുത്ത റിബ്ബൺ പോലെ നിവർന്നു കിടക്കുന്ന ടാർ റോഡിന്റെ വശങ്ങളിൽ വല്ലപ്പോഴും പ്രത്യക്ഷപ്പെടുന്ന നുറുങ്ങ് കൃഷിയിടങ്ങൾ.
ഒടിയനും ഇയ്യം പൂശുകാരനും
ഇപ്പോഴല്ല , പണ്ട് കോളേജ് പഠിപ്പെല്ലാം കഴിഞ്ഞ് നമ്മളൊക്കെ റബലുകളായി വീട്ടുകാർക്ക് തലവേദനയുണ്ടാക്കി നടന്ന കാലം.
ഓർമ്മകൾ റീവൈൻഡ് ചെയ്യുമ്പോൾ
1980കളുടെ തുടക്കത്തിലാണ്, കേരളത്തിൽ റേഡിയോ കാസറ്റ് റെക്കോർഡറുകൾ ഒരു ഹരമായി മാറുന്നത്.
‘സാദരം’ എം ടി ഉൽസവം മെയ് 16-20 : കഥകളുടെ അക്ഷയഖനിക്ക് മലയാളത്തിന്റെ...
മലയാളത്തിന്റെ മഹാകഥാകാരൻ എം ടി വാസുദേവൻ നായർക്ക് സാംസ്കാരിക വകുപ്പും തുഞ്ചൻ സ്മാരക ട്രസ്റ്റും ചേർന്ന് ആദരമർപ്പിക്കുന്ന 'സാദരം എം ടി ഉൽസവം' ഈ മാസം 16 മുതൽ 20 വരെ തിരൂർ തുഞ്ചൻ പറമ്പിൽ നടക്കും.
















