മരണവഴിയിലൂടെ ഒരു ജീവിതം
കുമാരേട്ടന്റെ നീട്ടിയുള്ള കൂട്ട മണിയടി കേട്ടതും ഇടവും വലവും നോക്കാതെ പുസ്തകകെട്ടും എടുത്തോണ്ട് ഒറ്റ പാച്ചിലായിരുന്നു പടിഞ്ഞാറോട്ട് . ഉറ്റ ചങ്ങാതിമാരും കളിത്തോഴൻമാരുമായ ജാഫറും രാജുവും ബഷീറും കണ്ണനും ഒക്കെ ഓടി അവിടെ എത്തുമ്പോഴേക്കും കുരിയാകുമാഷെ പറമ്പിലെത്തി ഹാജര് വെക്കണം എനിക്ക്.
തിലക് കാമോദ്
മഞ്ഞിൻ്റെ പുതപ്പുള്ള ശീതക്കാറ്റ് മുഖത്തേക്ക് വീശിയടിച്ചു കൊണ്ടിരുന്നു. തീവണ്ടിയുടെ ജന്നാലയ്ക്കരികെ ഇരുന്ന് അവൻ പുറത്തേക്ക് നോക്കി. കൂരിരുട്ടാണ് . തണുത്ത കാറ്റ് ചെവിയിൽ തുളച്ചു കയറി പാട്ടുമൂളുന്നു.
ഓണം ബംബർ
പരമ സ്വാത്വികനും അമ്പലത്തിലെ മുൻ പൂജാരിയും, കലക്ട്രേറ്റ്ലെ ഉദ്യോഗസ്ഥനും ആയിരുന്ന പോറ്റി സാർ തൂങ്ങി മരിച്ച ദാരുണ സംഭവം അറിഞ്ഞ് നാടുമുഴുവൻ ഞെട്ടി.
Mr.കാലൻ
കിരീടം തുളച്ച് തലയിൽ നിന്നും മുകളിലേയ്ക്ക് ഉയർന്നുനിൽക്കുന്ന രണ്ടു കൊമ്പോ, വായ്ക്കിരുവശത്തു നിന്നും പുറത്തേയ്ക്ക് തെറിച്ചു നിൽക്കുന്ന കൂർത്ത തേറ്റപ്പല്ലോ, കയ്യിൽ ചുറ്റിപ്പിടിച്ച കയറോ, തോളത്തൊര് ഗദയോ, സഞ്ചരിക്കാൻ പോത്തോ, ഇതൊന്നും തന്നെ ഉണ്ടായിട്ടല്ല എന്നെയിങ്ങനെ ചിലരെങ്കിലും ‘കാലാ’, ‘കാലാ…’ന്ന് വിളിക്കുന്നത്.
അഘോരി
പ്രധാന പാതയിലൂടെ വാഹനം ഓടിച്ച് വരുമ്പോളാണ് തോളിൽ പഴയ മുഷിഞ്ഞ ഒരു തുണി സഞ്ചിയും കയ്യിൽ ത്രിശൂലവും പിടിച്ചുകൊണ്ട് കടഞ്ഞെടുത്ത ദേഹപ്രകൃതിയോടെ ഉറച്ച കാൽവെപ്പുകളുമായി ദേശീയപാതയുടെ ഓരം പറ്റി നടന്നു നീങ്ങുന്ന ഒരാളെ കാണുന്നത്.
കറിവേപ്പിലകൾ
വളരെ ദിവസത്തെ ഹോസ്പിറ്റൽ വാസത്തിന് ശേഷമൊരു രാത്രിയിലാണാ പാലിയേറ്റിവ് ഹോമിലേക്ക് കയറിച്ചെല്ലുന്നത്..! സിഎഫെലിന്റെ അരണ്ട വെളിച്ചത്തിൽ അവിടെ പലതും അവ്യക്തമായിരുന്നു.
തിരശ്ശീലയ്ക്ക് പിന്നിലായി കണ്ട!
കുറച്ചു ദിവസങ്ങളായി കേരളാ തമിഴ്‌നാട് അതിർത്തി പ്രദേശങ്ങളിലെ മഴക്കാടുകളിൽ അലഞ്ഞുകൊണ്ടിരിക്കുകയാണ്. ഞാൻ ഒളിച്ചിരിക്കുകയാണെന്ന് പറയുന്നതാവും കൂടുതൽ ശരി. മൊബൈൽഫോൺ സിഗ്നലുകളുകൾക്കൊന്നും എത്തിപ്പെടാനാവാത്തത്ര ഉയരങ്ങൾ തേടി ഞാൻ പൊയ്ക്കൊണ്ടേയിരുന്നു.
ഫോക്കസ്സ്
ഗഗനമിഴികളൊപ്പിയെടുത്ത നിറം മങ്ങിയ ഭൗമ ചിത്രങ്ങളിൽ സായന്തനകിരണങ്ങൾ ആകാശഫലകത്തിലെ നിറക്കൂട്ടിൽ നിന്നുമെടുത്ത വർണ്ണങ്ങൾ തൂകി മനോഹരമാക്കി, ആകാശമേഘങ്ങളിൽ പ്രദർശനത്തിനു വെച്ചിരുന്നു.
ബിന്ദിപ്പൂക്കൾ
അവൾ എന്നും ചിലച്ചുകൊണ്ടു വരും. കറുത്തു കുറുകിയ ഒരു ബംഗാളിപ്പെണ്. ആരോഹിയിൽ ഞാനവളെ നിരഞ്ജന എന്നു വിളിച്ചിരുന്നു.
ഷാഹിനാന്റെ ഹണിമൂൺ
പഠനം കഴിഞ്ഞ് നിക്കാഹും ഹണിമൂണും സ്വപ്നം കണ്ടിരിക്കുന്ന നാളുകളിലാണ് രണ്ടായിരത്തോടെ ലോകം അവസാനിക്കുമെന്ന വാർത്ത ഇടിത്തീയായി ഷാഹിനാൻ്റെ ചെവിയിൽ പതിച്ചത്.





















