അപൂർവം ചിലർ
അപൂർവം ചില മനുഷ്യർ മാലാഖയുടെ മുഖംമൂടിയണിയും.
നനുനനുത്ത കരങ്ങളാൽ മെല്ലെ നമ്മെ തലോടും,
ചുവന്ന ചുണ്ടുകളാൽ ചുംബനമർപ്പിക്കും,
വിഷവിത്ത്
ലോകം വിറയ്ക്കുന്നിന്നൊരു രോഗവിഷാണുവിൽ -
സർവ്വം പരിത്യജിച്ചടിയറവു പറയുന്നു.
അങ്ങ് വുഹാനിലെ തെരുവിൽ വിപത്തായ് -
മരണം വിതച്ചട്ടഹാസം മുഴക്കവെ,
ഊഴിയിലന്യോന്യം പൊരുതി മരിക്കുന്ന -
മാനുഷ ജൻമങ്ങൾക്കറുതി വരുത്താനോ?
സുഖം
ഇനി കാണുമ്പോൾ,
എന്നോട് സുഖമാണോയെന്നു ചോദിക്കരുത്.
നിന്നോട് കള്ളം പറയാനെനിക്ക് ഇപ്പോഴും മടിയാണ്
ചക്രവ്യൂഹം
ഉമ്മറപ്പടിമേലെ വഴിക്കണ്ണെറിഞ്ഞുകൊ-
ണ്ടുണ്ണിയെക്കാത്തിരിപ്പാണാധിപൂണ്ടിന്നുമമ്മ…
നോക്കെത്തും ദൂരത്തുള്ള പാടവരമ്പത്തൂടെ
നിശ്ചയം വരുമുണ്ണി, നിശയിൽ നിലാവു പോൽ!
മുഷിഞ്ഞ ചേലത്തുമ്പാ വിരലിൽ ചുറ്റി, പ്പിന്നെ
മെല്ലെയങ്ങഴിച്ചുംകൊണ്ടാകുലപ്പെടുന്നമ്മ…
ദ്രുതവിളംബിതം
ലഘുതരത്തിലടുത്തു വരും, ക്രമാൽ
ചടുലമായ പദങ്ങളിലാടിടും;
സ്ഥിരതയില്ല നിനക്കു, മിടിക്കുമെൻ
ഹൃദയതാളമളന്നു നടിക്കുവാൻ !
പ്രസാദം
എനിക്ക് മാത്രമേ നിന്നെ കാണാൻ കഴിയൂ എന്ന്
നീ പറഞ്ഞത് കള്ളമായിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചു പോകുന്നു...
ഈ സ്നേഹത്തിൽ മതിമറന്നു ഞാനിരിക്കുമ്പോൾ,
ചുണ്ടുകളിൽ നിനക്കായി പ്രണയചുംബനങ്ങളുടെ
പെരുമഴക്കുറുമ്പൊളിപ്പിച്ച് പാത്തു നിൽക്കുമ്പോൾ,
ചുറ്റുമുള്ള കണ്ണുകളിൽ അസൂയ കാണാനാണെനിക്കിഷ്ടം...
അസ്തി
ദുരിതകാണ്ഡം…
ദുഷ്ടചാപങ്ങൾ തൊടുക്കുന്നു.
രൗദ്രഭാവംപൂണ്ട നാളുകൾ
നാവിന്റെയഗ്രം പിളർക്കുന്ന
സർപ്പസംഭാഷണം.
ഘാട്ട്
വിശക്കുന്നവന്റെ വായിൽ
ഭക്ഷണമാകുന്ന ഒരുദിവസം,
ഉടഞ്ഞ മാംസത്തിൽ ഉപ്പുപുരട്ടാതെ
വികാരങ്ങളെ തിന്നുന്നവർ
നിന്റെ ഉറക്കം കെടുത്തും.
കരിങ്കാളി
അവിശുദ്ധപ്രണയം
പണ്ടധികാരി പിടിച്ചപ്പോൾ
മുലക്കണ്ണിൽ മുളകിട്ട്
മുടി മൊത്തം വടിച്ചിട്ട്
മിഴിയിൽ തീക്കനലിട്ട്
അടി തൊട്ടു മുടിയോളം
വെയിൽ കീറിപ്പുതപ്പിച്ച്
ചിതയിൽ വെച്ചുയിരോടെ
ദഹിപ്പിച്ചോൾ കരിങ്കാളി
വിളിക്കുമ്പോൾ വിളി കേട്ടും
വിളക്കായും തുടിപ്പായും
കുരുത്തോലച്ചമയത്തിൽ
കുലം കാക്കും കുരിപ്പായും
കുരുതിക്കു ഗുരുക്കന്മാർ
കളം തീർത്ത്...
ഇടപ്പള്ളിക്കെഴുതുമ്പോൾ
ഇരുളുമെന്നോർമ്മതൻ പടിവാതിലിലിന്നു
കനവിന്റെ മുള്ളുകൾ ബാക്കിയായി
വെറുതെയീ ജന്മംമുഴുവനുമേതോ
നിനവുകൾക്കായി ഞാൻ കാത്തിരുന്നു.
ഇവിടെയെല്ലാമിരുട്ടാണു ചുറ്റിലും
വിധിയെഴുത്തിന്റെ കൂരമ്പുകൊള്ളന്നു
വരണമാല്യമായെത്തുവതെന്നു നീ
മരണമേയെന്റെ ജീവ സൗഭാഗ്യമേ..
അനുഭവങ്ങങ്ങളെ നിങ്ങളൊരിക്കലും അനുവദിക്കില്ലെന്റെ...
















